Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം... റിപ്പബ്ലിക് ദിന പരേഡ് ഡൽഹി കർത്തവ്യപഥിൽ ഇന്നു രാവിലെ 10.30ന് തുടങ്ങും.... രാഷ്‌ട്രപതി ദേശീയ പതാക ഉയർത്തും, കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ ഉൾപ്പെടെ പരേഡിൽ അണിനിരക്കും


സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങൾ: ഫോണിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബാബു തോമസിനെ റിമാന്റ് ചെയ്തു...


കമലേശ്വരം ഇരട്ട ആത്മഹത്യ: ഉണ്ണികൃഷ്ണനെ പിന്തുണച്ച് ഒരു വിഭാഗം, ആരോപണങ്ങളുമായി ഗ്രീമയുടെ ബന്ധുക്കൾ....


ഷിജില്‍ ഒരു കൊടുംക്രിമിനൽ; ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴി: ഇയാള്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗമാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പോലീസ്...


ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതൻ: കപ്പൽ പടയെ മിഡിൽ ഈസ്റ്റിലേക്ക് അയച്ച് അമേരിക്ക...

ബ്ലോണ്ട്‌സ് രോഗത്തെ തോല്‍പ്പിച്ച് ലോക സ്‌ലിമ്മിങ് വേള്‍ഡ് സക്സ്സസ് വിജയിയായ മാക്‌സിന്‍

24 DECEMBER 2018 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം ആരംഭിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

പക്ഷിപ്പനി മനുഷ്യരില്‍ പകരാതിരിക്കാന്‍ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

വീണ്ടും ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം... ഇടപ്പള്ളിയില്‍ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിന് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ നാളെ ആരംഭിക്കും... പദ്ധതിയുടെ ഉദ്ഘാടനം കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

യൂറിക് ആസിഡ് ആണോ ? പെട്ടെന്ന് സുഖപ്പെടാന്‍ ചില പൊടിക്കൈകള്‍ ഇതാ; യൂറിക് ആസിഡിനെക്കുറിച്ചുള്ള കൃത്യമായ രോഗനിര്‍ണയത്തിന് ഡോക്ടറെ കാണേണ്ടതുണ്ട്; ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി യൂറിക് ആസിഡിനെ പിടിച്ചുകെട്ടാം!!

കാലുകളെ ബാധിക്കുന്ന ബ്ലോണ്ട്‌സ് (Blount's disease) രോഗവുമായാണ് മാക്‌സിന്‍ വ്രെന്‍ ജനിച്ചത്. അതുകൊണ്ട് കുട്ടിക്കാലത്തുതന്നെ നടക്കാന്‍ ഏറെ പ്രയാസമായിരുന്നു. കുട്ടിക്കാലത്തുതന്നെ നിരവധി ശസ്ത്രക്രിയകള്‍ക്കും ചികിത്സകള്‍ക്കും ആ കുഞ്ഞുശരീരം വിധേയമായിരുന്നു.

പുറത്തുപോയി കളിച്ചു വളരേണ്ട പ്രായത്തില്‍ മുറിയില്‍ അടച്ചിരുന്നാണ് അവളുടെ ബാല്യവും കൗമാരവും കഴിഞ്ഞത്. അങ്ങനെയാണ് ബോറടി മാറ്റാന്‍ മാക്‌സിന്‍ ആഹാരത്തെ സ്‌നേഹിച്ചു തുടങ്ങിയത്. ഇത് പിന്നീട് വല്ലാത്ത ഒരു ദുശീലമായി മാറിയെന്നു പറഞ്ഞാലും അധികമാകില്ല. കാരണം സന്തോഷം വന്നാലും സങ്കടം വന്നാലും ആഹാരം കഴിക്കുക എന്നതായി മാക്‌സിന്റെ ശീലം. ഇത് അമിതവണ്ണത്തിലേക്കാണ് അവളെ കൊണ്ടുപോയത്.

16 വയസ്സുള്ളപ്പോള്‍ തന്നെ മാക്‌സിന്‍ സാമാന്യം നല്ല ഒരു തടിച്ചിയായി മാറിയിരുന്നു. ഒടുവില്‍ മാക്‌സിന്‍ 111 കിലോയിലേക്കു വരെ എത്തി!. ഇതിനൊപ്പം തന്നെ രോഗങ്ങളും അവളെ തേടി വന്നു. പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം, എന്‍ഡോമെട്രിയോസിസ് എന്നീ രോഗങ്ങള്‍ക്കു പുറമേ കാലിലും ഇടുപ്പിലും വരുന്ന കുത്തുന്ന വേദനയും മാക്‌സിനെ അലട്ടാന്‍ തുടങ്ങി.

വിദഗ്ധ പരിശോധനയില്‍ ശരീരത്തിലേക്ക് ആവശ്യത്തിനു രക്തയോട്ടം ഇല്ലെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. ദിവസങ്ങള്‍ കഴിയുന്തോറും ഇത് അപകടകരമായി വരികയാണെന്ന മുന്നറിയിപ്പും ഡോക്ടര്‍ നല്‍കി. ഡയറ്റുകള്‍ പലതും പരീക്ഷിച്ചിട്ടും മാക്‌സിനു ഒരു മാറ്റവും ഉണ്ടായില്ല. അങ്ങനെയാണ് യുകെ കേന്ദ്രീകരിച്ച ഒരു സ്‌ലിമ്മിങ് മാനേജ്മന്റ് പ്ലാനില്‍ മാക്‌സിന്‍ ചേരുന്നത്. ആരോഗ്യകരമായ ആഹാരശീലങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള ഒരു ഡയറ്റ് പ്ലാനാണ് ഇവര്‍ മാക്‌സിനു നല്‍കിയത്.

ആദ്യവര്‍ഷം തന്നെ 63 കിലോയോളം കുറയ്ക്കാന്‍ സാധിച്ചു. ഇതോടെ മാക്‌സിനു ആത്മവിശ്വാസമായി. ഇതോടെ നല്ലൊരു ഡയറ്റ് പ്ലാന്‍ മാക്‌സിന്‍ പിന്തുടര്‍ന്നു. ഒപ്പം ദിവസവും നടക്കാനും തുടങ്ങി. അങ്ങനെ അഞ്ചു വര്‍ഷം കൊണ്ട് 111 കിലോയാണ് മാക്‌സിന്‍ കുറച്ചത്. ശ്രമിച്ചാല്‍ എന്തും സാധിക്കുമെന്ന് മാക്‌സിന്‍ എല്ലാവരോടും ഇപ്പോള്‍ പറയാറുണ്ട്. 2018-ലെ ലോക സ്‌ലിമ്മിങ് വേള്‍ഡ് സക്സ്സസ് വിജയി കൂടിയാണ് ഇപ്പോള്‍ മാക്‌സിന്‍.

ബ്‌ലൗന്റ്‌സ് രോഗം എന്നത് ഒരു വളര്‍ച്ചാവൈകല്യം ആണ്. റ്റിബിയ അഥവാ ഷിന്‍ ബോണ്‍ എന്ന കാലിലെ എല്ലിന്റെ വൈകല്യമാണ് ഇത്. ഇതുമൂലം കാലിന്റെ മുട്ടിനു താഴെയുള്ള ഭാഗം അകത്തേയ്ക്കു മടങ്ങുകയാണ് ചെയ്യുന്നത്. അമേറ്റിക്കക്കാരനായ ഒരു ശിശു രോഗ വിദഗ്ധനും ഓര്‍ത്തോ പീഡിക് സര്‍ജനുമായ വാള്‍ട്ടര്‍ പുറ്റ്‌നാം ബ്ലൗന്റിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.ഈ രോഗത്തോട് അനുബന്ധിച്ചുള്ള അനേകം കേസ് റിപോര്‍ട്ടുകള്‍ ആദ്യമായി പബ്ലിഷ് ചെയ്ത മൗ , നില്‍സണ്‍ എന്നിവരുടെ പേരിനെ അനുസ്മരിച്ചു കൊണ്ട് ഇതിനെ മൗ നില്‍സോണ്‍ സിന്‍ഡ്രോം എന്നും വിളിക്കുന്നു.

ഈ രോഗബാധിതരുടെ കാല്‍മുട്ടിന് താഴെയുള്ള ഭാഗം അകത്തോട്ടു മടങ്ങി സ്ഥിരമായ വൈകല്യം ആയി തീരും. ശസ്ത്രക്രിയയിലൂടെ ഇത് ശരിയാക്കാനാവും .എങ്കിലും ഇത് വീണ്ടും ഉണ്ടാവാന്‍ സാധ്യത വളരെ കൂടുതലാണ് .ഈ രോഗം മൂലം രണ്ടു കാലുകളുടെയും നീളങ്ങള്‍ തമ്മില്‍ പ്രകടമായ വ്യത്യാസം കാണും. ഒരു അഞ്ചിന് മുകളില്‍ ഈ വ്യത്യാസം ഉണ്ടെങ്കില്‍ കാലുകളുടെ പ്രവര്‍ത്തന ക്ഷമതയെ കാര്യമായി ബാധിയ്ക്കും . നടക്കാന്‍ കഴിയാതെ വരുകയും ചെയ്യും.

ഈ രോഗം ഉണ്ടാവുന്നതിന്റെ കാരണങ്ങള്‍ കൃത്യമായി കണ്ടുപിടിയ്ക്കപ്പെട്ടിട്ടില്ല. എങ്കിലും നീളം കൂടിയ എല്ലാ എല്ലുകളുടെയും രണ്ടഗ്രങ്ങളിലും കാണുന്ന, എല്ലുകളുടെ വളര്‍ച്ച ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളെയും നിയന്ത്രിയ്ക്കുന്ന ഗ്രോത്ത് പ്ലേറ്റുകളില്‍ അമിതഭാരം അനുഭവപ്പെടുന്നത് കൊണ്ടാണ് ഇത് ഇപ്രകാരം വളയുന്നത് എന്നാണ് കരുതുന്നത്.

ഇരു കാലുകളിലേയും മുട്ടിനു താഴെയുള്ള കാലിന്റെ ഭാഗം പുറത്തേയ്ക്കു വളയുന്ന ബോ ലെഗ്‌സ് എന്നറിയപ്പെടുന്ന രോഗത്തില്‍ നിന്നും ഇത് വ്യത്യസ്തമാണ് . ബോ ലെഗ്‌സ് കുട്ടികള്‍ വളരുന്നതോടെ ചിലപ്പോള്‍ നിവര്‍ത്താനാവും. എന്നാല്‍ ബ്ലൗണ്ട്‌സ് ഡിസീസ്സില്‍ അത് കാലം ചെല്ലുന്തോറും വൈകല്യം കൂടി വരുകയേ ഉള്ളൂ. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫെബ്രുവരി രണ്ട് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണമുൾപ്പെടെ ഡോക്ടർമാർ പ്രഖ്യാപിച്ചു...  (24 minutes ago)

മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (39 minutes ago)

ന്യൂസിലന്‍ഡിനെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ  (1 hour ago)

ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു...  (1 hour ago)

77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി  (1 hour ago)

കനത്ത സുരക്ഷ.... ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനങ്ങളുള്ള എഐ സ്മാർട്ട് ഗ്ലാസുകൾ...  (1 hour ago)

ക്ഷുദ്രശക്തികളില്‍ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യമെന്ന് വിജയ്  (9 hours ago)

എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ച നിലയില്‍  (9 hours ago)

ഇന്ത്യൻ സ്ത്രീകൾ സ്റ്റീരിയോടൈപ്പുകൾ തകർത്തു; വികസിത ഭാരതം ഒരു പങ്കാളിത്ത ഉത്തരവാദിത്വം– രാഷ്ട്രപതി  (9 hours ago)

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് ബിജെപി ഭരിക്കുന്ന കോർപറേഷൻ പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്  (10 hours ago)

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധം ഇരുമ്പുന്നു. ബിസ്മീറിന്റെ ഭാര്യയുടെ വെളിപ്പെടത്തുല്‍ കൂടി പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്....  (10 hours ago)

മലയാളത്തിന്റെ മഹാനടന് പത്മഭൂഷണ്‍ പുരസ്‌കാരം  (11 hours ago)

വീണ ജോർജ് അറിഞ്ഞിരുന്നോ...! അലറിവിളിച്ചിട്ടും രോഗിയെ കൊന്നു ..!! സാർ..സാർ..നിയമസഭയിൽ ഈ നിലവിളി മാത്രമേ ഉള്ളൂ..!  (12 hours ago)

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍  (12 hours ago)

വി എസിന് പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ....!  (12 hours ago)

Malayali Vartha Recommends