Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തുടക്കം..48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന്‍ പ്രഖ്യാപിച്ചു... 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍..


റഷ്യ- യുക്രൈന്‍ യുദ്ധത്തിന് ഇനി നിര്‍ണായക ദിവസങ്ങള്‍.. ശക്തികേന്ദ്രങ്ങളിലൊന്നായ പൊക്രോവ്‌സ്‌കോയെ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം..റഷ്യന്‍ ടാങ്കുകളും, ഡ്രോണുകളും മേഖലയില്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്..


കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണം..തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ‌.. നടൻ അജിത്തിന്റെ പ്രസ്താവനയോടാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം..


തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ..വരും ദിവസങ്ങളിലൊന്നും മഴ മുന്നറിയിപ്പുകളില്ല... തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്..


2023-ൽ പ്രചാരത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ പിങ്ക് നോട്ടുകൾ ഇതുവരെ പൂർണമായി തിരിച്ചെത്തിയില്ല.. 5000 കോടി രൂപയിലധികം വിലമതിക്കുന്ന നോട്ടുകൾ ഇപ്പോഴും പൊതുജനങ്ങളുടെ കൈവശമുണ്ട്..

വീശിവീശിക്കൊതിപ്പിക്കുന്ന നാലുമണിക്കാറ്റ്; ഇതൊരു പുതുമയുള്ള വഴിയോര വിനോദ സഞ്ചാര പദ്ധതി

19 JUNE 2017 05:03 PM IST
മലയാളി വാര്‍ത്ത

നാലു മണിക്കു മാത്രമല്ല, 24 മണിക്കൂറും ഇവിടെ കാറ്റുവീശും. പക്ഷേ വൈകുന്നേരങ്ങളില്‍ ഇവിടെ വീശുന്ന കാറ്റിനൊരു പ്രത്യേകതയുണ്ട്. ബജിയുടേയും ചേമ്പ് പുഴുങ്ങിയതിന്റെയും കപ്പപ്പുഴുക്കിന്റെയും മണമുള്ള കാറ്റാണത്. അതൊന്നു കൊണ്ടാല്‍, പിന്നെയും പിന്നെയും നമുക്കവിടെ പോകാന്‍ തോന്നും.

ഇതു നാലുമണിക്കാറ്റ്; വൈകുന്നേരം അല്പം കാറ്റൊക്കെ കൊണ്ട് സൊറ പറഞ്ഞിരിക്കാന്‍ കോട്ടയത്തു സ്ഥലങ്ങളില്ല എന്നു വിഷമിക്കുന്നവര്‍ക്ക് ഇവിടെ വരാം. പച്ചപുതച്ച പാടങ്ങള്‍ തഴുകി വരുന്ന ഇളം കാറ്റേല്‍ക്കാം, അസ്തമയ സൂര്യന്റെ ഭംഗിയാസ്വദിക്കാം, അതോടൊപ്പം നമ്മുടെ നാടന്‍ രുചികള്‍ ആസ്വദിക്കുകയും ചെയ്യാം.



കോട്ടയത്തുനിന്ന് 10 കിലോമീറ്റര്‍ അകലെ മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസിലാണ് നാലുമണിക്കാറ്റ് എന്ന വഴിയോര വിനോദ സഞ്ചാര പദ്ധതി. പാലമുറിക്കും പായിപ്ര പടിക്കും ഇടയിലുളള പാടശേഖരങ്ങള്‍ ഒരു കാലത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന സ്ഥലമായിരുന്നു എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ ഇപ്പോള്‍ പ്രയാസം തോന്നും' മാലിന്യക്കുപ്പ' എന്ന അവസ്ഥയില്‍നിന്ന് നാടിനൊരു മോചനം വേണമെന്ന് ആഗ്രഹിച്ച മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റസിഡന്‍സ് അസോസിയേഷനാണ് പാടത്തിനു നടുവിലുള്ള ഈ വഴിയെ, ഒരു വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള പദ്ധതിക്കു രൂപം നല്‍കിയത്.



അവിടെയുണ്ടായിരുന്ന മാലിന്യക്കൂമ്പാരം, അസോസിയേഷന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്യുകയും പ്രദേശം മോടി പിടിപ്പിക്കുകയും ചെയ്തു. പാടത്തിനു നടുവിലൂടെയുള്ള വഴിയുടെ അരികില്‍ കാറ്റുകൊളളാന്‍ പാകത്തിന് സിമന്റ് ബെഞ്ചുകള്‍ സ്ഥാപിച്ചു. തണല്‍മരങ്ങളും പൂച്ചെടികളും നട്ടുപിടിപ്പിച്ചു. കുട്ടികള്‍ക്കു കളിക്കാന്‍ ഊഞ്ഞാലും മരത്തിന്റെ മാതൃകയിലുളള സ്ലൈഡും മറ്റു റൈഡുകളും ഇവിടെയുണ്ട്.



കാറ്റുകൊള്ളാന്‍ വരുന്നവര്‍ക്കായി കുടുംബശ്രീ യൂണിറ്റുകളുടെ തട്ടുകടകളുമുണ്ട്. നാടന്‍ പലഹാരങ്ങള്‍ ചൂടോടെ മിതമായ നിരക്കില്‍ ഇവിടെ കിട്ടും. ചേമ്പു വേവിച്ചത്, കപ്പ പുഴുങ്ങിയത്, പഴം പൊരി, ബജി, ദോശ, ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക തുടങ്ങിയ നാടന്‍ വിഭവങ്ങള്‍ മാത്രമേ ഇവിടെ ലഭിക്കൂ, അതും വട്ടയിലയില്‍.



മാലിന്യക്കൂമ്പാരത്തില്‍നിന്ന് ഈ പ്രദേശത്തെ മോചിപ്പിക്കുവാന്‍ സഹായിച്ച കുടുംബശ്രീക്കാര്‍ക്ക് ഒരു വരുമാനമാര്‍ഗം എന്ന നിലയിലാണ് ഇവിടെ സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ളവര്‍ക്ക് ഇവിടെ കച്ചവടം നടത്താന്‍ അനുവാദമില്ല. ഇവിടം വൃത്തിയാക്കി സൂക്ഷിക്കാനുള്ള ചുമതലയും കുടുംബശ്രീക്കു തന്നെയാണ്. നൂറുകണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമായിരുന്നിട്ടും അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒരു കടലാസുതുണ്ടു പോലും ഇവിടെ കാണാനില്ല.

ചൂടു ചായയും കുടിച്ച് ഒരു പുസ്തകം വായിച്ചിരിക്കാനാണു തോന്നുന്നതെങ്കില്‍ അതിനും ബുദ്ധിമുട്ടില്ല. ഉന്തുവണ്ടിയില്‍ നേരമ്പോക്ക് വായനശാലയും ക്രമീകരിച്ചിട്ടുണ്ട്. ഒരു രൂപ അടച്ച് പുസ്തകം വാടകയ്‌ക്കെടുക്കാം. പുസ്തകം മടക്കി നല്‍കിയാല്‍ പണവും തിരിച്ചു കിട്ടും. അതല്ല, സ്വന്തമായി വാങ്ങണമെങ്കില്‍ അതുമാകാം.

2011 ജനുവരിയില്‍ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി മാലിന്യ നിര്‍മാര്‍ജനത്തിനുളള മികച്ച മാതൃകയാണ്. 2013-ല്‍, വിനോദ സഞ്ചാര രംഗത്തെ മികച്ച നൂതന ആശയത്തിനുളള സംസ്ഥാന വിനോദ സഞ്ചാര പുരസ്‌കാരം, 2014-ല്‍, രാജ്യാന്തര സംഘടനയായ സ്‌കാല്‍ ഇന്റര്‍ നാഷണലിന്റെ ലോക സുസ്ഥിര വിനോദ സഞ്ചാര അവാര്‍ഡ് എന്നിവയും ഈ ജനകീയ വിനോദ സഞ്ചാര പദ്ധതിക്കു ലഭിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു  (3 hours ago)

ആരാധകരെ കാണാന്‍ ഷാരൂഖ് ബാല്‍ക്കണിയില്‍ എത്തിയില്ല; പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് മാപ്പ് ചോദിച്ച് ഷാരൂഖ് ഖാന്‍  (3 hours ago)

നിര്‍ത്തിയിട്ടിരുന്ന ട്രെയ്‌ലറില്‍ ബസ് ഇടിച്ചുകയറി 18 വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി  (4 hours ago)

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നാളെ കേരളത്തിലെത്തും  (4 hours ago)

വനിതാ ലോകകപ്പ് ഫൈനല്‍: ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 299 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ  (5 hours ago)

സൂപ്പര്‍മാര്‍ക്കറ്റിലെ സ്‌ഫോടനത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 23 പേര്‍ മരിച്ചു  (5 hours ago)

വാടകവീട്ടില്‍ 25 കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

നടന്‍ വിജയ് അദ്ധ്യക്ഷനായ തമിഴക വെട്രി കഴകം പാര്‍ട്ടി വീണ്ടും വിവാദത്തില്‍  (7 hours ago)

Corporation-election അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്  (8 hours ago)

RUSSIA വീഴാനൊരുങ്ങി കൂടുതൽ യുക്രൈൻ നഗരങ്ങൾ;  (8 hours ago)

അജിത്തിന് മറുപടിയുമായി ഉദയനിധി സ്റ്റാലിൻ‌  (8 hours ago)

തിരുമല അനി ആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യം സംബന്ധിച്ച് പലതവണ പ്രതികരിച്ചു; അന്ധമായി ബിജെപി നേതൃത്വത്തെയും ആർഎസ്എസ് നേതൃത്വത്തെയും വിശ്വസിക്കുന്ന അണികൾ വിഷയം മൂടി വയ്ക്കാൻ ആഗ്രഹിച്ചു; വിമർശനവുമായി കോൺഗ  (8 hours ago)

ഗുജറാത്ത് തീരം, ആൻഡമാൻ കടൽ, മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തട  (8 hours ago)

പ്രാക്ക്, ശാപം അതൊക്കെ ഫലിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല; അങ്ങനെ ചെയ്യുന്നത് മാനവികതയ്ക്ക് നിരക്കുന്നത് ആണോ എന്നൊക്കെ ചോദിച്ചാൽ അതിലൊക്കെ വിശ്വാസം ഉള്ളവർക്കല്ലേ അതിനെ ഭയക്കേണ്ടത് ഉളളൂ; വിചിത്ര ന്യാ  (8 hours ago)

Malayali Vartha Recommends