Widgets Magazine
09
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്: ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാനും പ്രണയിക്കുന്നുണ്ട്: അഴിമതിക്കാരനെന്ന് ആരും പറയില്ല, എന്റെ ശത്രുക്കൾ വീട്ടിൽ തന്നെ!": രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ...


ഇപ്പോഴേ ഇമോഷണൽ ആകല്ലേ മന്ത്രീ!"; ഗണേഷ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പാലക്കാട് രാഹുൽ തരംഗം; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം, സ്വതന്ത്ര സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി എംഎൽഎ...


ആറ്റുകാൽ പൊങ്കാലയ്ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: സുരക്ഷാവീഴ്ചയെന്ന് കുടുംബം, നടപടി ഉറപ്പുനൽകി മേയർ...


ഗണേഷിന് 'അന്തസ്സ്' തിരിച്ചടിയാകുന്നു; കുടുംബവീട്ടിലെ നാടകീയ രംഗങ്ങൾക്കിടയിൽ മന്ത്രിയെ ഉന്നമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ...

24 ആഴ്ച വരെ അബോർഷന് അനുമതി ...ബീജസങ്കലനത്തിനുശേഷം ഏകദേശം 15-21 ദിവസമാകുമ്പോഴേക്കും കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് തുടങ്ങും . 4 ആഴ്ച ആകുമ്പോഴേക്കും ശിരസ്സ്, ഉടല്‍, പൊക്കിള്‍ക്കൊടി എന്നിവ രൂപപ്പെടും ..വെറും എട്ടാഴ്ച കഴിയുമ്പോഴേക്കും കുഞ്ഞിന്‍റെ എല്ലാ അവയവങ്ങളും രൂപപ്പെടുന്നു...ഭൂമിയില്‍ പിറന്നുവീണ ഒരു ശിശുവിനെ വധിക്കാന്‍ പാടില്ലെങ്കില്‍ ആ ശിശുവിനെ അമ്മയുടെ ഉദരത്തിലായിരിക്കുമ്പോഴും കൊല്ലാന്‍ ആര്‍ക്കും അവകാശമില്ല.

29 JANUARY 2020 03:59 PM IST
മലയാളി വാര്‍ത്ത

20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി യുവതിക്ക് അനുമതി നൽകി. 1971 ലെ നിയമപ്രകാരം ഗർഭധാരണം നടന്ന് 20 ആഴ്ച പിന്നിട്ടാൽ അബോർഷൻ അനുവദിക്കാനാവില്ല. എന്നാൽ കൃത്രിമ ബീജ സങ്കലനത്തിലൂടെ (ഐ.വി.എഫ്) ഗർഭിണിയായ യുവതിയുടെയും ശിശുവിന്റെയും ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് സിംഗിൾ ബെഞ്ച് ഉത്തരവ് ഇട്ടത്

ഗർഭസ്ഥ ശിശുവിന്റെ തല അമിതമായി വളരുന്നെന്ന ഡോക്ടർമാരുടെ വിലയിരുത്തലിനെത്തുടർന്നാണ് കൊല്ലം സ്വദേശിനി ഹൈക്കോടതിയെ സമീപിച്ചത്.ഗർഭം അലസിപ്പിക്കുന്നത് ഈ 37കാരിയുടെ ജീവന് ഭീഷണിയാകുമെന്ന അഞ്ചംഗ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ നൽകിയെങ്കിലും അബോർഷൻ നടത്തണമെന്ന നിലപാടിൽ ഹർജിക്കാരിയും ഭർത്താവും ഉറച്ചു നിന്നതോടെയാണ് അപകട സാദ്ധ്യത സ്വയം നേരിടണമെന്ന നിർദ്ദേശത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയത്.

ഈ പ്രത്യേക കേസിൽ ഈ വിധി ന്യായമാണെങ്കിലും ഭാവിയിൽ ഇതേ വിധിയുടെ മറപിടിച്ച് അബോര്ഷനുകളുടെ എണ്ണം വർധിക്കാൻ കാരണമാകുമെന്ന് ഫാ.പോള്‍ മാടശ്ശേരി പറയുന്നു . അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങനെയാണ്

24 ആഴ്ച വളര്‍യെത്തിയ ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കാന്‍ അനുവാദം നല്‍കിയ കഴിഞ്ഞദിവസത്തെ സുപ്രീകോടതിവിധി ഏറെ ദൗര്‍ഭാഗ്യകരമാണ് സൂചിപ്പിച്ച അദ്ദേഹം ആറു മാസം എത്തിയ കുഞ്ഞിന് ജനിക്കാനും സാധാരണ കുഞ്ഞുങ്ങളെപ്പോലെ വളരാനുമുളള എല്ലാ അനുകൂല സാഹചര്യങ്ങളും നിലനില്‍ക്കെ ഈ പ്രത്യേക അനുവാദം സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും എന്നും ഓർമിപ്പിച്ചു .

ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുളള ഗര്‍ഭഛിദ്രനിയമത്തെ കൂടുതല്‍ ഉദാരവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ ഭേദഗതി ബില്‍ ഉടനെതന്നെ പാര്‍ലമെന്‍റില്‍ കൊണ്ടുവരുവാന്‍ ഒരുങ്ങുന്ന ഈ സാഹചര്യത്തില്‍ ഈ വിധി നിയമനിര്‍മാണ പരിഷ്കരണത്തിന് അനുകൂല സാഹചര്യമായി പരഗണിക്കപ്പെടാം. ജീവനെതിരായ ആക്രമണങ്ങള്‍ക്ക് ഉദാരതയോടെ നിയമപ്രാബല്യം നല്‍കാന്‍ ഒരുങ്ങുന്ന നമ്മുടെ ഭരണകൂടം യഥാര്‍ത്ഥത്തില്‍ മരണനാഗരീകതയെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളെ ഉന്മൂലനം ചെയ്യുന്നത് തെറ്റായി കാണാത്ത സാഹചര്യ ധാര്‍മികത പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗം കൂടിയാണിത്.

ഗര്‍ഭധാരണനിമിഷം മുതല്‍ സ്വഭാവിക മരണം വരെ മനുഷ്യജീവന്‍ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. സനാതന മൂല്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണിത്. എന്നാല്‍ മനുഷ്യജീവന്‍ ഏറ്റവും ദുര്‍ബ്ബലവും നിസഹായവും നിഷ്കളങ്കവുമായ അവസ്ഥയില്‍ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കൊല ചെയ്യപ്പെടുന്നു. അധികമാരെയും ഇത് അലോസരപ്പെടുത്തുന്നില്ല. കാരണം അത്രയേറെ നമ്മുടെ ധാര്‍മിക മനസാക്ഷി മരവിച്ചു പോയിരിക്കുന്നു.

ലോകരാജ്യങ്ങള്‍ നിയമം വഴി ഗര്‍ഭഛിദ്രത്തിന് സാഹചര്യമൊരുക്കിയിരിക്കുന്നു. അതു വഴി ലോകത്തില്‍ പ്രതിദിനം ഒന്നര ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടയില്‍ ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നു എന്നാണ് കണക്ക്. ഇന്ത്യയില്‍തന്നെ മുപ്പത്തിഅയ്യായിരത്തിനും നാല്പ്പത്തിഅ യ്യായിരത്തിനും ഇടയിലാണ് ഗർഭ ചിദ്ര നിരക്ക് . 1500 നും 3500 നും ഇടയ്ക്ക് കേരളത്തിലും നടക്കുന്നു. നല്ലൊരു പങ്ക് രേഖപ്പെടുത്താതെയും രഹസ്യമായും നടത്തപ്പെടുന്നു. കൃത്യനമ്പര്‍ എത്രയോ വലുതാണ്.

കര്‍ശനമായ വ്യവസ്ഥകളോടെ ഗര്‍ഭഛിദ്രം അനുവദിക്കപ്പെടുന്ന നിയമം (Medical Termination Pregnancy Act) 1971 ല്‍ ആണ് ഇന്ത്യയില്‍ നിലവില്‍ വന്നത് . ഈ നിയമമനുസരിച്ച് 12 ആഴ്ച വരെ പ്രായമുളള ഗര്‍ഭസ്ഥശിശുവിനെ അംഗവൈകല്യമോ ബുദ്ധിമാന്ദ്യമോ ഉണ്ടാകുകയോ ബലാല്‍സംഗത്തിന് വിധേയയായി ഗര്‍ഭം ധരിക്കുന്ന സ്ത്രീയ്ക്ക് ഗര്‍ഭധാരണം മാനസിക തകര്‍ച്ചയ്ക്ക് ഇടയാക്കുകയോ ഗര്‍ഭം സ്ത്രീയുടെ ജീവനു ഭീഷണിയാകുകയോ ചെയ്താല്‍ ഭ്രൂണഹത്യക്ക് അംഗീകാരമുളള ആശുപത്രിയില്‍ ഭ്രൂണഹത്യ നടത്തം എന്ന് അനുശാസിക്കുന്നുണ്ട് ...എന്നാല്‍ ബില്ലിന്റെ പരിഷ്‌ക്കരിച്ച പതിപ്പിൽ നിയമം അങ്ങേയറ്റം ഉദാരമാക്കിയിരിക്കുന്നു..

24 ആഴ്ച വരെ ഗര്‍ഭഛിദ്രം നടത്താം, അലോപ്പതി ഡോക്ര്‍മാര്‍ക്കു പുറമേ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും മിഡ് വൈഫ് നേഴ്സുമാര്‍ക്കുപോലും ഗര്‍ഭഛിദ്രം നടത്താന്‍ ഉള്ള അനുവാദം,അനാരോഗ്യം പരിഗണിച്ച് ഗര്‍ഭഛിദ്രം നടത്താം എന്നിങ്ങനെയുള്ള പക്ഷക്കാരനാണ് അങ്ങേയറ്റം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്

അബോര്‍ഷന്‍ ആദായമാര്‍ഗമായി സ്വീകരിച്ചിട്ടുളള ചില ഡോക്ടര്‍മാര്‍ പറയുന്നതുപോലെ ഭ്രൂണം വെറുമൊരു നിര്‍ജ്ജീവ വസ്തുവല്ല. അമ്മയുടെ ഗര്‍ഭപാത്രത്തിലെ ശിശു ഒരു അത്ഭുത പ്രതിഭാസമാണ്. ബീജസങ്കലനത്തിനുശേഷം ഏകദേശം 15-21 ദിവസമാകുമ്പോഴേക്കും കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് തുടങ്ങും . 4 ആഴ്ച ആകുമ്പോഴേക്കും ശിരസ്സ്, ഉടല്‍, പൊക്കിള്‍ക്കൊടി എന്നിവ രൂപപ്പെടും . വെറു ഒന്നര മാസം പ്രയമുളള ഒരു ഗര്‍ഭസ്ഥ ശിശുവിന്‍റെ തലച്ചോറിന് തരംഗങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു.

കുഞ്ഞിന്‍റെ ബുദ്ധി അപ്പോഴേക്കും വികസിച്ചു തുടങ്ങി. കൈകാലുകള്‍ രൂപപ്പെട്ടുവരുന്നു. ഉരുവായി വെറും എട്ടാഴ്ച കഴിയുമ്പോഴേക്കും കുഞ്ഞിന്‍റെ എല്ലാ അവയവങ്ങളും രൂപപ്പെടുന്നു. പിന്നീടുളളത് വളര്‍ച്ചയുടെ ഘട്ടങ്ങളാണ്. നാമോരുത്തരേയും പോലെ ജീവിക്കാന്‍ അവകാശവും ആഗ്രഹവും ഉളള ഒരു മനുഷ്യജീവനെയാണ് ഭ്രൂണഹത്യഎന്നപേരില്‍ കൊന്നൊടുക്കുന്നത്. ഭൂമിയില്‍ പിറന്നുവീണ ഒരു ശിശുവിനെ വധിക്കാന്‍ പാടില്ലെങ്കില്‍ ആ ശിശുവിനെ അമ്മയുടെ ഉദരത്തിലായിരിക്കുമ്പോഴും കൊല്ലാന്‍ ആര്‍ക്കും അവകാശമില്ല.

നിയമത്തില്‍ മാറ്റമുണ്ടായാലേ ഗര്‍ഭഛിദ്രം കുറയൂ. മൗലീക അവകാശങ്ങളില്‍ ഏറ്റവു പ്രധാനപ്പെട്ടത് ഒരു മനുഷ്യന് ജീവിക്കാനുളള അവകാശമാണ്. അത് ഇല്ലാതാക്കാന്‍ രാഷ്ട്രത്തിന് അവകാശമില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തരുൺ മൂർത്തി - മോഹൻലാൽ ചിത്രം അണിയറയിൽ (L366 )  (35 minutes ago)

അഡ്വാന്‍സ് ബുക്കിംഗില്‍ റെക്കോര്‍ഡ് നേട്ടവുമായി രണ്‍വീര്‍ സിംഗ് ചിത്രം 'ധുരന്ധര്‍ 2'  (1 hour ago)

പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്: ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാനും പ്രണയിക്കുന്നുണ്ട്: അഴിമതിക്കാരനെന്ന് ആരും പറയില്ല, എന്റെ ശത്രുക്കൾ വീട്ടിൽ തന്നെ!": രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി  (1 hour ago)

രാവിലെ വീട്ടുടമസ്ഥര്‍ കേട്ടത് രണ്ടര വയസ്സുകാരന്റെ കരച്ചില്‍: ദമ്പതികള്‍ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഇപ്പോഴേ ഇമോഷണൽ ആകല്ലേ മന്ത്രീ!"; ഗണേഷ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

വീട്ടില്‍ അതിക്രമിച്ച് കയറിയ ഏഴംഗ സംഘം രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തി  (2 hours ago)

പാലക്കാട് രാഹുൽ തരംഗം; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം, സ്വതന്ത്ര സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി എംഎൽഎ...  (2 hours ago)

ആറ്റുകാൽ പൊങ്കാലയ്ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: സുരക്ഷാവീഴ്ചയെന്ന് കുടുംബം, നടപടി ഉറപ്പുനൽകി മേയർ...  (2 hours ago)

ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം  (2 hours ago)

പ്രധാനമന്ത്രി മാര്‍ച്ച് 11 ന് കേരളത്തില്‍ എത്തും  (2 hours ago)

ഗണേഷിന് 'അന്തസ്സ്' തിരിച്ചടിയാകുന്നു; കുടുംബവീട്ടിലെ നാടകീയ രംഗങ്ങൾക്കിടയിൽ മന്ത്രിയെ ഉന്നമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ...  (2 hours ago)

ഇതൊന്നും പത്താനാപുരത്ത് വിലപോവില്ല: വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മില്‍ എന്ത് ബന്ധമെന്ന് ഗണേഷ് കുമാര്‍  (2 hours ago)

വിജയ്ക്ക് വീണ്ടും സി.ബി.ഐ നോട്ടീസ്; ചോദ്യംചെയ്യലിന് ചൊവ്വാഴ്ച ഹാജരാവാന്‍ നിര്‍ദേശം  (3 hours ago)

കുടുംബത്തിൽ അഭിവൃദ്ധി, സാമ്പത്തിക ലാഭം! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 hours ago)

IRAN 50 യുദ്ധവിമാനങ്ങളാണുണ്ടായിരുന്നത്.  (5 hours ago)

Malayali Vartha Recommends