Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ബ്ലോണ്ട്‌സ് രോഗത്തെ തോല്‍പ്പിച്ച് ലോക സ്‌ലിമ്മിങ് വേള്‍ഡ് സക്സ്സസ് വിജയിയായ മാക്‌സിന്‍

24 DECEMBER 2018 12:47 PM IST
മലയാളി വാര്‍ത്ത

കാലുകളെ ബാധിക്കുന്ന ബ്ലോണ്ട്‌സ് (Blount's disease) രോഗവുമായാണ് മാക്‌സിന്‍ വ്രെന്‍ ജനിച്ചത്. അതുകൊണ്ട് കുട്ടിക്കാലത്തുതന്നെ നടക്കാന്‍ ഏറെ പ്രയാസമായിരുന്നു. കുട്ടിക്കാലത്തുതന്നെ നിരവധി ശസ്ത്രക്രിയകള്‍ക്കും ചികിത്സകള്‍ക്കും ആ കുഞ്ഞുശരീരം വിധേയമായിരുന്നു.

പുറത്തുപോയി കളിച്ചു വളരേണ്ട പ്രായത്തില്‍ മുറിയില്‍ അടച്ചിരുന്നാണ് അവളുടെ ബാല്യവും കൗമാരവും കഴിഞ്ഞത്. അങ്ങനെയാണ് ബോറടി മാറ്റാന്‍ മാക്‌സിന്‍ ആഹാരത്തെ സ്‌നേഹിച്ചു തുടങ്ങിയത്. ഇത് പിന്നീട് വല്ലാത്ത ഒരു ദുശീലമായി മാറിയെന്നു പറഞ്ഞാലും അധികമാകില്ല. കാരണം സന്തോഷം വന്നാലും സങ്കടം വന്നാലും ആഹാരം കഴിക്കുക എന്നതായി മാക്‌സിന്റെ ശീലം. ഇത് അമിതവണ്ണത്തിലേക്കാണ് അവളെ കൊണ്ടുപോയത്.

16 വയസ്സുള്ളപ്പോള്‍ തന്നെ മാക്‌സിന്‍ സാമാന്യം നല്ല ഒരു തടിച്ചിയായി മാറിയിരുന്നു. ഒടുവില്‍ മാക്‌സിന്‍ 111 കിലോയിലേക്കു വരെ എത്തി!. ഇതിനൊപ്പം തന്നെ രോഗങ്ങളും അവളെ തേടി വന്നു. പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം, എന്‍ഡോമെട്രിയോസിസ് എന്നീ രോഗങ്ങള്‍ക്കു പുറമേ കാലിലും ഇടുപ്പിലും വരുന്ന കുത്തുന്ന വേദനയും മാക്‌സിനെ അലട്ടാന്‍ തുടങ്ങി.

വിദഗ്ധ പരിശോധനയില്‍ ശരീരത്തിലേക്ക് ആവശ്യത്തിനു രക്തയോട്ടം ഇല്ലെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. ദിവസങ്ങള്‍ കഴിയുന്തോറും ഇത് അപകടകരമായി വരികയാണെന്ന മുന്നറിയിപ്പും ഡോക്ടര്‍ നല്‍കി. ഡയറ്റുകള്‍ പലതും പരീക്ഷിച്ചിട്ടും മാക്‌സിനു ഒരു മാറ്റവും ഉണ്ടായില്ല. അങ്ങനെയാണ് യുകെ കേന്ദ്രീകരിച്ച ഒരു സ്‌ലിമ്മിങ് മാനേജ്മന്റ് പ്ലാനില്‍ മാക്‌സിന്‍ ചേരുന്നത്. ആരോഗ്യകരമായ ആഹാരശീലങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള ഒരു ഡയറ്റ് പ്ലാനാണ് ഇവര്‍ മാക്‌സിനു നല്‍കിയത്.

ആദ്യവര്‍ഷം തന്നെ 63 കിലോയോളം കുറയ്ക്കാന്‍ സാധിച്ചു. ഇതോടെ മാക്‌സിനു ആത്മവിശ്വാസമായി. ഇതോടെ നല്ലൊരു ഡയറ്റ് പ്ലാന്‍ മാക്‌സിന്‍ പിന്തുടര്‍ന്നു. ഒപ്പം ദിവസവും നടക്കാനും തുടങ്ങി. അങ്ങനെ അഞ്ചു വര്‍ഷം കൊണ്ട് 111 കിലോയാണ് മാക്‌സിന്‍ കുറച്ചത്. ശ്രമിച്ചാല്‍ എന്തും സാധിക്കുമെന്ന് മാക്‌സിന്‍ എല്ലാവരോടും ഇപ്പോള്‍ പറയാറുണ്ട്. 2018-ലെ ലോക സ്‌ലിമ്മിങ് വേള്‍ഡ് സക്സ്സസ് വിജയി കൂടിയാണ് ഇപ്പോള്‍ മാക്‌സിന്‍.

ബ്‌ലൗന്റ്‌സ് രോഗം എന്നത് ഒരു വളര്‍ച്ചാവൈകല്യം ആണ്. റ്റിബിയ അഥവാ ഷിന്‍ ബോണ്‍ എന്ന കാലിലെ എല്ലിന്റെ വൈകല്യമാണ് ഇത്. ഇതുമൂലം കാലിന്റെ മുട്ടിനു താഴെയുള്ള ഭാഗം അകത്തേയ്ക്കു മടങ്ങുകയാണ് ചെയ്യുന്നത്. അമേറ്റിക്കക്കാരനായ ഒരു ശിശു രോഗ വിദഗ്ധനും ഓര്‍ത്തോ പീഡിക് സര്‍ജനുമായ വാള്‍ട്ടര്‍ പുറ്റ്‌നാം ബ്ലൗന്റിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.ഈ രോഗത്തോട് അനുബന്ധിച്ചുള്ള അനേകം കേസ് റിപോര്‍ട്ടുകള്‍ ആദ്യമായി പബ്ലിഷ് ചെയ്ത മൗ , നില്‍സണ്‍ എന്നിവരുടെ പേരിനെ അനുസ്മരിച്ചു കൊണ്ട് ഇതിനെ മൗ നില്‍സോണ്‍ സിന്‍ഡ്രോം എന്നും വിളിക്കുന്നു.

ഈ രോഗബാധിതരുടെ കാല്‍മുട്ടിന് താഴെയുള്ള ഭാഗം അകത്തോട്ടു മടങ്ങി സ്ഥിരമായ വൈകല്യം ആയി തീരും. ശസ്ത്രക്രിയയിലൂടെ ഇത് ശരിയാക്കാനാവും .എങ്കിലും ഇത് വീണ്ടും ഉണ്ടാവാന്‍ സാധ്യത വളരെ കൂടുതലാണ് .ഈ രോഗം മൂലം രണ്ടു കാലുകളുടെയും നീളങ്ങള്‍ തമ്മില്‍ പ്രകടമായ വ്യത്യാസം കാണും. ഒരു അഞ്ചിന് മുകളില്‍ ഈ വ്യത്യാസം ഉണ്ടെങ്കില്‍ കാലുകളുടെ പ്രവര്‍ത്തന ക്ഷമതയെ കാര്യമായി ബാധിയ്ക്കും . നടക്കാന്‍ കഴിയാതെ വരുകയും ചെയ്യും.

ഈ രോഗം ഉണ്ടാവുന്നതിന്റെ കാരണങ്ങള്‍ കൃത്യമായി കണ്ടുപിടിയ്ക്കപ്പെട്ടിട്ടില്ല. എങ്കിലും നീളം കൂടിയ എല്ലാ എല്ലുകളുടെയും രണ്ടഗ്രങ്ങളിലും കാണുന്ന, എല്ലുകളുടെ വളര്‍ച്ച ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളെയും നിയന്ത്രിയ്ക്കുന്ന ഗ്രോത്ത് പ്ലേറ്റുകളില്‍ അമിതഭാരം അനുഭവപ്പെടുന്നത് കൊണ്ടാണ് ഇത് ഇപ്രകാരം വളയുന്നത് എന്നാണ് കരുതുന്നത്.

ഇരു കാലുകളിലേയും മുട്ടിനു താഴെയുള്ള കാലിന്റെ ഭാഗം പുറത്തേയ്ക്കു വളയുന്ന ബോ ലെഗ്‌സ് എന്നറിയപ്പെടുന്ന രോഗത്തില്‍ നിന്നും ഇത് വ്യത്യസ്തമാണ് . ബോ ലെഗ്‌സ് കുട്ടികള്‍ വളരുന്നതോടെ ചിലപ്പോള്‍ നിവര്‍ത്താനാവും. എന്നാല്‍ ബ്ലൗണ്ട്‌സ് ഡിസീസ്സില്‍ അത് കാലം ചെല്ലുന്തോറും വൈകല്യം കൂടി വരുകയേ ഉള്ളൂ. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ണെണ്ണവില വര്‍ദ്ധിപ്പിച്ചതോടെ മീനുകളുടെ വിലയും കൂടും  (2 hours ago)

ഹോര്‍മുസിലൂടെ സുരക്ഷിതമായ ചരക്കുനീക്കം ഉറപ്പാക്കണമെന്ന് ഫ്രാന്‍സ്  (2 hours ago)

ഡെന്റല്‍ കോളജ് വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണം: ഡോ. കെ. റാമിനെതിരെ കൂടുതല്‍ പരാതികള്‍  (2 hours ago)

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍ പിടികൂടാന്‍ ഹൈടെക് സംവിധാനവുമായി സര്‍ക്കാര്‍  (3 hours ago)

കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു  (3 hours ago)

ഇറാന്‍ കപ്പലുകള്‍ തകര്‍ത്തുകളയുമെന്ന് ട്രംപിന്റെ ഭീഷണി  (3 hours ago)

മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് പിടിയില്‍  (3 hours ago)

അങ്ങനെ ആ റെക്കോഡും സ്വന്തമാക്കി സഞ്ജു സാംസണ്‍  (3 hours ago)

പഞ്ചാബ് കിംഗ്‌സ് താരം യൂസ്‌വേന്ദ്ര ചഹല്‍ വീണ്ടും വിവാദത്തില്‍  (6 hours ago)

കുവൈറ്റില്‍ തൊഴിലാളികളെ ദുരിതത്തിലാക്കിയ കമ്പനി ഉടമയും ഉദ്യോഗസ്ഥരും പിടിയില്‍  (6 hours ago)

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ചേര'പ്രദർശനത്തിന് !!!  (8 hours ago)

യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുമെന്ന് ലിയോ പതിനാലാമന്‍  (8 hours ago)

U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു  (8 hours ago)

മോണാലിസയുടെ തിരോധാനം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു  (8 hours ago)

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ !!!  (8 hours ago)

Malayali Vartha Recommends