ബിന്ദ്യാ തോമസ് പറഞ്ഞ എം പി ആര്?

കൊച്ചി ബ്ലാക്‌മെയിലിംഗ് കേസില്‍ കുറ്റാരോപിതയായ ബിന്ദ്യാതോമസ് ചവറ പരിണമത്തെ ഹോട്ടലില്‍ രവീന്ദ്രനുമായി പണമിടപാട് നടത്തുമ്പോള്‍ സന്നിഹിതനായ എം.പി സോളാര്‍ കേസിലും ആരോപണ വിധേയനാണെന്ന് സൂചന. സരിതാനായരുടെ രഹസ്യമൊഴിയില്‍ ഉണ്ടായിരുന്ന എം.പി ആണ് തലനാരിഴ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സോളാര്‍ വിവാദം അദ്ദേഹത്തിനെതിരെയുള്ള പ്രധാന പ്രചരണ ആയുധമായിരുന്നു. കഴിഞ്ഞ ദിവസം ബിന്ദ്യയെയും റുക്‌സാനയെയും പരിമണത്തെ ഹോട്ടലില്‍ തെളിവെടുപ്പിന് കൊണ്ടു വന്നിരുന്നു. അപ്പോഴാണ് എം. പിയുടെ കാര്യം ബിന്ദ്യാതോമസ് വെളിപ്പെടുത്തിയത്. രവീന്ദ്രനെ താന്‍ ബ്ലാക്ക്‌മെയില്‍ ചെയ്‌തിട്ടില്ലെന്നും ബിന്ദ്യാതോമസ് പറഞ്ഞു.
ബിന്ദ്യാതോമസും റുകാസാനയും പിടിയിലായപ്പോള്‍ ഇവര്‍ക്ക് അടുപ്പമുള്ള നേതാക്കളോടൊക്കെ ഇവര്‍ സഹായ അഭ്യര്‍ത്ഥന നടത്തിയെന്നാണ് വിവരം. എന്നാല്‍ ഇടപാടുകാരനായ എംപി ഉള്‍പ്പെടെ ആരും സഹായിച്ചില്ല. ആവശ്യം കഴിഞ്ഞപ്പോള്‍ തങ്ങളെ അവഗണിച്ചവരെ വെറുതെ വിടില്ലെന്ന് ബിന്ദ്യാതോമസ് പറഞ്ഞിരുന്നു. അങ്ങനെ ഇവരുമായി ബന്ധമുള്ള ഒട്ടുമിക്ക നേതാക്കളും പരിഭ്രാന്തിയിലാണ്.
ബിന്ദ്യയെയും റുക്‌സാനയെയും ജയചന്ദ്രന്‍ രണ്ടു വിധത്തിലാണ് സഹായിച്ചിരുന്നുത്. ആവശ്യമുള്ളവര്‍ക്കൊക്കെ ഇവരെ കാഴ്‌ച വച്ച് പണമുണ്ടാക്കുകയായിരുന്നു ആദ്യത്തെ വഴി. രണ്ടാമത്തെ വഴി രാഷ്‌ട്രീയക്കാരുടെ കളളപ്പണം ബിന്ദ്യയും റുക്‌സാനയും വഴി ചിലവാക്കുകയായിരുന്നു. പല നേതാക്കള്‍ക്കും അവിഹിതമായി ധാരാളം സമ്പാദ്യമുണ്ട്. വീട്ടിലെ അലമാരിയില്‍ പണം കെട്ടി വയ്‌ക്കുകയോ വിശ്വസ്‌തരായ മുറ്റുള്ളവരുമായി ചേര്‍ന്ന് പണം ചിലവാക്കുകയോ ചെയ്യാം. പലരും പണം പൂട്ടി വയ്‌ക്കാറില്ല. വിശ്വസ്‌തര്‍ വഴി പണം ചിലവാക്കാറാണ് പതിവ്. ബിന്ദ്യയുടെയും റുക്‌സാനയുടെയും കാര്യത്തില്‍ പണം ഇപ്രകാരമാണ് ചിലവഴിക്കുന്നത്.
സോളാര്‍ കേസില്‍ ആരോപണവിധേയനായ എം.പിക്ക് ഇത്തരത്തില്‍ പലരുമായി ബന്ധമുണ്ടെന്നാണ് അറിവ്. ആര്‍ക്കും ആരോപണം ഉന്നയിക്കാം എന്ന പൊതുതത്വമുസരിച്ചല്ല ബിന്ദ്യയുടെയും റുക്‌സാനയുടെയും ആരോപണങ്ങളെ കാണേണ്ടത്. കാരണം മറ്റ് 19 എംപിമാരുടെ പേരില്‍ ആരോപണം ഉയര്‍ന്നിട്ടില്ല. എം.പിയുടെ കള്ളപണം റുക്‌സാനയും ബിന്ദ്യയും ചിലവഴിച്ചിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. ഇത് ശരിയാണെങ്കില്‍ സോളാര്‍ കേസിലും ഇത്തരത്തില്‍ പണം മറിഞ്ഞിട്ടുണ്ടാവാം. സരിതാനായര്‍ എംപിയുടെ അടുത്ത ചങ്ങാതിയായിരുന്നു. എംപിയുമായി സരിതയ്‌ക്കുളള ബന്ധം ആദ്യം പുറത്തു വിട്ടത് വെള്ളാപ്പള്ളി നടേശനാണ്. സമുദായ സംഘടനകള്‍ തമ്മിലുളള പടല പിണക്കമാണ് എം പിക്ക് വിനയായി തീര്‍ന്നത്.
ബിന്ദ്യയും റുക്‌സാനയും അപകടത്തില്‍പെട്ടപ്പോള്‍ പലരും സഹായ വാഗ്‌ദാനങ്ങളുമായി അവരെ സമീപിച്ചിരുന്നു. തങ്ങളുടെ കൈയിലുളള രേഖകള്‍ പുറത്തു വിടരുതെന്നും അതിന് എത്ര പണം വേണമെങ്കിലും നല്‍കാമെന്നുമായിരുന്നു വാഗ്‌ദാനം. എന്നാല്‍ ഇപ്പോള്‍ വേണ്ടത് പണമല്ലെന്നും സഹായമാണെന്നും ബിന്ദ്യയും റുക്‌സാനയും പറഞ്ഞു. എന്നാല്‍ ഒരു നേതാവും ഇവരെ സഹായിക്കാന്‍ തയ്യാറായിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















