Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വന്ധ്യതയ്ക്ക് പരിഹാരമായി പുത്തന്‍ ചികിത്സകള്‍

31 AUGUST 2016 03:31 PM IST
മലയാളി വാര്‍ത്ത

ദാമ്പത്യജീവിതത്തില്‍ ഒരു വെല്ലുവിളിയാണ് വന്ധ്യത.സ്വന്തം കുഞ്ഞിനെ താലോലിക്കാനുള്ള ആഗ്രഹവുമായി ആശുപത്രികളിലും വന്ധ്യത ചികിത്സാ കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തുന്ന ആളുകളുടെ എണ്ണം ഇന്ന് ദിനംപ്രതി വര്‍ധിച്ചുവരുന്നു.വന്ധ്യതയ്ക്ക് ഫലപ്രദമായ ചികിത്സാരീതികള്‍ ഇന്ന് ലഭ്യമാണ്.
ദമ്പതികളെ ഇരുവരേയും ബാധിക്കുന്ന പ്രശ്‌നമാണ് വന്ധ്യത. അതിനാല്‍ ഇരുവരും വിദഗ്ധരായ ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. വന്ധ്യത അത്ര ഗുരുതരമല്ലെങ്കില്‍ മരുന്നു കൊണ്ട് തന്നെ മാറാവുന്നയേുള്ളൂ. മരുന്നുകള്‍ പരാജയപ്പെടുമ്പോള്‍ മാത്രമാണ്. ഐ. യു. ഐ, ഐ. വി. എഫ്, ഐ. സി. എസ്. ഐ തുടങ്ങിയ ചികിത്സകളുടെ ആവശ്യം വരുന്നത്. കൗണ്ട് കുറഞ്ഞവര്‍ക്ക് ഏറ്റവും ഫലപ്രദം ഇക്‌സി യാണ്.
മരുന്നുകൊണ്ടുള്ള ചികിത്സ, കൗ ണ്‍സിലിംങ്, ലാപ്രോസ്‌കോപ്പി ചികിത്സ, കൃത്രിമ ബീജ സങ്കലന ചികിത്സ എന്നിങ്ങനെ വന്ധ്യതാ ചികിത്സയ്ക്ക് വിവിധഘട്ടങ്ങളുണ്ട്. സാധാരണ ആര്‍ത്തവ ക്രമീകരണം മുതല്‍ ടെസ്റ്റിയൂബ് ബേബി (ഐ. വി. എഫ്) വരെയുള്ള ചികിത്സാരീതിയും നിലവിലുണ്ട്.

ഐ. യു. ഐ/ ഐ. സി. എസ്. ഐ
പുരുഷവന്ധ്യതയില്‍ ബീജാണുക്കളുടെ ഗുണനിലവാരമോ എണ്ണമോ മോശമായി വരുമ്പോള്‍ ബീജം ലാമ്പില്‍ വെച്ചു കഴുകി (സ്‌പേം വാഷ്) ബീജാണുക്കളുടെ സാന്ദ്രതയും സഞ്ചാരശേഷിയും വര്‍ധിപ്പിച്ച് ഗര്‍ഭപാത്രത്തിനകത്തേക്ക് നിക്ഷേപിക്കുന്ന ചികിത്സയാണ് ഐ യു ഐ . വളരെ ചിലവു കുറഞ്ഞ ചികിത്സാ രീതിയാണിത്.
വൃത്തിയും ആധുനിക സൗകര്യങ്ങളുള്ള ലാമ്പില്‍ വേണം ചികിത്സ നടത്താന്‍. അല്ലെങ്കില്‍ ചിലപ്പോള്‍ ഗര്‍ഭപാത്രത്തില്‍ ഇന്‍ഫക്ഷന്‍ വരാന്‍ സാധ്യതയുണ്ട്. അണ്ഡവിസര്‍ജനം അര്‍ട്രാസൗണ്ട് സ്‌കാനിംഗ് ഉപയോഗിച്ച് തീര്‍ച്ചപ്പെടുത്തിയതിനുശേഷമാണ് ഐ. യു. ഐ ചെയ്യുന്നത്.
ബീജ നിലവാരം മോശമാണെങ്കില്‍ ഐ. സി. എസ്. ഐ ചികിത്സ വേണ്ടിവരാറുണ്ട്.ബീജങ്ങളുടെ എണ്ണം തീരെ കുറവുള്ളപ്പോഴും, ബീജം വൃഷണങ്ങളില്‍ നിന്നും പുറത്തേയ്ക്ക് വരാതിരിക്കുന്ന അവസ്ഥയിലും ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ഐ.സി.എസ്.ഐ.ഈ ചികിത്സയില്‍ സ്ത്രീക്ക് അണ്ഡം കൂടുതല്‍ വളരാനായി ഹോര്‍മോണ്‍ ഇന്‍ജക്ഷന്‍ ചെയ്ത്, അണ്ഡം പൂര്‍ണ വളര്‍ച്ച എത്തുമ്പോള്‍ അണ്ഡാശയത്തില്‍ നിന്നും അണ്ഡം പുറത്തെടുത്ത് ബീജം അണ്ഡത്തിനുള്ളിലേക്ക് കുത്തിവയ്ച്ചതിനുശേഷം ഈ അണ്ഡങ്ങള്‍ പ്രത്യേകം സജ്ജീകരിച്ച ഇങ്ക്യുബേറ്ററില്‍ സൂക്ഷിക്കുകയും ബീജസങ്കലത്തിനുശേഷം ഉണ്ടാകുന്ന ഭ്രൂണം സ്ത്രീയുടെ ഗര്‍ഭാശയത്തിനുള്ളില്‍ നിക്ഷേപിക്കുകയും ആണ് ചെയ്യുന്നത്.

ഇക്‌സി/ഐ. വി. എഫ്
ചില സമയങ്ങളില്‍ വന്ധ്യതാ ചികിത്സയ്‌ക്കെത്തുന്നവരില്‍ ആധുനിക ചികിത്സയായ ടെസ്റ്റിയൂബ് ചികിത്സ ആവശ്യമായി വരാം. ചിലവേറിയ ചികിത്സയാണിത്. കൃത്യമായ കാരണം കണ്ടുപിടിക്കാനാകാത്ത അവസ്ഥ, സ്ത്രീകളിലെ ബീജ സങ്കലനത്തിന് പ്രശ്‌നം നേരിടുമ്പോള്‍, പോളിസിസ്റ്റിക്ക് ഓവറിക്ക് മറ്റു ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍, എന്‍ഡോമെട്രിയോസിസ് കൂടുതലുള്ളവര്‍ എന്നിവര്‍ക്കാണ് ഈ ചികിത്സ വേണ്ടി വരുന്നത്.
പുരുഷവന്ധ്യതയില്‍ ബീജാണുക്കളുടെ എണ്ണക്കുറവ്, സഞ്ചാരശേഷിയില്ലയ്മ, ബീജം പുറത്തുവരാത്ത അവസ്ഥ എന്നിവയ്ക്ക് 'ഇക്‌സി' വളരെ ഫലപ്രദമാണ്.ആധുനിക സാങ്കേതിക ഉപകരണങ്ങളുപയോഗിച്ച് കൃത്രിമമായി ബീജ സങ്കലനം നടത്തുന്ന രീതിയാണ് ഇക്‌സി. അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നിയന്ത്രണത്തില്‍ പുറത്തെടുത്ത അണ്ഡാണുവിലേക്ക് അതി സൂഷ്മമായ സൂചി ഉപയോഗിച്ച് ബീജം കുത്തിവെച്ചാണ് ഇക്‌സി നടത്തുന്നത്. ഇത് ഫലപ്രദമായ ബീജ സങ്കലനം സാധ്യമാക്കുന്നു.
ഹിസ്റ്ററോസ്‌കോപ്പി
സ്ത്രീകള്‍ക്കുണ്ടാകുന്ന പലതരം ഗര്‍ഭാശയ രോഗങ്ങള്‍ക്കും പരിഹാരമായി ഹിസ്റ്ററോസ്‌കോപ്പി പ്രയോജനപ്പെടുത്തുന്നു. അതില്‍ ഏറ്റവും പ്രധാനം അമിത രക്തസ്രാവവും ക്രമംതെറ്റിയ ആര്‍ത്തവവുമാണ്. ഡി ആന്‍ഡ് സി പോലുള്ള ശസ്ത്രക്രിയയെത്തുടര്‍ന്ന് ഒട്ടിച്ചേര്‍ന്ന ഗര്‍ഭാശയ ഭിത്തിയുടെ തകരാര്‍ പരിഹരിക്കുന്നതിന് ഹിസ്റ്ററോസ്‌കോപ്പി ഫലപ്രദമാണ്.
ആവര്‍ത്തിച്ച് ഗര്‍ഭം അലസിപ്പോകുന്നത് വന്ധ്യതാ ചികിത്സയിലെ വെല്ലുവിളിയാണ്. ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട തകരാറുകളാണ് ഇത്തരം അവസ്ഥയ്ക്ക് കാരണമാകുന്നത്. ഹിസ്റ്ററോസ്‌കോപ്പിയിലൂടെ ഇതിനു കാരണം കണ്ടെത്തി പരിഹരിക്കാനാവും.
ഗര്‍ഭാശയത്തില്‍ അടപ്പെട്ടു പോകുന്ന കോപ്പര്‍ ടി പോലുള്ള ഇന്‍ട്രാ യൂട്ടറൈന്‍ ഡിവൈസുകള്‍ കണ്ടെത്താനും അവ പുറത്തെടുക്കാനും ഹിസ്റ്ററോസ്‌കോപ്പി സഹായിക്കുന്നു. അതോടൊപ്പം ഗര്‍ഭാശയത്തിലുണ്ടാകുന്ന പോളിപ്പ്, ഫൈബ്രോയ്ഡ് പോലുള്ള മുഴുകളും തടിപ്പുകളും നീക്കം ചെയ്യാനും ഹിസ്റ്ററോസ്‌കോപ്പിയിലൂടെ സാധിക്കും.
ശരീരത്തില്‍ മുറിവുണ്ടാക്കേണ്ടതില്ല എന്നതാണ് ഹിസ്റ്ററോസ്‌കോപ്പിയുടെ പ്രത്യേകത. ഗര്‍ഭപാത്രത്തിലേക്ക് കടത്തിവിടുന്ന ടെലസ്‌കോപ്പ് കംപ്യൂട്ടര്‍ മോണിട്ടറുമായി ഘടിപ്പിക്കും. ഗര്‍ഭപാത്രത്തിന്റെ ഉള്‍ഭാഗം വളരെ വ്യക്തമായി കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയും. എത്ര ചെറിയ തകരാറുപോലും കൃത്യമായി മനസിലാക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. അതുകൊണ്ടുതന്നെ ഗര്‍ഭാശയ സംബന്ധമായ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും ഹിസ്റ്ററോസ്‌കോപ്പി വ്യാപകമായി ഉപയോഗിച്ചുവരുന്നു.
വന്ധ്യത ഇതുവരെ ഒരു ശാപമായി കണക്കാക്കിയിരുന്നു.എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വന്ധ്യതാ നിര്‍ണയവും പരിഹാരവും വളരെ എളുപ്പമാണ്. സാമ്പത്തിക നഷ്ടം ഒട്ടും ഉണ്ടാകാതെ, കബളിപ്പിക്കപ്പെടാതെ ശരിയായ വന്ധ്യതാ ചികിത്സ ലഭ്യമാക്കുന്ന സംവിധാനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂൾ പരിസരങ്ങളിൽ മയക്കുമരുന്നും പുകയില ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; ഭാവി തലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിനായി നിയമലംഘകർ ആരായാലും നിയമത്തിന് മുന  (19 minutes ago)

നടി അന്‍സിബ വിവാദം സൃഷ്ടിക്കുകയാണ്: അന്‍സിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ  (20 minutes ago)

കാട്ടാനകളുടെ സാന്നിദ്ധ്യം പതിവായി അനുഭവപ്പെടുന്ന ഹോട്ട്സ്പോട്ടുകളിൽ അഞ്ചുപേർ വീതമുള്ള 100 ബാച്ചുകളായി സ്പെഷ്യൽ റിസർവ് ഫോഴ്സ് യൂണിറ്റുകൾ രൂപീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ  (24 minutes ago)

വന്യജീവികൾ ജനവാസ മേഖലയിൽ കടന്നുകയറുന്നത് തടയാനും അക്രമകാരികളെ പിടികൂടാനും തുരത്താനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്; ഭരണമാറ്റത്തിന് ശേഷം ഈ രക്ഷാ സംവിധാനങ്ങളുടെ ഫലപ്രദമായ വിന്യാസം ഇല്ലാതായി; തുറന്നടിച്ച് പ  (31 minutes ago)

ഒരു സഹോദരനെപ്പോലെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു നടന്‍ സലിംകുമാറെന്ന് ചെന്നിത്തല  (45 minutes ago)

കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു  (1 hour ago)

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി  (1 hour ago)

വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ല; ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ മേയർ വി വി രാജേഷ്  (1 hour ago)

ഭർത്താവുമായുണ്ടായ കലഹ കലി തീർത്തത് കുട്ടിയോട്; മീൻ കാണിച്ചുതരാമെന്നു പറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി ഒൻപതുകാരിയെ തള്ളിയിട്ട് അമ്മ; കണ്ടു നിന്ന അയൽവാസി കൂടെ ചാടി; പിന്നാലെ സംഭവിച്ചത്...!!!!  (1 hour ago)

തടവുകാരുടെ ന്യായമായ പരോളുകള്‍ നിഷേധിക്കില്ല; പക്ഷേ രാഷ്ട്രീയ കാരണങ്ങളാല്‍ തടവുകാര്‍ക്ക് അനാവശ്യമായ പരോളുകള്‍ കിട്ടുന്നത് നീട്ടിക്കൊണ്ടുപോകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ആക്രമണം പൊലീസുകാർ തടഞ്ഞില്ലെന്നും ലാത്തിച്ചാർജ് നടത്തിയില്ലെന്നും വിമർശനം; ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചത് പൊലീസ് കമ്മീഷണർ  (2 hours ago)

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു  (2 hours ago)

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയോട് ചോദിക്കാനുള്ള ദ്യാവലി തയ്യാർ; 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും  (2 hours ago)

വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ ഷിഗെല്ല വ്യാപിക്കുന്നതായി സംശയമെന്ന് മന്ത്രി  (2 hours ago)

പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം; മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം; താക്കീത് മാത്രം നൽകി നടപടി  (2 hours ago)

Malayali Vartha Recommends