Widgets Magazine
20
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പണിമുടക്കി മൈക്ക്...


പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിന്നു: ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയത്; ഭീഷണിപ്പെടുത്തുകയോ, ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തില്ല: നിർണായക ചാറ്റുകൾ പോലീസിന് മുന്നിൽ....


അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യത: ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലിന് സാധ്യത...


ഇരുന്നൂറുപേര്‍ കഴിച്ചിട്ടും സംഭവിക്കാത്തത്... പ്ലാച്ചിയോട് സ്വദേശികളുടെ മരണത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്: ഭക്ഷ്യവിഷബാധയല്ല; നടന്നത്...


ശോഭ സുരേന്ദ്രൻ മത്സരിക്കുന്നതെവിടെ...ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങളിലും, പാലക്കാട്, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലും ശോഭയുടെ പേര് ഉയർന്നിട്ടുണ്ട്..

പള്‍സര്‍ സുനിയും ദിലീപും രണ്ട് പാത്രത്തിൽ; ഇത് ദിലീപിനെതിരെയുള്ള ക്വട്ടേഷൻ... ആ ജയിലില്‍ നിന്ന് കത്തയപ്പിച്ചത് ആര്..?

18 SEPTEMBER 2024 04:03 PM IST
മലയാളി വാര്‍ത്ത

ഏഴര വർഷങ്ങൾക്ക് ശേഷം നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയ്ക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ കോടതി വിധി അംഗീകരിക്കുന്നു എന്നും എന്നാല്‍ ജാമ്യത്തിനായി കോടതി കയറിയിറങ്ങിയ പള്‍സര്‍ സുനിക്ക് കേസ് നടത്തിപ്പിന് ചെലവാകുന്ന കാശ് കൊടുക്കുന്നത് ആരാണ് എന്ന് ചോദിക്കുകയാണ് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറിയും നിര്‍മാതാവുമായ സജി നന്ത്യാട്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

സജി നന്ത്യാട്ടിന്റെ വാക്കുകള്‍

'പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചത് വ്യക്തിപരമായി താല്‍പര്യമുള്ള കാര്യമല്ല. കാരണം ഈ കേസിലെ ഒന്നാം പ്രതിയാണ് അയാള്‍. സുനിയാണ് ഈ കുറ്റകൃത്യം ചെയ്തത്. പക്ഷെ സുപ്രീംകോടതിയുടെ വിധി അംഗീകരിക്കാന്‍ എല്ലാ പൗരന്‍മാര്‍ക്കും ബാധ്യതയുണ്ട്. അതുകൊണ്ട് കോടതി വിധി മാനിക്കുന്നു. സുപ്രീം കോടതിയില്‍ പള്‍സര്‍ സുനി പലതവണയായി ജാമ്യഹര്‍ജി കൊടുക്കുന്നു. ഹൈക്കോടതിയിലും പലതവണ ജാമ്യഹര്‍ജി കൊടുത്തിട്ടുണ്ട്.

ഇതിനുള്ള പണമെവിടെ നിന്നാണ് ലഭിക്കുന്നത്. പള്‍സര്‍ സുനി ജാമ്യം ലഭിക്കാന്‍ പറഞ്ഞ കാരണമെന്താണ്? ദിലീപിന്റെ അഭിഭാഷകന്‍ വിചാരണ നീട്ടിക്കൊണ്ട് പോകുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ പോലും 109 ദിവസം വിസ്തരിച്ചു. അതില്‍ 90 ദിവസവും വിസ്തരിച്ചത് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയാണ് എന്നൊക്കെയാണ്. അതിന് കാരണമെന്താണ്?

 

 

കുറ്റപത്രത്തില്‍ 1800 പേജാണ് ഉള്ളത്. ഈ 1800 പേജും തലനാരിഴ കീറി പരിശോധിക്കപ്പെടണം. എന്നിട്ട് അത് ക്രോസ് ചെയ്യേണ്ടി വരും. അത് സ്വാഭാവികമാണ്. അത് നിയമമറിയാവുന്ന എല്ലാവര്‍ക്കും അറിയാം. കോടതിയില്‍ അത് ക്രോസ് ചെയ്യേണ്ടി വരും. അതോടൊപ്പം തന്നെ ഒട്ടേറെ സാക്ഷികള്‍, ഊഹാപോഹം പ്രചരിപ്പിക്കുന്നവര്‍ ഒത്തിരിയുണ്ട്. പിന്നെ ഡിജിറ്റല്‍ തെളിവുകള്‍, ഇതെല്ലാം ക്രോസ് ചെയ്ത് വരുമ്പോള്‍ സ്വാഭാവികമായും സമയമെടുക്കും.

അതിനിടക്ക് ബാലചന്ദ്രകുമാറിന്റെ എന്‍ട്രി. പല കേസുകളും വരുമ്പോള്‍ ദിലീപിനെതിരായി പല കാര്യങ്ങളും ആരോപിക്കുമ്പോള്‍ സ്വാഭാവികമായി ദിലീപ് അതിനെ കൗണ്ടര്‍ ചെയ്യും. ആരും കേസുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കില്ല. കാരണം നല്ലവണ്ണം പണം മുടക്കുള്ള സംവിധാനമാണിത്. കേസില്‍പ്പെട്ടവര്‍ക്ക് അതറിയാം. ദിലീപ് അദ്ദേഹത്തിന്റെ ഭാഗം സേഫാക്കുന്നതിന് വേണ്ടി പരമാവധി നിയമപരമായ കാര്യങ്ങളിലേക്ക് പോയി.

 

 

അപ്പോള്‍ സ്വാഭാവികമായി രണ്ട് കൂട്ടരുടേയും ഭാഗത്ത് നിന്നുണ്ടായ സാങ്കേതികമായ പ്രശ്‌നങ്ങളാണ് വിചാരണ നീളാന്‍ കാരണം. ഇനി എന്തായാലും ഒന്നര മാസം കൊണ്ട് പ്രധാന കേസിന്റെ വിധി വരും എന്നാണ് പ്രതീക്ഷിക്കുന്നത്. ദിലീപും അദ്ദേഹത്തിന്റെ 2012 മുതലുള്ള എല്ലാ ബാങ്ക് ഇടപാടുകളും ഫോണുകളും എല്ലാം നിരീക്ഷണത്തിലാണ്. ജാമ്യം ലഭിച്ചിട്ടുള്ളയാളെ സ്വാഭാവികമായും നിരീക്ഷിക്കും.

അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും ജാമ്യവ്യവസ്ഥ ലംഘിക്കാനുള്ള നടപടിയുണ്ടായിട്ടുണ്ടോ എന്ന് നിരീക്ഷിക്കും. അതുകൊണ്ട് അതിനെതിരായിട്ടുള്ള പ്രശ്‌നം വരാതിരിക്കാന്‍ ദിലീപ് പരമാവധി ശ്രമിക്കും. സുപ്രീംകോടതിയില്‍ കേസ് നടത്തിയിട്ടുള്ള ഏതൊരാള്‍ക്കും അതിന്റെ ചിലവ് അറിയാം. പള്‍സര്‍ സുനിക്ക് ഇത്രയും ലക്ഷങ്ങള്‍ എവിടുന്ന് വന്നു. അതില്‍ ദുരൂഹതയുണ്ട്.

 

 

ഇത് എന്താണ് അന്വേഷിക്കാത്തത്. ദിലീപിന്റെ വക്കീലാണ് വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ കാരണക്കാരന്‍ എന്നാണ് സുനിയുടെ വാദം. അപ്പോള്‍ പള്‍സര്‍ സുനിയും ദിലീപും രണ്ട് പാത്രത്തിലാണ് എന്നതില്‍ സംശയമൊന്നുമില്ലല്ലോ. പിടിക്കപ്പെട്ടതിന് ശേഷം ദിലീപാണ് ഇത് ചെയ്തത് എന്ന് ജയിലില്‍ നിന്ന് കത്തയയ്ക്കുകയായിരുന്നു. ആ ജയിലില്‍ നിന്ന് കത്തയപ്പിച്ചത് ആര്. അവരാണ് ഇതിന് പിറകില്‍. അതില്‍ സംശയമെന്തിരിക്കുന്നു.

 

 

ഇത് ദിലീപിനെതിരെയുള്ള ക്വട്ടേഷനാണ്. ഈ ആളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിച്ചത് എന്ന് പള്‍സര്‍ സുനി എന്തുകൊണ്ട് ഇക്കാര്യം ആദ്യം പറഞ്ഞില്ല. അത് മാത്രമല്ല ആദ്യം പള്‍സര്‍ സുനി ഓടിക്കയറിയ ദൃശ്യങ്ങളിലുള്ളത് ഒരു വീടാണ്. ആ വീട് കേന്ദ്രീകരിച്ച് ഇന്നുവരെ അന്വേഷണം നടന്നിട്ടുണ്ടോ. ഇതില്‍ ദുരൂഹതയുണ്ട് എന്നതില്‍ സംശയമെന്തിരിക്കുന്നു?, സജി നന്ത്യാട്ട് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടറുടെ മുറിയില്‍ നായ്ക്കുരണപ്പൊടി വിതറിയ ജീവനക്കാര്‍ക്കെതിരെ കേസ്  (3 hours ago)

'അവന്‍ എവിടെയായിരിക്കണമോ അവിടെ എത്തി :ഭീഷണി സന്ദേശങ്ങള്‍, അശ്ലീല ഇമെയിലുകള്‍, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍:മുന്‍സഹപാഠിയുടെ ലീലാവിലാസങ്ങള്‍ വെളിപ്പെടുത്തി യുവതി  (3 hours ago)

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍  (4 hours ago)

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം: ഉഷയ്ക്ക് തുടര്‍ ചികിത്സക്ക് അമൃത ആശുപത്രിയില്‍ സൗകര്യം ഒരുക്കി കെസി വേണുഗോപാല്‍  (4 hours ago)

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 27കാരന്‍ പിടിയില്‍  (4 hours ago)

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (5 hours ago)

ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളാതെ അമേരിക്ക  (5 hours ago)

ലോട്ടറി ക്ഷേമ നിധി ബോര്‍ഡില്‍ സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതി മാനസിക രോഗിയാണെന്നുള്ള വാദം പൊളിഞ്ഞു  (5 hours ago)

നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ വാദം ഈ മാസം 26ലേക്ക് മാറ്റി  (5 hours ago)

പരിശ്രമങ്ങളെ നമ്മളിലേക്ക് പ്രതിഫലിപ്പിക്കുന്ന മാജിക് ജിമ്മിനുണ്ടെന്ന് റിമി  (5 hours ago)

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ മറന്നുവച്ച കത്രികയുമായി വീട്ടമ്മ 5 വര്‍ഷമായി ദുരിതത്തില്‍  (6 hours ago)

സ്വര്‍ണപ്പാളികള്‍ ജാംഷഡ്പൂരിലെ ലാബില്‍ പരിശോധന നടത്താന്‍ കോടതി അനുമതി നല്‍കി; അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31ന് മുന്‍പെന്ന് എസ് ഐ ടി  (6 hours ago)

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു  (6 hours ago)

'ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ?'; ആറ്റുകാലമ്മയുടെ പേരില്‍ എന്തിനാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്ന് ഹൈക്കോടതി  (6 hours ago)

കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ജീവനൊടുക്കി  (7 hours ago)

Malayali Vartha Recommends