അദ്ധ്യാപകൻ ആകാൻ ആഗ്രഹിച്ച ഞാന്‍ എത്തിപ്പെട്ടത് സംഗീതത്തില്‍; ജാസി ഗിഫ്റ്റ്

സുന്ദരിയായ ഭാര്യയെ ലഭിച്ചതില്‍ തന്‍ സന്തുഷ്ടനാണെങ്കിലും ഭാര്യയുടെ ചിത്രം പ്രസിദ്ധീകരിച്ചു കാണാന്‍ താത്പര്യമില്ലെന്ന് ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ്.സിനിമാ മംഗളം വാരികയിലാണ് ജാസി തന്റെ നിലപാട് വ്യക്തമാക്കിയത്. സംഗീതവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലും ചെന്നൈയിലും ഒക്കെ പോകേണ്ടിവരും. ചിലപ്പോള്‍ വീട്ടിലേക്ക് വരാന്‍ സാധിക്കില്ല. ആ സാഹചര്യങ്ങളിലെല്ലാം കണ്ടറിഞ്ഞ് അവള്‍ വീട്ടുകാര്യങ്ങള്‍ മാനേജ് ചെയ്യുന്നു. എനിക്ക് സാധിക്കാതെപോയ മേഖലയില്‍ ജോലിചെയ്യുന്നു. ബി.ടെക് അദ്ധ്യാപികയാണ് അവള്‍. അദ്ധ്യാപകനാകണമെന്നാഗ്രഹിച്ചിട്ടും സംഗീതത്തില്‍ എത്തിപ്പെടാനായിരുന്നു എന്റെ നിയോഗം.
സുന്ദരിയായ ഒരു ഭാര്യയെ ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഭാര്യയുടെ ഫോട്ടോ കാണാന്‍ വായനക്കാര്‍ക്ക് കൗതുകമുണ്ടാവും പക്ഷേ ഭാര്യയുടെ ഫോട്ടോ പ്രസിദ്ധീകരിച്ച് കാണാന്‍ എനിക്ക് താത്പര്യമില്ല. സ്വകാര്യതകള്‍ അങ്ങനെ തന്നെയിരിക്കട്ടെ...ജാസി പറയുന്നു. ഒരുപാട് പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. വിവാഹം കഴിക്കാന്‍ വൈകിപ്പോയോ എന്ന്. അതിനുള്ള ഉത്തരം കൂടിയാണ് പറയുന്നത്.

കറക്ട് സമയത്ത് തന്നെയാണ് ഞാന്‍ വിവാഹിതനായത്. പ്രായത്തില്‍ പക്വത വന്നിട്ട് വിവാഹം കഴിക്കുന്നതാണുത്തമം. ഏത് പ്രശ്‌നങ്ങള്‍ വന്നാലും തരണം ചെയ്യാന്‍ പക്വത ആവശ്യമാണ്. അതില്ലാതെ ചെറുപ്രായത്തില്‍ വിവാഹം ചെയ്യുമ്പോഴാണ് ദാമ്പത്യത്തില്‍ വിള്ളല്‍ വീഴുന്നത്.

ഭാര്യയെക്കുറിച്ചുള്ള തന്റെ വിലയിരുത്തലുകളും പങ്കു വയ്ക്കുന്നു ജാസി ഗിഫ്റ്റ്. അമിതമായി സംസാരിക്കുന്ന പെണ്‍കുട്ടികളെ എനിക്കിഷ്ടമല്ല. നല്ല വിദ്യാഭ്യാസം ഉണ്ടാകണം, എന്നെ മനസ്സിലാക്കുന്ന ഒരാളാവണം. ദൈവാനുഗ്രഹത്തിന് ഈ പറഞ്ഞ ഗുണങ്ങളെല്ലാം അതുല്യയ്ക്കുണ്ട്. അവള്‍ അധികം സംസാരിക്കാറില്ല...

https://www.facebook.com/Malayalivartha






















