ഇടവേളകളില്ലാത്ത 'ഇരുത്തം' ക്യാൻസറിലെത്തിക്കുന്നു
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ലോക്ക്ഡോൺ പ്രഖ്യാപിച്ചതോടെ മലയാളികളുൾപ്പടെയുള്ള സാങ്കേതിക ജീവനക്കാർ വര്‍ക്ക് ഫ്രം ഹോം എന്ന ആശയത്തിലേയ്ക്ക് ചുരുങ്ങി. ലോക്ഡൗണ്‍ അവസാനിച്ചാലും സാമൂഹ്യ അകലം പാലിക്കപ്പെടേണ്ടതുള്ളതിനാല്‍ പല മന്ത്രാലയങ്ങളും വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട അവസ്ഥയിലാണെന്ന് അധികൃതർ കൂടി അറിയിച്ചതോടെ ഓഫീസിലെ സൗകര്യങ്ങളില്‍ നിന്ന് മാറി വീട്ടിലിരുന്നുള്ള ജോലികൾ ഇവർ തുടർന്ന് കൊണ്ടിരിക്കുകയാണ്.
എന്നാൽ ഓഫിസിലിരുന്ന് ജോലി ചെയ്യുന്നതിനെക്കാൾ അധികം സമയം വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വരാറുണ്ടെന്നതാണ് സത്യം. വീട്ടിലിരുന്ന് ജോലിചെയ്യുമ്പോൾ ജോലി സമ്മർദവും കൂടും. വീട്ടിലെ അന്തരീക്ഷം നമ്മളെ കൂടുതൽ നിഷ്ക്രിയരാക്കുകയും ചെയ്യും. മാത്രമല്ല വീട്ടിലിരുന്നു ജോലി ചെയ്യുമ്പോൾ ബാത്ത്റൂമിൽ പോകാനോ ഉച്ചഭക്ഷണം കഴിക്കാനോ മാത്രമാകും ഇരുന്നിടത്തു നിന്ന് ഒന്നെഴുനേൽക്കുന്നത് പോലും.
നിങ്ങളും ഇങ്ങനെ ആണെങ്കിൽ ഇതു വായിക്കാതെ പോകരുത്.......എന്താ സംഭവം എന്നല്ലേ..?
ഇടവേളകളില്ലതെ ഒരുപാട് നേരം ഇരിക്കുന്നതും അലസമായ ജീവിത ശൈലി പിന്തുടരുന്നതും കാൻസർ സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ജാമാ ഓങ്കോളജി എന്ന ജേണലിൽ പ്രസിധീകരിച്ച പഠനത്തിലാണ് ഇതിനെപ്പറ്റി വിശദീകരിക്കുന്നത്. എന്നാൽ ജീവിത ശൈലിയിൽ ചെറിയ ചില വ്യത്യാസങ്ങൾ വരുത്തിയാൽ കാൻസർ മരണത്തിൽ നിന്നു രക്ഷപ്പെടാനാകും എന്നും പഠനം നിർദേശിക്കുന്നു.
ദിവസവും ശാരീരിക പ്രവർത്തനങ്ങളിൽ ഏര്‍പ്പെടണം. ദിവസവും അരമണിക്കൂർ നടക്കുന്നതുകൊണ്ടുമാത്രം കാന്‍സർ സാധ്യത 31 ശതമാനം കുറയ്ക്കാനാകും. അതേസമയം കുറച്ചു സമയം ഇരിക്കുകയും കൂടുതൽ സമയം നടക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
മുന്‍പത്തെക്കാളധികം ജോലിഭാരം ഇപ്പോഴുണ്ട്. ദീര്‍ഘനേരം വർക്കൗട്ട് ചെയ്യാനൊന്നും സമയമില്ലെങ്കില്‍ ജോലി തീർത്തശേഷം അരമണിക്കൂര്‍ നടത്തമാകാം. ജോലി തീർത്ത് സമയം വൈകി പുറത്തുപോകാൻ കഴിയാതെ വന്നാൽ വീടിനു ചുറ്റുമോ വീടിനുള്ളിലോ എങ്കിലും അല്പം നടക്കാൻ ശ്രമിക്കുക.
- ഔദ്യോഗിക ഫോൺകോളുകൾ വരുമ്പോൾ ഒരിടത്തുതന്നെ ഇരിക്കാതെ നടക്കാൻ ശ്രമിക്കുക.
- ഫോണില്‍ സംസാരിച്ചുകൊണ്ട് പടികൾ കയറുകയും ഇറങ്ങുകയുമാവാം.
- വെള്ളം കുടിക്കാൻ എഴുനേൽക്കുമ്പോഴോ ബാത്ത് റൂമിൽ പോകാൻ എഴുനേല്‍ക്കമ്പോഴോ പടികൾ കയറിയിറങ്ങാം.
പഠനത്തിനായി ഒരാഴ്ചയിലധികം എണ്ണായിരത്തോളം പേരുടെ ചലനങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഇവരിലുള്ള നിഷ്ക്രിയരായ ആളുകളിൽ 82 ശതമാനവും കാൻസർ ബാധിച്ച് മരണമടഞ്ഞതായി കണ്ടു. മണിക്കൂറൂകളോളം ഇരുന്ന് ജോലി ചെയ്യുന്നതിനു പകരം നടത്തം പോലെ ലളിതമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർെപ്പട്ടാൽ അവർക്ക് കാൻസർ സാധ്യത 8 ശതമാനം കുറയുമെന്നും ഇതിലൂടെ വ്യക്തമാകുന്നു.
https://www.facebook.com/Malayalivartha