നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ കേസിൽ കൂറുമാറിയ സാക്ഷി മരിച്ചു! കേസിലെ മറ്റൊരു വിവാദ സാക്ഷിയായ കിരൺ ഗോസാവിയുടെ അംഗരക്ഷകനായ പ്രഭാകർ സെയിലിന്റെ മരണകാരണം പുറത്ത്...

നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ മുംബൈ ആഢംബരക്കപ്പൽ മയക്കുമരുന്ന് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി 60 ദിവസം കൂടി അനുവദിച്ചത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ കേസിൽ വളരെ നിർണായകമായ സംഭവമാണ് പുറത്ത് വരുന്നത്. കേസിൽ കൂറുമാറിയ സാക്ഷി മരിച്ച വാർത്ത ചെറിയ രീതിയിലല്ല ഞെട്ടലുണ്ടാക്കിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് അഭിഭാഷകർ സ്ഥിരീകരിച്ചു. കേസിലെ മറ്റൊരു വിവാദ സാക്ഷിയായ കിരൺ ഗോസാവിയുടെ അംഗരക്ഷകൻ കൂടിയാണ് മരണപ്പെട്ട പ്രഭാകർ സെയിൽ. കേസിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീർ വാംഖഡെയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇയാൾ ഉന്നയിച്ചിരുന്നത്.
ആര്യൻഖാനെ അറസ്റ്റ് ചെയ്തത് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ വേണ്ടിയായിരുന്നു എന്നായിരുന്നു ആരോപണം. കേസിലെ മറ്റൊരു പ്രതിയായ കിരൺ ഗോസാവി ഇക്കാര്യം മറ്റൊരാളോട് സംസാരിക്കുന്നത് കേട്ടെന്നായിരുന്നു വെളിപ്പെടുത്തൽ. ആര്യൻ ഖാൻ അറസ്റ്റിലായതിന് പിറ്റേന്ന് ഗോവാസിക്ക് 50 ലക്ഷം രൂപ കിട്ടിയെന്നും പ്രഭാകർ ആരോപിച്ചിരുന്നു.
24കാരനായ ആര്യൻ ഖാൻ ഉൾപ്പെടെ 20 പേരാണ് കേസിലെ പ്രതികൾ. ഒരു മാസത്തെ ജയിൽവാസത്തിന് ശേഷം ഉപാധികളോടെ ആര്യന് ജാമ്യം അനുവദിച്ചിരിക്കുകയാണ്. കേസിലെ രണ്ട് പ്രതികൾ മാത്രമാണ് നിലവിൽ ജയിലിലുള്ളത്. നിയമപ്രകാരം, കേസ് രജിസ്റ്റർ ചെയ്ത് 180 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം. അല്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട്.
ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെതിരെ തെളിവുകൾ കണ്ടെത്താൻ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പ്രത്യക അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. ഏജൻസിയുടെ മുംബൈ സോണൽ ഓഫിസർ സമീര്‍ വാങ്കെഡെയുടെ നേതൃത്വത്തില്‍ കപ്പിലിൽ നടത്തിയ റെയ്ഡ് ക്രമ വിരുദ്ധമാണ് എന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ല എന്നത് ഒരു പ്രധാന പിഴവായിട്ടാണ് ചൂണ്ടിക്കാണിക്കുന്നത്. ആര്യന്‍ ഖാനില്‍ നിന്നും ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ല എന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























