ഗാനമേളയ്ക്കിടയില്‍ റിമി എങ്ങനെയാണ് ഇത്രയും എനര്‍ജി സൂക്ഷിക്കുന്നതെന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് താനൊരുപാട് അത്ഭുതപ്പെട്ടിരുന്നു; ആ രഹസ്യം അറിഞ്ഞതിന് ശേഷമാണ് റിമിയെ വിലയില്ലാതായതെന്ന് കൃഷ്ണപ്രഭ
റിമി ടോമി എന്ന് പറഞ്ഞാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്നത് ഒരേ എനര്‍ജിയോടെ സ്‌റ്റേജില്‍ പാട്ട് പാടി ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടിയെയാണ്. നിര്‍ത്താതെയുള്ള റിമിയുടെ സംസാരം ആരെയും ബോറടിപ്പിക്കില്ലെന്നാണ് അടുത്തറിയുന്നവര്‍ പറയുന്നത്. പലർക്കും ഗാനമേളയ്‌ക്കിടെയുള്ള റിമിയുടെ ഈ എനർജിയുടെ രഹസ്യം എന്താണെന്നായിരുന്നു അറിയേണ്ടിയിരുന്നത്. ഇപ്പോഴിതാ ഗാനമേളയ്ക്കിടയില്‍ റിമി എങ്ങനെയാണ് ഇത്രയും എനര്‍ജി സൂക്ഷിക്കുന്നതെന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് താനൊരുപാട് അത്ഭുതപ്പെട്ടിരുന്നുവെന്ന് കൃഷ്ണപ്രഭ.
എന്നാല്‍ ആ രഹസ്യത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും അത് മനസ്സിലാക്കിയതിന് ശേഷമാണ് റിമിയെ വലിയ വിലയില്ലാതായതെന്നും താരം പറയുന്നു. സ്വകാര്യ ചാനലിലെ ഒന്നും ഒന്നും മൂന്ന് പരിപാടിക്കിടയിലായിരുന്നു കൃഷ്ണപ്രഭയുടെ തുറന്നുപറച്ചിൽ. ഇതിന് മറുപടിയായി റിമി ടോമി പറഞ്ഞത് ഇങ്ങനെ...
കഴിഞ്ഞ ദിവസം ഞാന്‍ അമ്മയെ കാണാനുള്ള മോഹവുമായി വീട്ടില്‍ എത്തി. അപ്പോള്‍ അമ്മ, കൃഷ്ണ പ്രഭയുടെ 'ജനിക' എന്ന ഡാന്‍സ് സ്കൂളിന്റെ ഒന്നാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. എന്റെ അമ്മയുടെ ഡാന്‍സോടെയാണത്രേ പരിപാടി ആരംഭിക്കുന്നത്. അതിനു വേണ്ടി കൃഷ്ണ, അമ്മയെ വിളിച്ചു കൊണ്ടു പോയി. കൃഷ്ണയാണ് എന്റെ അമ്മയെ ഇത്ര വഷളാക്കുന്നതെന്ന് റിമി തമാശയായി പറഞ്ഞു. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ അമ്മമാര്‍ ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് വളരെ നല്ലതാണ്. എന്റെ കാര്യത്തിലാണെങ്കില്‍ എന്റെ പപ്പ മരിച്ചു പോയി.
അമ്മ പിന്നെ ഓരോന്ന് ഓര്‍ത്ത് സങ്കടപ്പെട്ടിരിക്കും. അമ്മയ്ക്ക് ഞാന്‍ ആവശ്യത്തിനു സങ്കടം കൊടുക്കുന്നുണ്ട് എന്നതും ശരിയാണ്. വിഷമങ്ങളില്‍ നിന്നൊക്കെ അവരെ മാറ്റിയെടുക്കാന്‍ ഇത്തരം മാര്‍ഗങ്ങള്‍ ആവശ്യമാണെന്നും റിമി പറയുന്നു. സമദ് സുലൈമാന്‍, ശ്രീജിത്ത് രവി, ദൃശ്യ തുടങ്ങിയവരും കൃഷ്ണപ്രഭയ്‌ക്കൊപ്പം ഒന്നും ഒന്നും മൂന്നിലേക്ക് എത്തിയിരുന്നു. മികച്ചൊരു അഭിനേത്രി മാത്രമല്ല നര്‍ത്തകി കൂടിയാണ് കൃഷ്ണപ്രഭ. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് ഞെട്ടിപ്പിക്കുന്ന മേക്കോവറുകളുമായും താരം എത്താറുണ്ട്. അടുത്തിടെയായിരുന്നു കൃഷ്ണപ്രഭ തല മൊട്ടയടിച്ച് ആരാധകരെ ഞെട്ടിച്ചത്.
https://www.facebook.com/Malayalivartha