ജലപ്പരപ്പിനു താഴെയുള്ള വില്ലകളിൽ താമസിക്കാൻ ഒരുക്കമാണോ
ദുബായിയിലെ ആദ്യത്തെ വെള്ളത്തിനടിയിലുള്ള വില്ല (ഭാഗികമായി); ഫ്ലോട്ടിങ് സീ ഹോഴ്സ് ന്റെ നിർമാണം പൂർത്തിയായി. വേൾഡ് ഐലൻഡ് പ്രോജക്ടിന്റെ ഒരു നാഴികക്കല്ലാണ് ഈ നിർമിതി. ഹാർട്ട് ഓഫ് യൂറോപ്പ് എന്ന് പേരുള്ള ഒരു കൂട്ടം ദ്വീപുകൾക്കരികിലായി 42 വില്ലകൾ കാണപ്പെടുന്ന രീതിയിലുള്ള ഒരു ചിത്രം. ഇക്കഴിഞ്ഞ ആഴ്ചയിൽ ഓൺലൈനിൽ പ്രചരിച്ചിട്ടുണ്ടായിരുന്നു.
ഇപ്പോൾ 2.7 ദശലക്ഷം ഡോളറിന് വാങ്ങാവുന്ന ഈ ഒഴുകിനടക്കുന്ന ആഡംബര വില്ലകൾക്ക് മുന്ന് നിലകളാണുള്ളത്. ഇതിൽ ഒരു നില പൂർണ്ണമായും വെള്ളത്തിനടിയിലാണ്.
ഇതിന്റെ പ്രധാന നിലയിൽ ഒരു ഔട്ഡോർ ഷവർ, അടുക്കള, ഗ്ലാസ് പ്രതലമുള്ള ജക്കൂസി (തിരുമ്മലിന്റെ സുഖം പ്രദാനം ചെയ്യുന്ന ചുടു ജലപ്രവാഹമുള്ള തൊട്ടി) വെള്ളത്തിനടിയിലുള്ള നിലയിൽ മാസ്റ്റർ ബെഡ്‌റൂമും, ബാത്‌റൂമും ഒക്കെയുണ്ട്. ഇവിടെ മുറിയുടെ തറനിരപ്പുമുതൽ സീലിംഗ് വരെയുള്ള ജനാലച്ചില്ലുകളിൽ കൂടി കടലിന്നടിയിലുള്ള ജന്തു-ജീവ ജാലങ്ങളുടെ സുന്ദരദൃശ്യം എപ്പോഴും കാണാം.
ലോകനിലവാരമുള്ള ക്വാർട്ടേഴ്‌സുകൾ താമസിക്കാൻ ഒരുക്കുമ്പോഴും, തദ്ദേശീയ കടൽ ജന്തു-ജീവ ജാലങ്ങൾക്ക് ദോഷം ഒന്നും സംഭവിക്കാത്ത രീതിയിലാണ് ക്ലെയിൻഡൈൻസ്റ് ഗ്രൂപ്പ് ഇവ ആവിഷ്കരിച്ചിട്ടുള്ളത്. ആഡംബര ജീവിത സംവിധാനങ്ങളുടെ ലോകവിപണിയിൽ തനിമയുള്ള കണ്ടുപിടുത്തങ്ങൾക്കും, സമകാലിക ഡിസൈനിനും, വെള്ളത്തിനടിയിലെ ജീവിത സൗകര്യങ്ങളുടെയെല്ലാം കാര്യത്തിൽ വിലയിരുത്തലിന് ഒരു പുതിയ അളവുകോൽ സജ്ജീകരിക്കുന്നതിനു തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ക്ലെയിൻഡൈൻസ്റ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ജോസഫ് ക്ലെയിൻഡൈൻസ്റ് കഴിഞ്ഞ മാർച്ചിൽ നടന്ന ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ യ്ക്കിടെ പറഞ്ഞു.
സീഹോഴ്സ് അഥവാ കടൽകുതിരകൾ വംശനാശം നേരിടുന്ന ഒരു സ്പീഷീസ് ആണ്. ഇപ്പോൾ തങ്ങൾ നിർമിച്ചിരിക്കുന്ന ഈ ലക്ഷ്വറി റീട്രെയ്റ്റുകൾക്കിടയിൽ കൃത്രിമമായി പവിഴപുറ്റു പാറകൾ ഒരുക്കി സംരക്ഷിച്ചു നിലനിർത്താനുദ്ദേശിക്കുന്നുവെന്നും, അവിടെ കടൽകുതിരകൾക്ക് ജീവിക്കാനും പെറ്റുപെരുകുവാനും കഴിയുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷാവസാനത്തോടെ മാത്രമേ മറ്റു വില്ലകളുടെ നിർമ്മാണം പൂർത്തിയാകുകയുള്ളു. എങ്കിലും ദുബായിലെ പാമിലെ അറ്റ്ലാന്റസിലുള്ള വെള്ളത്തിനടിയിലുള്ള ഇരട്ട സ്യൂട്ടുകളായ നെപ്ട്യൂണും പൊസൈകോണും നിർമ്മാണം പൂർത്തിയായ സ്ഥിതിയിലാണ്. ഒരു രാത്രി ഇവിടെ താങ്ങുന്നതിനു 8000 ഡോളറാണ് ചെലവാകുന്നത്. ഇവിടെയുള്ള തറമുതൽ സീലിംഗ് വരെയുള്ള സ്ഫടികഭിത്തിയിലൂടെ അംബാസഡർ ലഗൂണിന്റെ കടൽകാഴ്ചകൾ മുഴുവൻ വ്യക്തമായി കാണാം. മൂന്നു ദശലക്ഷം ഗ്യാലൻ വെള്ളം നിറച്ചിട്ടുള്ള ഈ അക്വാറിയത്തിൽ സ്രാവുകളും, തിരണ്ടികളും ഉൾപ്പെടെയുള്ള 65000 വിവിധ തരത്തിലുള്ള കടൽ ജീവികളാണുള്ളത്.
https://www.facebook.com/Malayalivartha