ചിലയിടങ്ങളിൽ ഈ നിറം ഏറെ കാലത്തോളം മായാതെ കിടന്നു, ആ സമയത്ത് ലാൽ ജോസ് ഉൾപ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു..., മീശമാധവനിലെ ആ കൃഷ്ണ വേഷത്തെ ഇന്നും ഓർത്തെടുത്ത് മലയാളികളുടെ പ്രിയ താരം ഹരിശ്രി അശോകൻ

ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 2002-ൽ പ്രദർശനത്തിനെത്തിയ ഹാസ്യപ്രധാനമായ മലയാളചലച്ചിത്രമാണ് മീശമാധവൻ. ഇതിലെ ഒരോ കഥാപാത്രങ്ങളും മലയാള സിനിമ ഇഷ്ടപ്പെടുന്നവർക്ക് കണാപാഠമാണ്. മീശമാധവനായി ദിലീപും, ഭഗീരഥൻ പിള്ളയായി ജഗതി ശ്രീകുമാറും, രുക്മിണിയായി കാവ്യ മാധവനും, പിന്നെ പ്രത്യേകിച്ച് നമ്മൾ വിഷു ആകുമ്പോൾ ഓർക്കുന്ന ഒരു കഥാപാത്രമാണ് ഹരിശ്രീ അശോകൻ തകർത്തഭിനയിച്ച സുഗുണൻ.
ഇന്നും വിഷുവായാൽ കൃഷ്ണ വേഷത്തിൽ സിനിമയിൽ എല്ലാവരേയും കയ്യിലെടുക്കന്ന ഹരിശ്രീ അശോകനെ ഓർമ്മിക്കാത്തവരായി ആരും തന്നെ കാണില്ല. കറുത്ത ശരീരവും, താടിയുമായി ഓടക്കുഴൽ വായിച്ച് നിൽക്കുന്ന ഹരിശ്രി അശോകൻ അത് ഒരു ഒന്നൊന്നരക്കാഴ്ച്ചയാണ്. മീശമാധവനിലെ കൃഷ്ണവേഷം ഫേയ്‌സ്ബുക്കിലേയും വാട്‌സ്അപ്പിലും എല്ലാവരുടേയും ഫോണുകളിൽ സ്റ്റാറ്റസുകളായി മാറും.
അതിന് ഒരു മാറ്റവും സിനിമ ഇറങ്ങിയ ശേഷം ഇന്നോളമുണ്ടായിട്ടില്ല. മീശമാധവൻ ഇറങ്ങി 20 വർഷം പിന്നിടുമ്പോഴും ഹരിശ്രീ അശോകന്റെ ആ കൃഷ്ണ രൂപം ഇന്നും മലയാളികളെ അവേശം കൊള്ളിക്കും.ആ കൃഷ്ണ രൂപത്തെ ഇന്നും മലയാളികളുടെ പ്രിയ താരം ഓർത്തെടുക്കുകയാണ്.
സിനിമ പ്രേഷക മനസിലേക്ക് ആഴ്ന്നിറങ്ങിയതാണ് ഇപ്പോഴും ലഭിക്കുന്ന അംഗീകാരത്തിന് പിന്നിലെന്നും ഹരിശ്രി അശോകൻ വ്യക്തമാക്കി.നീലനിറം ദേഹത്താകെ പൂശിയാണ് സിനിമയിലെ ഹരിശ്രി അശോകന്റെ കൃഷ്ണവേഷം. എന്നാൽ ആ ഷോട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടുവെന്നാണ് താരം പറയുന്നത്. രംഗം ചിത്രികരിക്കുന്ന സമത്ത് ലാൽ ജോസ് ഉൾപ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു. അപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു പ്രേക്ഷകർക്കും ഇഷ്ടമാകുമെന്ന്. സന്ദർഭത്തോട് ഇഴുകി ചേർന്നപ്പോൾ അറിയാതെ ചില ആക്ഷനുകൾ വന്നുപോയി ലാലു, അസോസിയേറ്റ്, അസിസ്റ്റന്റ് എല്ലാവർക്കും ആ ഷോട്ട് ഇഷ്ടമായി. തനിക്ക് അത് കേട്ട് വലിയ ആവേശമായതായും താരം പറയുന്നു.
പിന്നീട് റൂമിലെത്തി ഈ നീല നിറം ഉരച്ചുകളയാൻ നോക്കിയിട്ടും നിറം പോകുന്നില്ല. കുറേ സമയമെടുത്താണ് ഒരുവിധം കളഞ്ഞത്. ഏറെ കാലത്തോളം ഇത് മായാതെ ഒരു ഷേയ്ഡ് പോലെയെ കാണാമായിരുന്നു. അപ്പോഴെല്ലാം ഞാൻ കൃഷ്ണനെ ഓർത്തു. ഇനിയൊരു കൃഷ്ണ വേഷം ചെയ്യേണ്ടി വന്നാലും സന്തേഷത്തോടെ സ്വീകരിക്കുമെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.
രഞ്ജൻ പ്രമോദ് ആണ് മീശമാധവന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മികച്ച വിജയം നേടിയ ഈ ചിത്രം ഇതേ പേരിൽ തമിഴിലും ദൊൻഗഡു എന്ന് പേരിൽ തെലുങ്കിലും പുനർനിർമ്മിക്കുകയുണ്ടായി. തമിഴിൽ കാർത്തിക്കും തെലുങ്കിൽ രവി തേജയുമാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. കാർത്തികയുടെ കന്നി വേഷമായിരുന്നു മീശമാധവൻനിലേത്. മൂവിക്ഷേത്രയുടെ ബാനറിൽ സുബൈർ, സുധീഷ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കലാസംഘം, കാസ്, വർണ്ണചിത്ര എന്നിവരാണ്.
https://www.facebook.com/Malayalivartha
























