ഏട്ടാ ഇത് മലയാളത്തില്‍ ചെയ്യുകയാണെങ്കില്‍ ഏട്ടനായിരിക്കും ഇത് ചെയ്യുന്നത്.. അതൊരു ഒരു വെളിപാട് പോലെ തോന്നുന്നെന്ന് പറഞ്ഞു... അവതാരക റോളിലേക്ക് എത്താന്‍ കാരണം ഭാര്യയെന്ന് വെളിപ്പെടുത്തി സുരേഷ് ഗോപി
മലയാള ടെലിവിഷൻ ചാനൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഒരു ഗെയിംഷോയായിരുന്നു നിങ്ങൾക്കും ആകാം കോടീശ്വരൻ. 'ദേ പോയി, ദാ വന്നു' എന്ന് അവതരണ ശൈലിയില്‍ പുതിയൊരു സ്റ്റൈല്‍ തന്നെ സുരേഷ് ഗോപി സൃഷ്ടിച്ചു. ഇത് കുട്ടികളെ പോലും കയ്യിലെടുക്കുന്ന ഡയലോഗായി മാറുകയായിരുന്നു. സ്വപ്നത്തില്‍ പോലും വിചാരിക്കാതിരുന്ന അവതാരക റോളിലേക്ക് എത്താന്‍ തനിക്ക് ഊര്‍ജ്ജം പകര്‍ന്നത് ഭാര്യ രാധികയുടെ വാക്കുകളാണെന്നാണ് സുരേഷ് ഗോപി പറയുന്നു.
'ഭാര്യ രാധികയാണ് ആദ്യം എന്റെ പേര് ഈ പരിപാടിയോട് ചേര്‍ത്തുവെച്ചത്. ഒരിക്കല്‍ രാധിക വന്നു പറഞ്ഞു, ഏട്ടാ ഇത് മലയാളത്തില്‍ ചെയ്യുകയാണെങ്കില്‍ ഏട്ടനായിരിക്കും ഇത് ചെയ്യുന്നത്. അതൊരു ഒരു വെളിപാട് പോലെ തോന്നുന്നെന്ന് പറഞ്ഞു. ഞാന്‍ അപ്പോള്‍ പറഞ്ഞു, ഈ ജന്മം എനിക്കിത് ചെയ്യാന്‍ കഴിയില്ല' എന്നാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ തുറന്നുപറച്ചിൽ.
https://www.facebook.com/Malayalivartha