പെണ്ണുകാണാൻ ചെന്ന് വളച്ചെടുത്തു; വഴിയിലെ കടയിൽ ഇരിക്കുന്ന ജനറേറ്റർ അടിച്ചെടുത്ത് കൊണ്ടുവരുന്നത് പോലെ വിളിച്ചിറക്കി ഒളിച്ചോടി... കാറിൽ കയറിയ അനുജ ഒരേ കരച്ചിൽ!! വീട്ടിൽ തിരിച്ച് കൊണ്ടാക്കണമോ എന്ന് പോലും ചിന്തിച്ചു- ധർമ്മജന്റെ ഒളിച്ചോട്ടക്കഥയെ കുറിച്ച് പിഷാരടി

ധർമന്റേയും അനുജയുടേയും പ്രണയ വിവാഹത്തിനെ കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തി പിഷാരടി. ജഗതിയുടെ സിനിമയിലെ ഒരു സീനുമായി താരതമ്യം ചെയ്താണ് ഇവരുടെ പ്രണയത്തെ കുറിച്ചും ഒളിച്ചോട്ടത്തെ കുറിച്ചു പിഷാരടി പറഞ്ഞത്. ഒരു സിനിമയിൽ ജഗതി ചേട്ടൻ ജനറേറ്റർ അടിച്ചു കൊണ്ടു പോകുന്ന സീൻ ഉണ്ട്.
തിരക്കുള്ള വഴിയിലുള്ള കടയിൽ ഇരിക്കുന്ന ജനറേറ്റർ കൊണ്ടു പോകും പോലെയായിരുന്നു ഇവർ അനുജയെ ചാടിച്ചു കൊണ്ട് പോയതെന്ന് പിഷാരടി പറഞ്ഞു. ധർമന്റെ കൂടെ എപ്പോഴും നടക്കുന്ന ആളാണ് താൻ . എന്നാൽ അനുജയെ വിളിച്ചു കൊണ്ടു വരുന്ന കാര്യം തന്നോട് ഒരു വാക്ക് പോലും പറഞ്ഞിരുന്നില്ലെന്ന് പിഷാരടി പറഞ്ഞു.
ഒരു പ്ലാനിങ്ങുമില്ലാതെയായിരുന്നു വിവാഹം. ഒരു ദിവസം ഉച്ച തിരിഞ്ഞ് ഒരു കാറുമായി ചെന്ന് അനുജയെ വീട്ടിൽ നിന്ന് വിളിച്ചറക്കി കൊണ്ടു വരുകയായിരുന്നു. വീട്ടിന്റെ മുറ്റത്ത് എല്ലാവരും നിൽക്കുന്നുണ്ടായിരുന്നു. ധർമജനെ കണ്ടതും അനുജ വേഗം വീട്ടിൽ നിന്ന് ഇറങ്ങി വന്നു ഒടി വന്ന് കാറിൽ കയറുകയായിരുന്നു. രണ്ടും പേരും കാറിൽ കയറിയതിനു ശേഷമായിരുന്നു തന്നെ വിളിച്ചത്.
'' ഡാ ഞാൻ അവളെ കൊണ്ടു പേരുകയാണ്''. അപ്പോഴാണ് കാര്യങ്ങൾ താൻ അറിയുന്നത്. ധർമന്റെ പ്രണയവും കേമഡിയാണ്.. അനുജയെ പെണ്ണു കാണാൻ പോകുമ്പോഴാണ് ആദ്യമായി കാണുന്നത്. പിന്നീട് ചില കാര്യങ്ങൾ കൊണ്ട് കല്യാണ നടന്നില്ല. എന്നാൽ തങ്ങൾക്ക് പരസ്പരം ഇഷ്ടപ്പെട്ടിരുന്നു. അന്നൊക്കെ പ്രണയം മാത്രമേ കയ്യിലുള്ളൂ. സ്റ്റോജ് ഷോകൽ ചെയ്ത് നടക്കുന്ന സമയമായിരുന്നു. ആ സമയത്താണ് അനുജ തന്റെ ഒപ്പം ഇറങ്ങി വരുന്നത്.
എന്തു കണ്ടിട്ടാണ് അവൾ തന്നോടൊപ്പം വന്നതെന്ന് തനിയ്ക്ക് ഇപ്പോഴും അറിയില്ല. ഇറങ്ങി വന്നതിനു ശേഷം ഒരേ കരച്ചിലായിരുന്നു. തിരിച്ച് വീട്ടിൽ കൊണ്ട വിടേണ്ടി വരുമോ എന്നു വരെ ആ സമയത്ത് ചിന്തിച്ചിരുന്നെന്നും ധർമജൻ പറഞ്ഞു. ധർമജന്റെ വിവാഹത്തേക്കാൾ കോമഡിയായിരുന്നു മകളുടെ പേരിടൽ ചടങ്ങ്.
ധർമന്റെ മക്കൾക്ക് പേരിട്ടത് പിഷാരടിയായിരുന്നു. മകളുടെ പേരിടൽ ചടങ്ങിന്റെ തലേദിവസം ഒരു പരിപാടിയുണ്ടായിരുന്നു. മടങ്ങും വഴി ധർമൻ എന്നോടു പറഞ്ഞു നാളെ 7 മണിയ്ക്ക് വീട്ടിൽ എത്തണം. 7.30ക്ക് ഉള്ളിൽ കാര്യങ്ങൾ ഒക്കെ ചെയ്ത് തീർക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. പറഞ്ഞതു പോലെ 7 മണിയ്ക്ക് തന്നെ വീട്ടിലെത്തി.
അപ്പോൾ ധർമൻ അവിടെ ഇല്ലായിരുന്നു. കുറച്ച് കഴിഞ്ഞ് ഞാൻ ധർമനെ വിളിച്ചു. നീ എവിടെയാണെന്നു ചോദിച്ചു. ഉത്തം കേട്ട് താൻ ഞെട്ടിപ്പോയി.'' പിഷൂ.. ഡാ ഞാൻ ചെറായിയില് നിൽക്കുവാ. ഒരു സിഡി കടേടെ ഉദ്ഘാടനം ഏറ്റിട്ടുണ്ടായിരുന്നു. അവരെന്നെ വിടണില്ലെന്നായിരുന്നു മറുപടി. ഇനി അവിടെ നിന്നാൽ അടി കിട്ടുമെന്ന് തനിയ്ക്ക് ഉറപ്പായിരുന്നു. ഞാൻ പെയ്ക്കേട്ടെ എന്നു ചോദിച്ചപ്പോൾ വീണ്ടും ഞെട്ടിക്കുന്ന ഒരു മറുപടിയായിരുന്നു ധർമന്റെ ഭാഗത്ത് നിന്നുണ്ടായത്. ‘നിന്നോടാരാ അവിടെ നിൽക്കാൻ പറഞ്ഞത്. ഓടി വാ. നമ്മൾ ഒരുമിച്ചു കട ഉദ്ഘാടനം ചെയ്യുമെന്നാ ഞാൻ പറഞ്ഞിരിക്കുന്നത്.
വേഗം ഇങ്ങോട്ട് പോര് എന്നായിരുന്നു. വേഗം ഒരു വിധം അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പിഷാരടി പറയുന്നു. ഒരു വിധം ഉദ്ഘാടന സ്ഥലത്തെത്തിയപ്പോഴായിരുന്നു ധർമന്റെ ചേട്ടന്റെ ഫോൺ. കുട്ടിയുടെ പേരിടൽ ചടങ്ങ് മാറ്റിവയ്ക്കാൻ പറ്റില്ലല്ലോ. കുട്ടിയ്ക്ക് എന്ത് പേരിടണമെന്ന് ചോദിച്ചിട്ടായിരുന്നു ഫോൺ. നേരത്തെ തന്നെ കുട്ടിയ്ക്ക് പേരൊന്നും കണ്ടു വെച്ചിട്ടില്ലായിരുന്നു.
ഫോൺ ഹോൾഡ് ചെയ്തതിനു ശേഷം അവൻ തന്നോട് ചോദിച്ചു കെച്ചിനിടാൻ പറ്റിയ പേര് വല്ലതു പറയാൻ. എന്തായാലും വൈകി, എന്നാ വൈഗ' എന്നു പേരിടാൻ ഞാൻ പറഞ്ഞു. മുത്ത മകളുടെ പേര് സൂപ്പർ ഹിറ്റായിരുന്നു. അതു കൊണ്ട് ഇളയ മകൾക്കും പേരിടാൻ താൻ പിഷുവിനെ തന്നെ എൽപ്പിച്ചുവെന്ന് ധർമൻ പറഞ്ഞു. രണ്ടാമത്തെ കുട്ടിയുടെ പേര് വേഗ എന്നാണ്.
https://www.facebook.com/Malayalivartha


























