Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

ആ ആവശ്യം അംഗീകരിക്കപ്പെട്ടേക്കും! കാത്തിരിപ്പിന് വിരാമം.. ഉടൻ അത് സംഭവിക്കും.. ഇനിയാണ് കാണേണ്ടത്.. വന്‍ ആത്മവിശ്വാസത്തില്‍ അതിജീവിത

14 AUGUST 2022 10:52 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ടാം ഘട്ട വിചാരണ നടപടികൾ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിരുന്നു. എട്ടുമാസത്തിനു ശേഷമാണ് വിചാരണ പുരാരംഭിക്കുന്നത് . കേസിലെ എട്ടാം പ്രതി ദിലീപിനെ സംബന്ധിച്ചും അതിജീവിവതയെ സംബന്ധിച്ചും നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇനി വരാനിരിക്കുന്ന ദിവസങ്ങളും ഇരുവരെയും സംബന്ധിച്ച് നിർണായകം തന്നെയാണ്. അതേസമയം കേസ് സിബിഐ മൂന്ന് കോടതിയില്‍ നിന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതില്‍ അപാകതയെന്ന വാദം ശക്തമാക്കാന്‍ അതിജീവിതയും പ്രോസിക്യൂഷനും ഒരുങ്ങുകയാണ്. കേസ് തുടക്കം മുതല്‍ പരിഗണിച്ചുകൊണ്ടിരുന്ന കോടതിയില്‍ തന്നെ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യവുമായി അതിജീവിത ഹൈക്കോടതിക്ക് മുമ്പില്‍ എത്തിയതിന് പ്രേരകമായത് സുപ്രീംകോടതിയുടെ പുതിയ വിധിയാണെന്നാണ് വിലയിരുത്തുന്നത്. കേസിലെ ഈ ആവശ്യത്തില്‍ സുപ്രീംകോടതിയുടെ വിധി തനിക്ക് ഗുണകരമാവുമെന്നാണ് അതിജീവിത കരുതുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള ഒരു കേസിലെ വിധിയാണ് അതിജീവിതയുടെ പ്രതീക്ഷകള്‍ക്ക് അടിസ്ഥാനം. ലൈംഗീക പീഡന കേസുകളിലെ വിചാരണ സ്വതന്ത്രവും സുതാര്യവുമായിരിക്കണമെന്നായിരുന്നു സുപ്രീംകോടതി മധ്യപ്രദേശില്‍ നിന്നുള്ള കേസ് പരിഗണിച്ചുകൊണ്ട് വ്യക്തമാക്കിയത്. വിചാരണ അതിജീവിതയ്ക്ക് ഉപദ്രവകമാകരുത്. ക്രോസ് വിസ്താരം കഴിവതും ഒറ്റ സിറ്റിങ്ങില്‍ പൂര്‍ത്തിയാക്കണം. മാന്യമായിട്ടായിരിക്കണം വിചാരണ നടപടികള്‍ നടത്തേണ്ടതെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ് ,ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചിരുന്നു.


താന്‍ നേരിട്ട പീഡനത്തിന്റെ ആഘാതത്തിലാണ് അതിജീവിതയെന്ന വസ്തുത വിചാരണ കോടതി കണക്കിലെടുക്കണം. മൊഴി നല്‍കുമ്പോള്‍ പ്രതിയെ കാണാതെയിരിക്കാന്‍ വിചാരണക്കോടതി നടപടി സ്വീകരിക്കണം. ഇതിനുള്ള സജ്ജീകരണങ്ങള്‍ കോടതി മുറിയില്‍ ഒരുക്കണം. അതിന് സാധ്യമായില്ലെങ്കില്‍ പ്രതിയോട് ആ സമയത്ത് പുറത്ത് ഇറങ്ങി നില്‍ക്കാന്‍ പറയണം. വിചാരണയ്ക്കിടെ പീഡനം സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ജുഡീഷ്യല്‍ ഓഫീസര്‍ അതിജീവിതയുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിന്യായം ഹൈക്കോടതിയില്‍ താന്‍ കൊടുത്ത അപേക്ഷയില്‍ തുണയാകുമെന്നാണു അതിജീവിതയുടെ പ്രതീക്ഷ. ഹൈക്കോടതി അപേക്ഷ തള്ളിയാല്‍, സുപ്രീംകോടതിയെ സമീപിക്കാനാണു നടിയുടെ നീക്കം. മധ്യപ്രദേശ് കേസിലെ വിധിന്യായവും കോടതിയില്‍ അതിജീവിത ചൂണ്ടിക്കാട്ടും. വിചാരണ കോടതിയിലെ വനിതാ ജഡ്ജിയില്‍നിന്നു മറ്റൊരു വനിതയായ തനിയ്ക്കു നീതി ലഭിക്കില്ലെന്ന ചിന്തയാണു നടിയ്ക്ക് ഇപ്പോഴുള്ളത്. ഇത് പലപ്പോഴും അതിജീവിത കോടതിയില്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

വനിത ജഡ്ജി തന്നെ വേണമെന്ന ആവശ്യം നേരത്തെ അതിജീവിത തന്നെ ഉന്നയിച്ചതാണെങ്കിലും പുരുഷ ജഡ്ജിയായാലും മതിയെന്നും അവർ വ്യക്തമാക്കുന്നു. പ്രതിഭാഗം വക്കീല്‍പോലും ചോദിക്കാത്ത രീതിയിലാണു ജഡ്ജി തന്നോടു ചോദിക്കുന്നതെന്നും അതിജീവിത നേരത്തെ പരാതിപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സ്‌പെഷ്യല്‍ കോടതിയില്‍ നിന്ന് മാറ്റരുത് എന്നാണ് അതിജീവത ഹർജിയിലുടെ വ്യക്തമാക്കുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമാണ് എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അതിജീവിത പറയുന്നു. പ്രത്യേക കോടതിയില്‍ നടന്ന് കൊണ്ടിരിക്കുന്ന വിചാരണ, വിചാരണ കോടതി ജഡ്ജ് പ്രിന്‍സിപ്പില്‍ ജഡ്ജായി മാറിയ സാഹചര്യത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് കോടതി ഉത്തരവിന് വിരുദ്ധമാണ് എന്നാണ് അതിജീവിതയുടെ വാദം. അതിനിടെ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ ദിലീപിന് കഴിഞ്ഞ ദിവസം ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. തെളിവ് നശിപ്പിക്കല്‍, സ്വാക്ഷികളെ സ്വാധീനിച്ചു എന്ന് തുടങ്ങിയ കാര്യങ്ങളിലൂടെ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നും ഇതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമാണ് ക്രൈംബ്രാഞ്ച് ആവശ്യം. നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും നടന്‍ ദിലീപ് പ്രതിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (17 minutes ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (25 minutes ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (1 hour ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (1 hour ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (1 hour ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (1 hour ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (2 hours ago)

മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...  (2 hours ago)

സി​ഗരറ്റ് കുറ്റിയിലെ തീ!! വെടിപ്പുരയ്ക്കരികെ മാപ്രകൾ കാലുകുത്തിയതും അത് സംഭവിച്ചു മോദി ഇടപെട്ടേക്കാൻ സാധ്യത  (2 hours ago)

തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൽ ബസിടിച്ചു; ബസ് ഡ്രൈവർക്കെതിരെ എടുത്ത ക്രിമിനൽ കേസുകൾ റദ്ദാക്കി ഹൈക്കോടതി  (2 hours ago)

തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...  (2 hours ago)

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു; സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കി മുഖ്യമന്ത്രി  (2 hours ago)

Malayali Vartha Recommends