Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

അടി ഞാന്‍ ചോദിച്ചു വാങ്ങി നോ പ്രോബ്ലം, ജഗതി പൊതുവേദിയില്‍ അപമാനിച്ചെന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം രഞ്‌ജിനി

16 OCTOBER 2013 01:26 AM IST
മലയാളി വാര്‍ത്ത.

പ്രശസ്‌ത നടന്‍ ജഗതി ശ്രീകുമാര്‍ ജീവിതത്തിലേക്കും സിനിമയിലേക്കും തിരിച്ചെത്തണമെന്ന്‌ മലയാളികള്‍ മനമുരുകി പ്രാര്‍ത്ഥിക്കുന്ന വേളയാണ്‌ ഇത്‌. എന്നാല്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു വേദിയില്‍ വച്ച്‌ ജഗതി തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാണിച്ച്‌ രഞ്‌ജിനി ഹരിദാസ്‌ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്‌. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ ജഗതിയ്‌ക്കെതിരെ രഞ്‌ജിനി പരാമര്‍ശം നടത്തിയത്‌.
2011ല്‍ ഏഷ്യാനെറ്റ്‌ ഒരുക്കിയ മഞ്ച്‌ സ്റ്റാര്‍ സിംഗറിന്റെ ഫിനാലെ വേദിയിലായിലായിരുന്നു സംഭവം നടന്നത്‌. രഞ്‌ജിനിയും നസ്രിയയുമായിരുന്നു അവതാരകര്‍. മുഖ്യ അതിഥിയായിട്ടെത്തിയത്‌ ജയറാമും, ജഗതി ശ്രീകുമാറായിരുന്നു. സമ്മാനം വിതരണം ചെയ്യാനെത്തിയ ജഗതി ശ്രീകുമാര്‍ പ്രസംഗത്തിനിടെ രഞ്‌ജിനിയെ സ്വതസിദ്ധമായ ശൈലിയില്‍ കണക്കിന്‌ കളിയാക്കിയിരുന്നു. രഞ്‌ജിനിയുടെ ശരീരചലങ്ങളും ഭാഷയുമൊക്കെ ജഗതി അനുകരിച്ചു. രഞ്‌ജിനിയെ കണക്കിന്‌ കളിയാക്കിയെന്ന്‌ മാത്രമല്ല നസ്രിയയെ ജഗതി പ്രശംസിയ്‌ക്കുകയും ചെയ്‌തു.

നസ്രിയ എന്റെ മകളുടെ സ്‌കൂളില്‍ പഠിക്കുകയാണ്‌. നന്നായി അവള്‍ അവതാരകയുടെ ജോലി ചെയ്യുന്നുണ്ട്‌. അവള്‍ വിധി പറയാറില്ല എന്നതാണ്‌ വലിയ പ്രത്യേകത. അല്ലാതെ മറ്റുള്ള സ്ഥലത്ത്‌ ഓള്‍ റൈറ്റ്‌... ( രഞ്‌ജിനിയുടെ ഇംഗ്ലീഷ്‌ പറയുന്നു) എന്നതല്ല. അവതാരകയ്‌ക്ക്‌ ഒരധികാരവുമില്ല. എന്താണ്‌ അഭിപ്രായമെന്നത്‌ ജഡ്‌ജസിനു വിടുക എന്നുള്ളതാണ്‌. അവനവന്റെ ജോലി അവനവന്‍ ചെയ്യുക. അത്‌ ഇനി മുതല്‍ ശ്രദ്ധിക്കുക. അത്‌ ഈ വേദിയില്‍ പറഞ്ഞില്ലെങ്കില്‍ ശരിയാവില്ല. ആരും പറയില്ല. ജയറാമും പറയില്ല.

നസ്രിയയെ കണ്ട്‌ പഠിക്കണമെന്നു ജഗതി പറഞ്ഞത്‌ പ്രേക്ഷകര്‍ കൈയ്യടിയോടെ സ്വീകരിക്കുകയും ചെയ്‌തു.


തിങ്ങിനിറഞ്ഞ ജനങ്ങളും മസിലു പിടിച്ചിരുന്ന വിഐപികളും ജഗതിയുടെ ആക്ഷനും കളിയാക്കലും കേട്ട്‌ കുലുങ്ങി ചിരിച്ചു. രഞ്‌ജിനിയും ആ ചിരിയില്‍ പങ്കു ചേര്‍ന്നു.

പുറകില്‍ നിന്ന നവ്യാനായര്‍ രഞ്‌ജിയെ നോക്കി വല്ലാതെയാകുന്നുണ്ടായിരുന്നു.
ആകെ ചമ്മിപ്പോയെങ്കിലും രഞ്‌ജിനി അതില്‍ നിന്നും വളരെ വേഗം മുക്തി നേടി. അടി ഞാന്‍ ചോദിച്ചു വാങ്ങി, നോ പ്രോബ്ലം. എല്ലാവരും ജഗതിയുടെ പ്രസംഗവും രഞ്‌ജിനിയുടെ കമന്റും നന്നായി ആസ്വദിച്ചു.


ഈ ഒരു സംഭവത്തിനെതിരെയാണ്‌ രഞ്‌ജിനി ഹരിദാസ്‌ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്‌. ജഗതി ശ്രീകുമാര്‍ തന്നെ പൊതുവേദിയില്‍ വച്ച്‌ അപമാനിച്ചത്‌ ശരിയായില്ലെന്ന്‌ രഞ്‌ജിനി ഹരിദാസ്‌ പറഞ്ഞു.


ജഗതി ഈ അവസ്ഥയില്‍ കിടക്കുമ്പോള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്തതാണെങ്കിലും ഒരു അവതാരക അഭിപ്രായം പറയരുതെന്ന് ജഗതി പറഞ്ഞത് ശരിയല്ലെന്ന് രഞ്ജനി ഹരിദാസ് പ്രതികരിച്ചു. വേദിയില്‍ മറ്റൊരു അവതാരകയായ നസ്രിയയെ കണ്ട് പഠിക്കണമെന്ന് ജഗതി പറഞ്ഞു. എന്നാല്‍ നസ്രിയയ്ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത് താനാണെന്നും രഞ്ജിനി പറഞ്ഞു. ജഡ്ജസിനെയും മത്സരാര്‍ത്ഥികളെയും ബന്ധിപ്പിക്കുകയും ഷോ ലൈവായി നിലനിര്‍ത്തുകയെന്നത് ഒരു അവതാരക വ്യക്തിപരമായി തീരുമാനിക്കുന്ന കാര്യമാണ്. ഇതില്‍ ജഗതി ശ്രീകുമാര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി. അദ്ദേഹത്തിന് എന്റെ ജോലിയെ ഇഷ്ടമല്ലെങ്കില്‍ വ്യക്തിപരമായി വിളിച്ചു പറയാമായിരുന്നു. അല്ലെങ്കില്‍ രണ്ട് വാക്ക് പറഞ്ഞ് നിര്‍ത്താമായിരുന്നു. എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന വേദിയായിരുന്നെങ്കില്‍ താനും പ്രതികരിക്കുമായിരുന്നെന്നും രഞ്ജിനി വ്യക്തമാക്കി. താന്‍ സ്‌റ്റേജില്‍ പ്രതികരിക്കാത്തത് തന്റെ മാന്യതയാണെന്നും. പ്രതികരിച്ചിരുന്നെങ്കില്‍ ആ ഷോ വളരെ വൃത്തിക്കേടായി പോകുമായിരുന്നെന്നും രഞ്ജിനി വ്യക്തമാക്കി.

എന്തായാലും രഞ്‌ജിനിയുടെ അഭിപ്രായം പുതിയ വിവാദത്തിന്‌ തുടക്കമിട്ടിരിക്കുകയാണ്‌. സംസാര ശേഷി പോലും നഷ്‌ടപ്പെട്ട ജഗതിയെ, പഴയൊരു കാര്യത്തിന്റെ പേരില്‍ രഞ്‌ജിനി ഇപ്പോള്‍ കുറ്റപ്പെടുത്തുന്നതിനെ പലരും വിമര്‍ശിക്കുകയാണ്‌.

എന്തായാലും ആ പഴയ വീഡിയോ കണ്ട്‌ നിങ്ങള്‍ തന്നെ വിലയിരുത്തൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (6 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (6 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (7 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (7 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (8 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (8 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (8 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (8 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (8 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (9 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (10 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (10 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (10 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (11 hours ago)

Malayali Vartha Recommends