Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...

ബ്ലോണ്ട്‌സ് രോഗത്തെ തോല്‍പ്പിച്ച് ലോക സ്‌ലിമ്മിങ് വേള്‍ഡ് സക്സ്സസ് വിജയിയായ മാക്‌സിന്‍

24 DECEMBER 2018 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍... സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

കാലുകളെ ബാധിക്കുന്ന ബ്ലോണ്ട്‌സ് (Blount's disease) രോഗവുമായാണ് മാക്‌സിന്‍ വ്രെന്‍ ജനിച്ചത്. അതുകൊണ്ട് കുട്ടിക്കാലത്തുതന്നെ നടക്കാന്‍ ഏറെ പ്രയാസമായിരുന്നു. കുട്ടിക്കാലത്തുതന്നെ നിരവധി ശസ്ത്രക്രിയകള്‍ക്കും ചികിത്സകള്‍ക്കും ആ കുഞ്ഞുശരീരം വിധേയമായിരുന്നു.

പുറത്തുപോയി കളിച്ചു വളരേണ്ട പ്രായത്തില്‍ മുറിയില്‍ അടച്ചിരുന്നാണ് അവളുടെ ബാല്യവും കൗമാരവും കഴിഞ്ഞത്. അങ്ങനെയാണ് ബോറടി മാറ്റാന്‍ മാക്‌സിന്‍ ആഹാരത്തെ സ്‌നേഹിച്ചു തുടങ്ങിയത്. ഇത് പിന്നീട് വല്ലാത്ത ഒരു ദുശീലമായി മാറിയെന്നു പറഞ്ഞാലും അധികമാകില്ല. കാരണം സന്തോഷം വന്നാലും സങ്കടം വന്നാലും ആഹാരം കഴിക്കുക എന്നതായി മാക്‌സിന്റെ ശീലം. ഇത് അമിതവണ്ണത്തിലേക്കാണ് അവളെ കൊണ്ടുപോയത്.

16 വയസ്സുള്ളപ്പോള്‍ തന്നെ മാക്‌സിന്‍ സാമാന്യം നല്ല ഒരു തടിച്ചിയായി മാറിയിരുന്നു. ഒടുവില്‍ മാക്‌സിന്‍ 111 കിലോയിലേക്കു വരെ എത്തി!. ഇതിനൊപ്പം തന്നെ രോഗങ്ങളും അവളെ തേടി വന്നു. പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം, എന്‍ഡോമെട്രിയോസിസ് എന്നീ രോഗങ്ങള്‍ക്കു പുറമേ കാലിലും ഇടുപ്പിലും വരുന്ന കുത്തുന്ന വേദനയും മാക്‌സിനെ അലട്ടാന്‍ തുടങ്ങി.

വിദഗ്ധ പരിശോധനയില്‍ ശരീരത്തിലേക്ക് ആവശ്യത്തിനു രക്തയോട്ടം ഇല്ലെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. ദിവസങ്ങള്‍ കഴിയുന്തോറും ഇത് അപകടകരമായി വരികയാണെന്ന മുന്നറിയിപ്പും ഡോക്ടര്‍ നല്‍കി. ഡയറ്റുകള്‍ പലതും പരീക്ഷിച്ചിട്ടും മാക്‌സിനു ഒരു മാറ്റവും ഉണ്ടായില്ല. അങ്ങനെയാണ് യുകെ കേന്ദ്രീകരിച്ച ഒരു സ്‌ലിമ്മിങ് മാനേജ്മന്റ് പ്ലാനില്‍ മാക്‌സിന്‍ ചേരുന്നത്. ആരോഗ്യകരമായ ആഹാരശീലങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള ഒരു ഡയറ്റ് പ്ലാനാണ് ഇവര്‍ മാക്‌സിനു നല്‍കിയത്.

ആദ്യവര്‍ഷം തന്നെ 63 കിലോയോളം കുറയ്ക്കാന്‍ സാധിച്ചു. ഇതോടെ മാക്‌സിനു ആത്മവിശ്വാസമായി. ഇതോടെ നല്ലൊരു ഡയറ്റ് പ്ലാന്‍ മാക്‌സിന്‍ പിന്തുടര്‍ന്നു. ഒപ്പം ദിവസവും നടക്കാനും തുടങ്ങി. അങ്ങനെ അഞ്ചു വര്‍ഷം കൊണ്ട് 111 കിലോയാണ് മാക്‌സിന്‍ കുറച്ചത്. ശ്രമിച്ചാല്‍ എന്തും സാധിക്കുമെന്ന് മാക്‌സിന്‍ എല്ലാവരോടും ഇപ്പോള്‍ പറയാറുണ്ട്. 2018-ലെ ലോക സ്‌ലിമ്മിങ് വേള്‍ഡ് സക്സ്സസ് വിജയി കൂടിയാണ് ഇപ്പോള്‍ മാക്‌സിന്‍.

ബ്‌ലൗന്റ്‌സ് രോഗം എന്നത് ഒരു വളര്‍ച്ചാവൈകല്യം ആണ്. റ്റിബിയ അഥവാ ഷിന്‍ ബോണ്‍ എന്ന കാലിലെ എല്ലിന്റെ വൈകല്യമാണ് ഇത്. ഇതുമൂലം കാലിന്റെ മുട്ടിനു താഴെയുള്ള ഭാഗം അകത്തേയ്ക്കു മടങ്ങുകയാണ് ചെയ്യുന്നത്. അമേറ്റിക്കക്കാരനായ ഒരു ശിശു രോഗ വിദഗ്ധനും ഓര്‍ത്തോ പീഡിക് സര്‍ജനുമായ വാള്‍ട്ടര്‍ പുറ്റ്‌നാം ബ്ലൗന്റിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.ഈ രോഗത്തോട് അനുബന്ധിച്ചുള്ള അനേകം കേസ് റിപോര്‍ട്ടുകള്‍ ആദ്യമായി പബ്ലിഷ് ചെയ്ത മൗ , നില്‍സണ്‍ എന്നിവരുടെ പേരിനെ അനുസ്മരിച്ചു കൊണ്ട് ഇതിനെ മൗ നില്‍സോണ്‍ സിന്‍ഡ്രോം എന്നും വിളിക്കുന്നു.

ഈ രോഗബാധിതരുടെ കാല്‍മുട്ടിന് താഴെയുള്ള ഭാഗം അകത്തോട്ടു മടങ്ങി സ്ഥിരമായ വൈകല്യം ആയി തീരും. ശസ്ത്രക്രിയയിലൂടെ ഇത് ശരിയാക്കാനാവും .എങ്കിലും ഇത് വീണ്ടും ഉണ്ടാവാന്‍ സാധ്യത വളരെ കൂടുതലാണ് .ഈ രോഗം മൂലം രണ്ടു കാലുകളുടെയും നീളങ്ങള്‍ തമ്മില്‍ പ്രകടമായ വ്യത്യാസം കാണും. ഒരു അഞ്ചിന് മുകളില്‍ ഈ വ്യത്യാസം ഉണ്ടെങ്കില്‍ കാലുകളുടെ പ്രവര്‍ത്തന ക്ഷമതയെ കാര്യമായി ബാധിയ്ക്കും . നടക്കാന്‍ കഴിയാതെ വരുകയും ചെയ്യും.

ഈ രോഗം ഉണ്ടാവുന്നതിന്റെ കാരണങ്ങള്‍ കൃത്യമായി കണ്ടുപിടിയ്ക്കപ്പെട്ടിട്ടില്ല. എങ്കിലും നീളം കൂടിയ എല്ലാ എല്ലുകളുടെയും രണ്ടഗ്രങ്ങളിലും കാണുന്ന, എല്ലുകളുടെ വളര്‍ച്ച ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളെയും നിയന്ത്രിയ്ക്കുന്ന ഗ്രോത്ത് പ്ലേറ്റുകളില്‍ അമിതഭാരം അനുഭവപ്പെടുന്നത് കൊണ്ടാണ് ഇത് ഇപ്രകാരം വളയുന്നത് എന്നാണ് കരുതുന്നത്.

ഇരു കാലുകളിലേയും മുട്ടിനു താഴെയുള്ള കാലിന്റെ ഭാഗം പുറത്തേയ്ക്കു വളയുന്ന ബോ ലെഗ്‌സ് എന്നറിയപ്പെടുന്ന രോഗത്തില്‍ നിന്നും ഇത് വ്യത്യസ്തമാണ് . ബോ ലെഗ്‌സ് കുട്ടികള്‍ വളരുന്നതോടെ ചിലപ്പോള്‍ നിവര്‍ത്താനാവും. എന്നാല്‍ ബ്ലൗണ്ട്‌സ് ഡിസീസ്സില്‍ അത് കാലം ചെല്ലുന്തോറും വൈകല്യം കൂടി വരുകയേ ഉള്ളൂ. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (7 hours ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (8 hours ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (8 hours ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (8 hours ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (9 hours ago)

വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കും  (9 hours ago)

സൈനിക തലത്തിലുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് എഫ് 35 ബി  (9 hours ago)

സ്ഥിരീകരിച്ചത് രോഗബാധമൂലം മരിച്ചയാളുടെ മകന്  (10 hours ago)

ഈ വര്‍ഷത്തെ കീം പ്രവേശന പട്ടികയില്‍ മാറ്റമില്ല  (10 hours ago)

വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം  (11 hours ago)

വിപഞ്ചിക കേസ്: 'മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണം' – ഹർജിക്ക് കനത്ത തിരിച്ചടി; കുഞ്ഞിന്റെ കാര്യത്തിൽ നിയമപരമായ അവകാശം നിതീഷിന്: ഷാർജയിൽ സംസ്കരിച്ചാൽ എന്താണ് കുഴപ്പം? ഭർത്താവിനെ കക്ഷിയാക്കാൻ നിർദ്ദേശിച്ച  (11 hours ago)

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കണമെന്ന ആവശ്യം ന്യായമെന്ന് വി.മുരളീധരന്‍  (11 hours ago)

കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...  (11 hours ago)

ആര് എന്തൊക്കെ പറഞ്ഞാലും ആ ഒരു നന്ദി ഇപ്പോഴും ഉണ്ട്: പ്രിയങ്ക കെ ബി ഗണേശ് കുമാറിനെ കുറിച്ച് പറഞ്ഞത്  (12 hours ago)

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...  (12 hours ago)

Malayali Vartha Recommends