ആദിയിലെ നായകനെ പ്രണവ് മോഹൻലാൽ അവിസ്മരണീയമാക്കിയതിന് പിന്നിലെ രഹസ്യം ആദ്യമായി അമ്മ സുചിത്ര വെളിപ്പെടുത്തി
ആദിയിലെ നായകനെ പ്രണവ് മോഹൻലാൽ അവിസ്മരണീയമാക്കിയതിന് പിന്നിലെ രഹസ്യം ആദ്യമായി അമ്മ സുചിത്ര വെളിപ്പെടുത്തി. പണ്ടും പ്രണവ് ഇങ്ങനെ തന്നെയായിരുന്നു.
സ്കൂളിൽ പഠിക്കുന്ന കാലത്തും അതിനു മുമ്പും പ്രണവിനെ പോലെ കുസൃതിക്കാരനായ ഒരു കുട്ടിയെ അമ്മ കണ്ടിട്ടില്ല. വലിയ സംസാരമൊന്നുമില്ല. കണ്ടാൽ വലിയ ഗൗരവക്കാരനാണെന്ന് തോന്നും. പക്ഷേ ആളൊരു പാവമാണ്. ഒരു നാണക്കേടുകാരനായിയിരുന്നു. വായനയും സംഗീതവും യാത്രയുമാണ് ഇഷ്ടപ്പെടുന്നതെങ്കിലും ആൾ ഒരു പ്രത്യേക തരക്കാരനായിരുന്നു.
ഓട്ടവും ചാട്ടവും തലകുത്തിമറിയലുമായിരുന്നു ഹോബി. എന്തിന് ഗോവണി വഴി കയറില്ല. പകരം ഗോവിണിയുടെ വശങ്ങളിലുള്ള കമ്പിയിൽ തൂങ്ങി മാത്രം കയറും. കണ്ടാൽ മറിഞ്ഞു വീഴുമെന്ന് തോന്നിപോകും. സാഹസികതയാണ് പ്രധാന ഹോബി. സാഹസികമായി കയറിയും ഇറങ്ങിയും ചെയ്യുന്ന ഗുലുമാലുകൾ കണ്ട് സുചിത്ര പല തവണ വളരെയേറെ പരിഭ്രമിച്ചിട്ടുണ്ട്. പക്ഷേ പ്രണവാകട്ടെ അതിനെയെല്ലാം കൂളായി സ്വീകരിക്കും. സ്കൂളിൽ പഠിക്കുമ്പോൾ പലവട്ടം കൈയും കാലും ഒടിഞ്ഞു.
ഹോസ്റ്റലിൽ നിന്നും കൈയും കാലും ഒടിഞ്ഞ് ആശുപത്രിയിൽ കൊണ്ടു പോകും. വീട്ടിൽ വിളിച്ചു പറയും. മോഹൻലാൽ വീട്ടിൽ കാണില്ല. സുചിത്ര അതിനു പിറകെ ഓടും. ആകെ ടെൻഷനാകും. പക്ഷേ ആശുപത്രിയിൽ കാണുന്നത് ചിരിക്കുന്ന പ്രണവിനെയായിരിക്കും. രണ്ടെണ്ണം കൊടുക്കാമെന്ന് പറഞ്ഞ് ചെല്ലുമ്പോൾ നിഷ്കളങ്കമായി ചിരിക്കും. പിന്നെ വഴക്കു പറയാൻ പോലും തോന്നില്ല. സുചിത്ര പറഞ്ഞു. അന്നത്തെ അനായാസതയാണ് പ്രണവിന് ആദിയിലെ സ്റ്റണ്ട് സീനുകൾ ഉജ്ജ്വലമാക്കാൻ സഹായിച്ചത്.
അപ്പു അഭിനയിക്കുമെന്ന് ബന്ധുക്കൾ പോലും വിശ്വസിക്കുന്നില്ലെന്ന് സുചിത്ര പറയുന്നു. പക്ഷേ പ്രിയദർശൻ അപ്പു വർഷങ്ങൾക്ക് മുമ്പ് അഭിനയിച്ച നാടകം കണ്ട് വലിയ നടനാകുമെന്ന് പ്രവചിച്ചിട്ടുണ്ട്.
ഒരു ജനുവരി 26നാണ് ബാലാജിയും ഭാര്യ ആനന്ദവല്ലിയും വിവാഹിതരായത്. അഛന്റെയും അമ്മയുടെയും വിവാഹ വാർഷികത്തിന് തന്നെ ആദി പുറത്തിറങ്ങിയതിൽ സുചിത്രക്ക് സന്തോഷം. പണ്ട് വിവാഹ വാർഷിക ദിനത്തിൽ ബാലാജി അമ്മക്ക് വേണ്ടി സിനിമ റിലീസാക്കിയിരുന്ന കാര്യം സുചിത്ര ഓർത്തു.
മോഹൻലാൽ ആദി റിലീസായ ദിവസം വലിയ ടെൻഷനിലായിരുന്നെന്ന് സുചിത്ര പറഞ്ഞു. സാധാരണ ടെൻഷനടിക്കുന്നയാളല്ല മോഹൻലാൽ. എന്നാൽ മകന്റെ കാര്യത്തിൽ ഒരല്പം ടെൻഷൻ കൂടുതൽ ഉണ്ടായിരുന്നത് പോലെ.
https://www.facebook.com/Malayalivartha