Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..


ശബരിമലയിലെ സ്വർണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ ആശയകുഴപ്പം: അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത്...

ബ്ലോണ്ട്‌സ് രോഗത്തെ തോല്‍പ്പിച്ച് ലോക സ്‌ലിമ്മിങ് വേള്‍ഡ് സക്സ്സസ് വിജയിയായ മാക്‌സിന്‍

24 DECEMBER 2018 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം ആരംഭിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

പക്ഷിപ്പനി മനുഷ്യരില്‍ പകരാതിരിക്കാന്‍ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

വീണ്ടും ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം... ഇടപ്പള്ളിയില്‍ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിന് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ നാളെ ആരംഭിക്കും... പദ്ധതിയുടെ ഉദ്ഘാടനം കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

യൂറിക് ആസിഡ് ആണോ ? പെട്ടെന്ന് സുഖപ്പെടാന്‍ ചില പൊടിക്കൈകള്‍ ഇതാ; യൂറിക് ആസിഡിനെക്കുറിച്ചുള്ള കൃത്യമായ രോഗനിര്‍ണയത്തിന് ഡോക്ടറെ കാണേണ്ടതുണ്ട്; ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി യൂറിക് ആസിഡിനെ പിടിച്ചുകെട്ടാം!!

കാലുകളെ ബാധിക്കുന്ന ബ്ലോണ്ട്‌സ് (Blount's disease) രോഗവുമായാണ് മാക്‌സിന്‍ വ്രെന്‍ ജനിച്ചത്. അതുകൊണ്ട് കുട്ടിക്കാലത്തുതന്നെ നടക്കാന്‍ ഏറെ പ്രയാസമായിരുന്നു. കുട്ടിക്കാലത്തുതന്നെ നിരവധി ശസ്ത്രക്രിയകള്‍ക്കും ചികിത്സകള്‍ക്കും ആ കുഞ്ഞുശരീരം വിധേയമായിരുന്നു.

പുറത്തുപോയി കളിച്ചു വളരേണ്ട പ്രായത്തില്‍ മുറിയില്‍ അടച്ചിരുന്നാണ് അവളുടെ ബാല്യവും കൗമാരവും കഴിഞ്ഞത്. അങ്ങനെയാണ് ബോറടി മാറ്റാന്‍ മാക്‌സിന്‍ ആഹാരത്തെ സ്‌നേഹിച്ചു തുടങ്ങിയത്. ഇത് പിന്നീട് വല്ലാത്ത ഒരു ദുശീലമായി മാറിയെന്നു പറഞ്ഞാലും അധികമാകില്ല. കാരണം സന്തോഷം വന്നാലും സങ്കടം വന്നാലും ആഹാരം കഴിക്കുക എന്നതായി മാക്‌സിന്റെ ശീലം. ഇത് അമിതവണ്ണത്തിലേക്കാണ് അവളെ കൊണ്ടുപോയത്.

16 വയസ്സുള്ളപ്പോള്‍ തന്നെ മാക്‌സിന്‍ സാമാന്യം നല്ല ഒരു തടിച്ചിയായി മാറിയിരുന്നു. ഒടുവില്‍ മാക്‌സിന്‍ 111 കിലോയിലേക്കു വരെ എത്തി!. ഇതിനൊപ്പം തന്നെ രോഗങ്ങളും അവളെ തേടി വന്നു. പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം, എന്‍ഡോമെട്രിയോസിസ് എന്നീ രോഗങ്ങള്‍ക്കു പുറമേ കാലിലും ഇടുപ്പിലും വരുന്ന കുത്തുന്ന വേദനയും മാക്‌സിനെ അലട്ടാന്‍ തുടങ്ങി.

വിദഗ്ധ പരിശോധനയില്‍ ശരീരത്തിലേക്ക് ആവശ്യത്തിനു രക്തയോട്ടം ഇല്ലെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. ദിവസങ്ങള്‍ കഴിയുന്തോറും ഇത് അപകടകരമായി വരികയാണെന്ന മുന്നറിയിപ്പും ഡോക്ടര്‍ നല്‍കി. ഡയറ്റുകള്‍ പലതും പരീക്ഷിച്ചിട്ടും മാക്‌സിനു ഒരു മാറ്റവും ഉണ്ടായില്ല. അങ്ങനെയാണ് യുകെ കേന്ദ്രീകരിച്ച ഒരു സ്‌ലിമ്മിങ് മാനേജ്മന്റ് പ്ലാനില്‍ മാക്‌സിന്‍ ചേരുന്നത്. ആരോഗ്യകരമായ ആഹാരശീലങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള ഒരു ഡയറ്റ് പ്ലാനാണ് ഇവര്‍ മാക്‌സിനു നല്‍കിയത്.

ആദ്യവര്‍ഷം തന്നെ 63 കിലോയോളം കുറയ്ക്കാന്‍ സാധിച്ചു. ഇതോടെ മാക്‌സിനു ആത്മവിശ്വാസമായി. ഇതോടെ നല്ലൊരു ഡയറ്റ് പ്ലാന്‍ മാക്‌സിന്‍ പിന്തുടര്‍ന്നു. ഒപ്പം ദിവസവും നടക്കാനും തുടങ്ങി. അങ്ങനെ അഞ്ചു വര്‍ഷം കൊണ്ട് 111 കിലോയാണ് മാക്‌സിന്‍ കുറച്ചത്. ശ്രമിച്ചാല്‍ എന്തും സാധിക്കുമെന്ന് മാക്‌സിന്‍ എല്ലാവരോടും ഇപ്പോള്‍ പറയാറുണ്ട്. 2018-ലെ ലോക സ്‌ലിമ്മിങ് വേള്‍ഡ് സക്സ്സസ് വിജയി കൂടിയാണ് ഇപ്പോള്‍ മാക്‌സിന്‍.

ബ്‌ലൗന്റ്‌സ് രോഗം എന്നത് ഒരു വളര്‍ച്ചാവൈകല്യം ആണ്. റ്റിബിയ അഥവാ ഷിന്‍ ബോണ്‍ എന്ന കാലിലെ എല്ലിന്റെ വൈകല്യമാണ് ഇത്. ഇതുമൂലം കാലിന്റെ മുട്ടിനു താഴെയുള്ള ഭാഗം അകത്തേയ്ക്കു മടങ്ങുകയാണ് ചെയ്യുന്നത്. അമേറ്റിക്കക്കാരനായ ഒരു ശിശു രോഗ വിദഗ്ധനും ഓര്‍ത്തോ പീഡിക് സര്‍ജനുമായ വാള്‍ട്ടര്‍ പുറ്റ്‌നാം ബ്ലൗന്റിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.ഈ രോഗത്തോട് അനുബന്ധിച്ചുള്ള അനേകം കേസ് റിപോര്‍ട്ടുകള്‍ ആദ്യമായി പബ്ലിഷ് ചെയ്ത മൗ , നില്‍സണ്‍ എന്നിവരുടെ പേരിനെ അനുസ്മരിച്ചു കൊണ്ട് ഇതിനെ മൗ നില്‍സോണ്‍ സിന്‍ഡ്രോം എന്നും വിളിക്കുന്നു.

ഈ രോഗബാധിതരുടെ കാല്‍മുട്ടിന് താഴെയുള്ള ഭാഗം അകത്തോട്ടു മടങ്ങി സ്ഥിരമായ വൈകല്യം ആയി തീരും. ശസ്ത്രക്രിയയിലൂടെ ഇത് ശരിയാക്കാനാവും .എങ്കിലും ഇത് വീണ്ടും ഉണ്ടാവാന്‍ സാധ്യത വളരെ കൂടുതലാണ് .ഈ രോഗം മൂലം രണ്ടു കാലുകളുടെയും നീളങ്ങള്‍ തമ്മില്‍ പ്രകടമായ വ്യത്യാസം കാണും. ഒരു അഞ്ചിന് മുകളില്‍ ഈ വ്യത്യാസം ഉണ്ടെങ്കില്‍ കാലുകളുടെ പ്രവര്‍ത്തന ക്ഷമതയെ കാര്യമായി ബാധിയ്ക്കും . നടക്കാന്‍ കഴിയാതെ വരുകയും ചെയ്യും.

ഈ രോഗം ഉണ്ടാവുന്നതിന്റെ കാരണങ്ങള്‍ കൃത്യമായി കണ്ടുപിടിയ്ക്കപ്പെട്ടിട്ടില്ല. എങ്കിലും നീളം കൂടിയ എല്ലാ എല്ലുകളുടെയും രണ്ടഗ്രങ്ങളിലും കാണുന്ന, എല്ലുകളുടെ വളര്‍ച്ച ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളെയും നിയന്ത്രിയ്ക്കുന്ന ഗ്രോത്ത് പ്ലേറ്റുകളില്‍ അമിതഭാരം അനുഭവപ്പെടുന്നത് കൊണ്ടാണ് ഇത് ഇപ്രകാരം വളയുന്നത് എന്നാണ് കരുതുന്നത്.

ഇരു കാലുകളിലേയും മുട്ടിനു താഴെയുള്ള കാലിന്റെ ഭാഗം പുറത്തേയ്ക്കു വളയുന്ന ബോ ലെഗ്‌സ് എന്നറിയപ്പെടുന്ന രോഗത്തില്‍ നിന്നും ഇത് വ്യത്യസ്തമാണ് . ബോ ലെഗ്‌സ് കുട്ടികള്‍ വളരുന്നതോടെ ചിലപ്പോള്‍ നിവര്‍ത്താനാവും. എന്നാല്‍ ബ്ലൗണ്ട്‌സ് ഡിസീസ്സില്‍ അത് കാലം ചെല്ലുന്തോറും വൈകല്യം കൂടി വരുകയേ ഉള്ളൂ. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പദ്മഭൂഷണ്‍ പുരസ്‌കാര നേട്ടത്തില്‍ നന്ദിയറിയിച്ച് നടന്‍ മമ്മൂട്ടി  (17 minutes ago)

ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന ആരോപണം സത്യമാക്കുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്  (24 minutes ago)

അമേരിക്കയിലെ ശക്തമായ മഞ്ഞുവീഴ്ചയില്‍ മൂന്ന് മരണം  (1 hour ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്; സ്വര്‍ണവില പവന് 560 രൂപ കുറഞ്ഞു  (1 hour ago)

ദിവസവും മാറുന്ന കലാപ്രതിഷ്ഠ ; മാറ്റങ്ങൾ മാത്രമാണ് ശാശ്വതം എന്ന സന്ദേശവുമായി കലാകാരി ആന്യ ഈബ്ഷ്  (1 hour ago)

Govindan വിവാദത്തിന് സിപിഎമ്മില്ല  (2 hours ago)

ഉണ്ണിയുടെ കുഞ്ഞിന്റെ അമ്മയാകണം, മരിക്കും മുമ്പ് ഗ്രീമ പറഞ്ഞ ആ​ഗ്രഹം!  (2 hours ago)

‘റോബോട്ട് നായ്ക്കുട്ടി’ ‘ഗോര്‍ബി’യെ സുനിത വില്യംസിന് സമ്മാനിച്ച് യുണീക് വേള്‍ഡ് റോബോട്ടിക്സ്: ‘ഗോര്‍ബി’യെ യുഡബ്ല്യആര്‍ ഉണ്ടാക്കിയത് രണ്ട് ദിവസം കൊണ്ട്...  (2 hours ago)

സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കേന്ദ്രം  (2 hours ago)

GOD RATE പവന്റെ വില 1.20 ലക്ഷം രൂപയിലേയ്ക്ക്  (2 hours ago)

ശൈഖ് അബൂബക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പ് പ്രൊജക്ട് ലോഞ്ച് ചെയ്തു...  (2 hours ago)

ജഗൻ ഷാജികൈലാസ് ദിലീപ് ചിത്രം (D 152) ഫുൾ പായ്ക്കപ്പ്  (2 hours ago)

കണ്ണിൽ ചോരയില്ലാത്ത ക്രൂരത  (2 hours ago)

ഷാജി പാപ്പനും മറ്റ് ആറുപേരും പുതിയ രൂപത്തിലും വേഷത്തിലും ആട് 3 യുടെ പ്രധാനപ്പെട്ട ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു...  (2 hours ago)

ജിനിയ ജോസിന്‍റെ ആത്മഹത്യയ്ക്ക് പിന്നിൽ ആൺസുഹൃത്തിന്‍റെ കടുത്ത മാനസിക പീഡനമാണെന്ന് കുടുംബം: ചെറിയ കാര്യങ്ങൾക്ക് പോലും തന്നെ സംശയിക്കുന്ന ആൺസുഹൃത്തിനെക്കുറിച്ച് കൂട്ടുകാരിക്ക് ഇൻസ്റ്റഗ്രാമിൽ ശബ്ദ സന്ദേശ  (2 hours ago)

Malayali Vartha Recommends