Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

വായിലും തൊണ്ടയിലും വരുന്ന കാൻസർ മുൻകൂട്ടി അറിയാം

14 JUNE 2017 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഹീമോഫീലിയ ചികിത്സയില്‍ സുപ്രധാന നാഴികകല്ല്... ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം

വൃക്കകൾ തകരാറിലായാൽ ശരീരം നൽകുന്ന മുന്നറിയിപ്പുകൾ

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍... സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

കാൻസർ പല തരമുണ്ട്. മുൻകൂട്ടി അറിഞ്ഞാൽ പൂർണമായും കാന്‍സറിനെ ചികിത്സിച്ചു മാറ്റാന്‍ പല മാര്‍ഗങ്ങളും ഇപ്പോള്‍ നിലവിലുണ്ട്.രോഗം പൂര്‍ണമായി മാറിയില്ലെങ്കിലും ചികിത്സ കൊണ്ടു സാധാരണ ജീവിതം നയിക്കാം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാൻസർ വായിലും തൊണ്ടയിലും വരുന്ന കാൻസർ ആണ്. പുരുഷന്മാരിലാണ് ഈ കാൻസർ കൂടുതലായി കാണുന്നത്. 40 -69 പ്രായമുള്ളവരിൽ 3 :1 എന്ന അനുപാതത്തിലാണ് തൊണ്ടയിലെ കാൻസർ വരുന്നത്. പ്രധാനമായും
പുകവലി, മദ്യപാനം ,വെറ്റിലമുറുക്ക്,പാൻ ഉൽപ്പന്നങ്ങൾ, എന്നിവയുടെ ഉപയോഗവും പോഷകാഹാരക്കുറവുമാണ് ഈ അസുഖത്തിന് കാരണമാകുന്നത്.

ചുരുക്കം ചിലരില്‍ പുകയിലയോ മദ്യമോ ഉപയോഗിക്കാതെത്തന്നെ ഈ രോഗം വന്നുചേരാറുണ്ട്. ജനിതക തകരാറുകളാണ് ഇതിനു കാരണം. എല്ലാവരിലും തന്നെ സാധാരണയായി ഇങ്ങനെ ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും. എന്നാല്‍, ശരീരത്തിന്‍െറ പ്രതിരോധശക്തിക്ക് ഇവയെ നേര്‍വഴിക്കാക്കാനോ ഇവയെ നിര്‍വീര്യമാക്കാനോ സാധിക്കും. അതിനാല്‍, പ്രതിരോധശക്തി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി കൃത്യമായ വ്യായാമവും ഭക്ഷണരീതിയും അത്യന്താപേക്ഷിതമാണ്.

ഉണങ്ങാത്ത മുറിവുകൾ, കവിളിൽ മുഴയോ തടിപ്പ് , മോണയിലോ നാക്കിലോ, കവിളിലോ വെളുത്തതോ ചുവന്നതോ ആയ പാടുകൾ, വായിൽ വേദന, എന്തോ തടയുന്നതായുള്ള തോന്നൽ ,പെട്ടെന്നുള്ള ഭാരക്കുറവ്, ഭക്ഷണം ചവക്കാനും ഇറക്കാനും ബുദ്ധിമുട്ട് , ചെവിയിലേക്ക് വേദന , കഴുത്തിൽ മുഴ ,ശബ്ദത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം എന്നീ ലക്ഷണങ്ങൾ പുകയില ഉപയോഗിക്കുന്നവരിൽ ശ്രദ്ധയിൽ പെട്ടാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. സാധാരണയായി കാണപ്പെടുന്ന വ്രണം നിരുപദ്രവകാരിയാണ്. രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന വ്രണങ്ങള്‍ അര്‍ബുദത്തിന്‍െറ തുടക്കമായേക്കാം.

മൂന്നിലൊന്ന് രോഗികളും അസുഖം മൂര്‍ച്ഛിച്ചിട്ടുള്ള അവസ്ഥയിലാണ് ആശുപത്രിയില്‍ എത്തുന്നത്. തുടക്കത്തില്‍ വേദനയില്ലാത്തതിനാലാണ് ഇത്തരം അര്‍ബുദങ്ങള്‍ അറിയപ്പെടാതെ പോകുന്നത്. വേദനയുണ്ടാകുന്ന അവസ്ഥ രോഗം ആഴത്തിലേക്ക് പടര്‍ന്നതായി സൂചിപ്പിക്കുന്നു. അതിനോടൊപ്പം തന്നെ കഴുത്തിലെ മുഴകളും പ്രത്യക്ഷപ്പെടുന്നു. ഇവ രോഗത്തെ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത പകുതിയായി കുറക്കുന്നു.തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ചാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും

ബയോപ്സി എന്ന പരിശോധന കൊണ്ട് വായിലെ അര്‍ബുദം സ്ഥിരീകരിക്കാം. വേദന കുറഞ്ഞ പരിശോധനയാണിത്. മരുന്നുകൊണ്ട് മരവിപ്പിച്ച് ചെറിയ ഒരു ഭാഗം പരിശോധനക്കെടുക്കുകയാണ് ചെയ്യുന്നത്. അസുഖം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ വ്യാപ്തി അറിയാന്‍ വേണ്ടി സ്കാനിങ്, എന്‍ഡോസ്കോപി എന്നിവ ഉപയോഗിക്കാറുണ്ട്.

തുടക്കത്തിലുള്ള അര്‍ബുദത്തിന് റേഡിയേഷനോ ശസ്ത്രക്രിയയോ ഏതെങ്കിലുമൊന്ന് മതിയാകും. എക്സ്റേ പോലുള്ള രശ്മികൊണ്ട് അസുഖം ഭേദമാക്കുന്ന ചികിത്സയാണ് റേഡിയേഷന്‍. 15 ദിവസം മുതല്‍ 35 ദിവസം വരെ വേണം ഇത്തരത്തില്‍ ചികിത്സിക്കാന്‍. നൂതന സംവിധാനങ്ങള്‍ കൊണ്ട് റേഡിയേഷന്‍െറ പ്രത്യാഘാതങ്ങള്‍ വളരെയേറെ കുറക്കാന്‍ സാധിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ അസുഖം ബാധിച്ചിട്ടുള്ള ഭാഗം മുറിച്ചുമാറ്റിക്കഴിഞ്ഞാല്‍ ശരീരത്തിന്‍െറ മറ്റ് ഭാഗങ്ങളില്‍നിന്ന് പേശിയോ തൊലിയോ അസ്ഥിയോ എടുത്ത് പ്ളാസ്റ്റിക് ശസ്ത്രക്രിയ വഴി പഴയ സ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരാനാകും. നഷ്ടപ്പെട്ട ഭാഗത്തിന്‍്റെ പ്രവര്‍ത്തനം നിലനിര്‍ത്താനും തിരികെ കൊണ്ടുവരാനും പുനര്‍നിര്‍മാണ ശസ്ത്രക്രിയകള്‍ കൊണ്ട് സാധിക്കും.

മുഖത്തില്‍ നിന്നോ കഴുത്തില്‍ നിന്നോ നെഞ്ചില്‍നിന്നോ പേശിയോ തൊലിയോ എടുത്ത്, മുറിച്ചുമാറ്റിയ ഭാഗത്ത് തുന്നിച്ചേര്‍ക്കുന്നതാണ് സാധാരണയായി ചെയ്യുന്നത്.സൂക്ഷ്മമായി ചെയ്യുന്ന മൈക്രോവാസ്കുലാര്‍ ശസ്ത്രക്രിയ വഴി ശരീരത്തിന്‍െറ മറ്റേത് ഭാഗത്ത് നിന്നും പേശിയെടുത്ത് നമുക്ക് വേണ്ടഭാഗത്ത് വെക്കാന്‍ സാധിക്കും. ഇതിനായി രക്തക്കുഴലും വേണ്ടിവന്നാല്‍ നാഡികളും പേശിയുടെ കൂടെ മാറ്റി സ്ഥാപിക്കേണ്ടിവരും. സങ്കീര്‍ണമായ ഇത്തരം ശസ്ത്രക്രിയ ഇന്ന് കാന്‍സര്‍ ആശുപത്രികളില്‍ ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (22 minutes ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (35 minutes ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (54 minutes ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (1 hour ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (1 hour ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (1 hour ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (1 hour ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (2 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (2 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (3 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (4 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (4 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (4 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (5 hours ago)

Malayali Vartha Recommends