Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ശ്രീദേവിയെ കുടുംബം തകർത്തവളായി ചിത്രീകരിച്ചു... ഹോട്ടലിൽ വെച്ച് ശ്രീദേവിയുടെ വയറിന് ചവിട്ടി ഭർതൃ മാതാവ്! വർഷങ്ങൾക്ക് ശേഷം ബോണിയുടെ അമ്മ ശ്രീദേവിയോട് ചെയ്തത് പുറത്ത്

03 JUNE 2024 10:26 AM IST
മലയാളി വാര്‍ത്ത


അന്തരിച്ച നടി ശ്രീദേവിയെ മറക്കാന്‍ ഇന്നും പ്രേക്ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. താര റാണിയായിരുന്നു ശ്രീദേവി അഭിനയമികവും വശ്യമായ സൗന്ദര്യവും കൊണ്ട് സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. ബാലതാരമായി സിനിമാ രംഗത്തേക്ക് കടന്ന് വന്ന ശ്രീദേവിക്ക് മുതിര്‍ന്നപ്പോഴും കൈ നിറയെ അവസരങ്ങള്‍ ലഭിച്ചു.


ബോളിവുഡിലേക്ക് കടന്ന് വരുന്നതിന് മുമ്പ് തെന്നിന്ത്യയിലെ തിരക്കേറിയ നടിയായിരുന്നു ശ്രീദേവി. ഹിന്ദി സിനിമാ രംഗത്തേക്ക് കടന്നതോടെ ശ്രീദേവി അടിമുടി മാറി. ഗ്ലാമറസ് താരമായി മാറിയ താരം തുടരെ ഹിറ്റുകളുമായി മുന്നേറി. റൊമാന്‍സ്, കോമഡി, ആക്ഷന്‍ തുടങ്ങി എല്ലാ വൈകാരിക തലത്തിലുള്ള കഥാപാത്രങ്ങളെ അനായാസം നടി അവതരിപ്പിച്ചു.


സിനിമയേക്കാള്‍ നാടകീയമായാണ് പലപ്പോഴും ശ്രീദേവിയുടെ ജീവിതം മുന്നോട്ട് പോയത്. നിര്‍മാതാവ് ബോണി കപൂറുമായുള്ള നടിയുടെ അടുപ്പവും തുടര്‍ന്നുള്ള വിവാഹവും സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ചു. ആദ്യ വിവാഹ ബന്ധം നിലനില്‍ക്കെയാണ് ബോണി ശ്രീദേവിയുമായി അടുക്കുന്നതും. ശ്രീദേവിക്കൊപ്പം ജീവിക്കാന്‍ ആദ്യ ഭാര്യ മോണ കപൂറുമായുള്ള ബന്ധം ബോണി അവസാനിപ്പിക്കുകയും ചെയ്തു.


ശ്രീദേവിയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ മുമ്പൊരിക്കല്‍ പങ്കുവെച്ച വിവരങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. പുറമെ നിന്ന് കാണുന്നത് പോലെ അത്ര സന്തോഷകരമല്ലായിരുന്നു ശ്രീദേവിയുടെ ജീവിതമെന്ന് രാം ഗോപാല്‍ വര്‍മ അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പഴയ കാലത്ത് അഭിനേതാക്കള്‍ക്ക് ബ്ലാക്ക് മണിയാണ് ലഭിച്ചിരുന്നത്.


ശ്രീദേവിയുടെ അച്ഛന്‍ ഇന്‍കം ടാക്‌സ് റെയ്ഡ് ഭയന്ന് ഈ പണത്തിന്റെ കാര്യത്തില്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശ്വസിച്ചു. എന്നാല്‍ പിതാവ് മരിച്ചതോടെ എല്ലാവരും ശ്രീദേവിയെ കബളിപ്പിച്ചു. ശ്രീദേവിയുടെ അമ്മയുടെ പിഴവ് മൂലം സമ്പാദ്യങ്ങള്‍ നഷ്ടപ്പെട്ടു. ഏറെക്കുറെ പണമൊന്നും ഇല്ലാത്ത സമയത്താണ് ബോണി കപൂര്‍ ശ്രീദേവിയുടെ ജീവിതത്തിലേക്ക് വരുന്നത്. ആ സമയത്ത് ബോണിയും വലിയ കടത്തിലാണ്. കരയാന്‍ ഒരു തോള്‍ നല്‍കാന്‍ മാത്രമാണ് അന്ന് ബോണി കപൂറിന് കഴിയുമായിരുന്നുള്ളൂ. കുട്ടിക്കാലം മുതലേ ക്യാമറയ്ക്ക് മുന്നിലായതിനാല്‍ സാധാരണ പോലെയല്ല ശ്രീദേവി വളര്‍ന്നത്. മാനസികമായി ഏറെ വിഷമഘട്ടങ്ങള്‍ ശ്രീദേവിക്കുണ്ടായിരുന്നെന്നും രാം ഗോപാല്‍ വര്‍മ കുറിച്ചു.


തന്റെ മനസിന് മുന്നില്‍ അവര്‍ക്കൊരു മതിലുണ്ടായിരുന്നു. തന്റെയുള്ളിലെന്താണ് നടക്കുന്നതെന്ന് ആരും അറിയാതിരിക്കാനാണ് ശ്രീദേവി അന്തര്‍മുഖയായതെന്നും രാം ഗോപാല്‍ വര്‍മ അന്ന് വാദിച്ചു. അമ്മയുടെ മരണം, സഹോദരിയുമായുണ്ടായ സ്വത്ത് തര്‍ക്കം തുടങ്ങിയവ ശ്രീദേവിയെ ബാധിച്ചു. ബോണിയുമായി അടുത്ത ശേഷവും ശ്രീദേവി പ്രശ്‌നങ്ങളിലൂടെ കടന്ന് പോയെന്ന് രാം ഗോപാല്‍ വര്‍മ അന്ന് വ്യക്തമാക്കി. ബോണി കപൂറിന്റെ അമ്മ ശ്രീദേവിയെ കുടുംബം തകര്‍ത്തവളായി ചിത്രീകരിച്ചു.


ഒരിക്കല്‍ ഹോട്ടലില്‍ വെച്ച് ശ്രീദേവിയുടെ വയറിന് ഭര്‍തൃ മാതാവ് ചവിട്ടിയെന്നും രാം ഗോപാല്‍ വര്‍മ ആരോപിച്ചു. ഇംഗ്ലീഷ് വിഗ്ലീഷ് എന്ന സിനിമയുടെ സമയത്തെ ചെറിയ തിളക്കമാെഴിച്ചാല്‍ ഈ കാലഘട്ടത്തില്‍ ശ്രീദേവി വല്ലാതെ അസന്തുഷ്ടയായിരുന്നെന്നും രാം ഗോപാല്‍ വര്‍മ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. ശ്രീദേവിയുടെ മരണത്തിന് ശേഷമാണ് രാം ഗോപാല്‍ വര്‍മ നടിയെക്കുറിച്ചുള്ള എഴുത്ത് പങ്കുവെച്ചത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെയും മകനെയും കൊന്ന് വസ്ത്ര വ്യാപാരി ജീവനൊടുക്കി  (26 minutes ago)

ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താന്‍ ഒപ്പം വരണമെന്ന് സോണിയ  (51 minutes ago)

കോഴിക്കോട്ട് വീണ്ടും നിപ ബാധയെന്ന് സംശയം  (1 hour ago)

സ്‌കൂൾ പരിസരങ്ങളിൽ മയക്കുമരുന്നും പുകയില ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; ഭാവി തലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിനായി നിയമലംഘകർ ആരായാലും നിയമത്തിന് മുന  (1 hour ago)

നടി അന്‍സിബ വിവാദം സൃഷ്ടിക്കുകയാണ്: അന്‍സിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ  (1 hour ago)

കാട്ടാനകളുടെ സാന്നിദ്ധ്യം പതിവായി അനുഭവപ്പെടുന്ന ഹോട്ട്സ്പോട്ടുകളിൽ അഞ്ചുപേർ വീതമുള്ള 100 ബാച്ചുകളായി സ്പെഷ്യൽ റിസർവ് ഫോഴ്സ് യൂണിറ്റുകൾ രൂപീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ  (1 hour ago)

വന്യജീവികൾ ജനവാസ മേഖലയിൽ കടന്നുകയറുന്നത് തടയാനും അക്രമകാരികളെ പിടികൂടാനും തുരത്താനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്; ഭരണമാറ്റത്തിന് ശേഷം ഈ രക്ഷാ സംവിധാനങ്ങളുടെ ഫലപ്രദമായ വിന്യാസം ഇല്ലാതായി; തുറന്നടിച്ച് പ  (1 hour ago)

ഒരു സഹോദരനെപ്പോലെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു നടന്‍ സലിംകുമാറെന്ന് ചെന്നിത്തല  (2 hours ago)

കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു  (2 hours ago)

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി  (2 hours ago)

വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ല; ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ മേയർ വി വി രാജേഷ്  (2 hours ago)

ഭർത്താവുമായുണ്ടായ കലഹ കലി തീർത്തത് കുട്ടിയോട്; മീൻ കാണിച്ചുതരാമെന്നു പറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി ഒൻപതുകാരിയെ തള്ളിയിട്ട് അമ്മ; കണ്ടു നിന്ന അയൽവാസി കൂടെ ചാടി; പിന്നാലെ സംഭവിച്ചത്...!!!!  (3 hours ago)

തടവുകാരുടെ ന്യായമായ പരോളുകള്‍ നിഷേധിക്കില്ല; പക്ഷേ രാഷ്ട്രീയ കാരണങ്ങളാല്‍ തടവുകാര്‍ക്ക് അനാവശ്യമായ പരോളുകള്‍ കിട്ടുന്നത് നീട്ടിക്കൊണ്ടുപോകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ആക്രമണം പൊലീസുകാർ തടഞ്ഞില്ലെന്നും ലാത്തിച്ചാർജ് നടത്തിയില്ലെന്നും വിമർശനം; ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചത് പൊലീസ് കമ്മീഷണർ  (3 hours ago)

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു  (3 hours ago)

Malayali Vartha Recommends