Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടന്‍ ബിനീഷ് ബാസ്റ്റിനെതിരെ സംവിധായകന്റെ ഫെയ്‌സ്ബുക്ക് ലൈവ്

05 NOVEMBER 2019 08:27 PM IST
മലയാളി വാര്‍ത്ത

നടന്‍ ബിനീഷ് ബാസ്റ്റിനെതിരെ പുതുമുഖ സംവിധായകന്‍ ഷാനിഫ് അയിരൂര്‍ രംഗത്ത്. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി ബിനീഷിനെയാണ് നിശ്ചയിച്ചിരുന്നതെന്നും പിന്നീട് അദ്ദേഹത്തിന്റെ നിബന്ധനങ്ങള്‍ സാമ്ബത്തികമായി താങ്ങാവുന്നതിലും അധികമായതിനാല്‍ അദ്ദേഹത്തെ മാറ്റി. തുടര്‍ന്ന് തന്റെ ലേഡി അസ്സോസിയേറ്റിനെ ഫോണില്‍ വിളിച്ച് ബിനീഷ് മോശമായി സംസാരിച്ചെന്നും ഷാനിഫ് ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നു. തങ്ങളുടെ സിനിമ തകര്‍ക്കാനാണ് ബിനീഷ് നോക്കിയതെന്നും സംവിധായകന്‍ ലൈവില്‍ പറയുന്നു.

സംവിധായകന്‍ പറയുന്നത് ഇങ്ങനെ...

'പത്ത് മാസങ്ങള്‍ക്കു മുമ്ബ് ആണ് ബിനീഷ് ബാസ്റ്റിനെ ആദ്യമായി കാണുന്നത്. ഒരുമിച്ച് സെല്‍ഫി എടുത്തു, അതിനു ശേഷം താങ്കളെവച്ച് സിനിമ എഴുതുന്നുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. 'ഓക്കെ ബ്രോ സമയമാകുമ്‌ബോള്‍ വരൂ' എന്നും എന്നോട് പറഞ്ഞു. ബിനീഷ് ബാസ്റ്റിന്റെ ജീവിതം, സിനിമകള്‍, അദ്ദേഹത്തിന്റെ ശരീരഭാഷ ഇതൊക്കെ കണ്ടാണ് ഞാന്‍ ആ കഥാപാത്രം എഴുതിയത്. ജാഫര്‍ ഖാന്‍ എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. സിനിമയുടെ പേര് അമീറിന്റെ ബോബി ബ്രോ.

അതിനു ശേഷം പല തവണ ഇദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. ഫോണ്‍ എടുത്തില്ല. അവസാനം നേരില്‍ കാണാന്‍ തീരുമാനിച്ചു. ഇതൊക്കെ ഞാന്‍ പറയുന്നത്, എനിക്ക് സംഭവിച്ച മോശം കാര്യത്തെക്കുറിച്ച് സംസാരിക്കാനാണ്. ഒരുപാട് സങ്കടം ഉണ്ടായ അവസ്ഥ. അദ്ദേഹത്തെ എറണാകുളത്ത് വച്ച് നേരിട്ട് കാണാമെന്ന് പറയുന്നു. അങ്ങനെ മൂന്ന് തവണ ചുറ്റിച്ച് ശേഷമാണ് നേരില്‍ കാണാന്‍ പറ്റുന്നത്. കഥ പറഞ്ഞു, ഇഷ്ടപ്പെട്ടു. പ്രതിഫലം സംസാരിക്കാന്‍ തുടങ്ങി. ഞങ്ങളുടേത് ചെറിയ സിനിമയാണെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഒരു ദിവസം 25000 രൂപ വേണമെന്ന് ബിനീഷ് പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചടത്തോളം അത് വലിയ സംഖ്യ ആയിരുന്നു. പക്ഷേ ആ കഥാപാത്രം ബിനീഷ് ചെയ്യണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അങ്ങനെ ഒരു ദിവസം 20000 രൂപ നല്‍കാമെന്ന ഉറപ്പില്‍ അദ്ദേഹം സമ്മതിച്ചു.

അങ്ങനെ കാസ്റ്റിങ് കഴിഞ്ഞു. സിനിമ തുടങ്ങുന്ന ദിവസം ബിനീഷ് എന്നെ വിളിച്ചു. 'സര്‍, 20000 നു പുറമെ ഷൂട്ട് തുടങ്ങുന്ന ദിവസം ചാലക്കുടിയില്‍ രാവിലെ കാറില്‍ വന്ന് വിളിക്കണം. അതുപോലെ തിരികെ വിടണമെന്നും ബിനീഷ് പറഞ്ഞു. മൂന്ന് ദിവസത്തെ ഷൂട്ട് ആണ്. ആദ്യമേ തന്നെ ഇതൊരു ലോ ബജറ്റ് സിനിമയാണെന്ന് പറഞ്ഞിരുന്നു. നിങ്ങള്‍ ഈ സിനിമയില്‍ വേണമെന്നത് ഞങ്ങളുടെ നിര്‍ബന്ധമായിരുന്നു. അതുകൊണ്ടാണ് 20000 രൂപയ്ക്ക് പോലും സമ്മതിച്ചതെന്ന് ഞാന്‍ ബിനീഷിനോട് പറഞ്ഞു. എന്നാല്‍ കാറില്‍ വന്ന് കൊണ്ടുപോയാലേ സിനിമ ചെയ്യൂ എന്ന് ബിനീഷ് നിര്‍ബന്ധം പിടിച്ചു. അങ്ങനെയെങ്കില്‍ ഞാന്‍ പിന്നെ വിളിക്കാമെന്ന് ബിനീഷിനോട് പറഞ്ഞു.

അവസാനം ബജറ്റില്‍ ഒതുങ്ങാത്ത കാരണം നടനെ മാറ്റി. പരീക്കുട്ടി എന്ന നടനാണ് ഈ കഥാപാത്രത്തെ ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ഈ പടം ഷൂട്ട് തുടങ്ങിയതിനു ശേഷം ബിനീഷ് എന്നെ വിളിച്ചു. പടം തുടങ്ങാന്‍ താമസിച്ചതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നതു കൊണ്ട് ബിനീഷ് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല. അതിന്റെ ദേഷ്യത്തില്‍ ഞങ്ങളുടെ ലേഡി അസ്സോസിയേറ്റിനെ വിളിച്ച് മോശമായ പല വാക്കുകളും അയാള്‍ വിളിച്ചു. എന്നെക്കുറിച്ചും മോശം പറഞ്ഞു.

എത്ര പുതുമുഖ സംവിധായകരുടെ സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടില്ലേ. നിങ്ങളേ ഞാന്‍ അങ്ങോട്ടുവന്ന് ക്ഷണിച്ചതല്ലേ. നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് ഇതൊക്കെ ഞാന്‍ ചെയ്തത്. ആ എന്നെ നിങ്ങള്‍ തുടക്കത്തിലേ തളര്‍ത്തി കളഞ്ഞില്ലേ?. ഈ സിനിമ ഇപ്പോള്‍ അവസാനഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. 250 ഓളം കോളജുകളില്‍ നിങ്ങള്‍ ഉദ്ഘാടത്തിനു പോയിട്ടുണ്ടെന്ന് പറയുന്നു. നന്മ ഉണ്ടെന്ന് പറയുന്നു. ഇത്രയും നന്മയുള്ള മനുഷ്യനാണോ ഞങ്ങളെ ഫോണില്‍ വിളിച്ച് തെറി പറഞ്ഞത്. ആ സമയത്ത് ഞാന്‍ ലൈവില്‍ പ്രതികരിച്ചിരുന്നെങ്കില്‍ എന്തായിരുന്നു സ്ഥിതി എന്നും അദ്ദേഹം ലൈവില്‍ ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (17 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (29 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (35 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (11 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends