Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ചെമ്പ്ര മല മേലെ തിരി വെച്ചൊരു വീട്

28 JUNE 2017 03:52 PM IST
മലയാളി വാര്‍ത്ത

ചെമ്പ്ര മലയുടെ ഇങ്ങേച്ചെരിവിലുള്ള 'നല്ലൊരു വീട്' കാണാനായി പത്ത് മണിയോടെ മേപ്പാടിയിലെത്തി. അങ്ങോട്ട് ഫോര്‍ വീലര്‍ മാത്രമെ പോകു. ചീഫ് ആര്ക്കിടെക്റ്റ് രഞ്ജിത്ത് അടക്കം നാലു പേര്‍ ആ ജീപ്പില്‍ കയറി.

'ഓഫ് റോഡാണ്, പിടിച്ചിരുന്നോളു' എന്ന മുന്നറിയിപ്പോടെയാണ് ഡ്രൈവര്‍ രാജേട്ടന്‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തത്. യാത്രയ്ക്കിടെ ആര്‍ക്കിടെക്റ്റ് രജ്ഞിത്ത് വീടിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങുമെന്നു പ്രതീക്ഷിച്ചിരുന്നു. പക്ഷേ തെറ്റി. രജ്ഞിത്തിന് പറയാനുണ്ടായിരുന്നത് രാജേട്ടനെക്കുറിച്ച് മാത്രമായിരുന്നു.

രാജേട്ടനാണ് വീട് പണിതതെന്ന മട്ടിലായിരുന്നു രജ്ഞിത്തിന്റെ വിവരണം. രാജേട്ടനില്ലെങ്കില്‍ ആ വീട് പണി പൂര്‍ത്തിയാകില്ലായിരുന്നു. മേപ്പാടിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയുള്ള ആ വീട്ടിലേക്ക് പോകുന്ന ഏക വാഹനം രാജേട്ടന്റെ ജീപ്പ് മാത്രമാണ്. വീട് പണിയ്ക്ക് ഉപയോഗിച്ചിരിക്കുന്ന ഓരോ വസ്തുവും ഈ ജീപ്പിലാണ് സ്ഥലത്തെത്തിച്ചത്. ദിവസേന 16 ട്രിപ്പ് അടിച്ചാണ് സാധനങ്ങള്‍ മുകളിലെത്തിച്ചത്. വീട്ടിലുള്ളവര്‍ പുറത്തേക്ക് വരുന്നതും, പുറത്തുള്ളവര്‍ വീട്ടിലേക്ക് പോകുന്നതിനും രാജേട്ടന്‍ തന്നെ ആശ്രയം.

തേയിലത്തോട്ടം പിന്നിട്ട് ജീപ്പ് പതുക്കെ ഏലത്തോട്ടത്തിലേക്ക്. ഇരുവശങ്ങളിലും ഏലക്കാടുകള്‍ അതിരിടുന്ന മനോഹരവഴികള്‍. പിന്നെ സാഹസിക യാത്രയുടെ അനന്തസാധ്യതള്‍ തുറന്നിട്ടുകൊണ്ട് കൂറ്റന്‍ പാറകളും കാട്ടരുവികളും ഉള്ള വഴിയിലൂടെ രാജേട്ടന്റെ ജീപ്പ് തവളച്ചാട്ടം നടത്തി മുന്നോട്ടു കുതിച്ചു. ഇതിനിടെ വണ്ടി ചെറുതായൊന്നു ബ്രെയ്ക്കിട്ടു. ദൂരേക്ക് ചൂണ്ടി രജ്ഞിത്ത് പറഞ്ഞു: അതാണ് നമ്മുടെ വീട്.

ചെറിയൊരു അരുവി മുന്നില്‍ കണ്ടപ്പോള്‍ രാജേട്ടന്‍ പറഞ്ഞു: ഇന്ന് മഴ പെയ്താല്‍ ഇവിടെ ആകെ വെള്ളക്കെട്ടാകും, തിരിച്ച് ഇങ്ങോട്ട് പോരാന്‍ കഴിഞ്ഞെന്നു വരില്ല.

എലിമ്പല്ലേരി എസ്‌റ്റേറ്റിലേക്കുള്ള കാനനപാതകളെയും കാട്ടുവഴികളെയും പതുക്കെ ആസ്വദിച്ചു തുടങ്ങിയപ്പോഴേക്കും രഞ്ജിത്ത് മുന്നിലെ ആനപ്പിണ്ടം കാണിച്ചുതന്നു. വീട് പണിയുന്നതിന്റെ ഇടയില്‍ കണ്ട പുലിയുടെ കാല്‍പ്പാടുകളെ പറ്റിയും പറഞ്ഞു. ജീവന്‍ പണയം വെച്ചും ഈ കാട്ടുമുക്കില്‍ കൊണ്ടുപോയി വീടുവെച്ചതിന്റെ യുക്തി സാമാന്യബുദ്ധിയ്ക്ക് നിരക്കുന്നതായിരുന്നില്ല. വന്‍മരങ്ങള്‍ എസ്‌റ്റേറ്റ് റോഡില്‍ ഇരുള്‍ വീഴ്ത്തിയിരുന്നു. കൂടെ ചീവീടുകളുടെ ഘോരശബ്ദവും.

വലിയ പാറകള്‍ വലിഞ്ഞുകയറി ജീപ്പ് ചെറിയൊരു പാലത്തിലേക്ക് പ്രവേശിച്ചു. ഈ വീട്ടിലേക്ക് മാത്രമായി പണിതതാണ് പാലം. പാലം കടന്നുചെല്ലുമ്പോള്‍ രണ്ടുമൂന്ന് ചെറിയ ഔട്ട് ഹൗസുകള്‍. സംഭവം ചെറിയൊരു റിസോര്‍ട്ടാണ്.



ഒരുവശത്ത് ചെമ്പ്രമല.മറുഭാഗത്ത് ഇനിയും പേരിടാത്ത കൂറ്റന്‍മലനിരകള്‍. ആ മലനിരകള്‍്ക്കപ്പുറത്താണ് കാട്ടുപോത്തുകളുടെ ആവാസകേന്ദ്രമെന്ന് രാജേട്ടന് പറഞ്ഞു. ദൂരെ നിന്നു നോക്കുമ്പോള്‍ വീട് ചെമ്പ്രയുടെ കുറ്റികാടുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നതായേ തോന്നു. മൂക്കാല്‍ മണിക്കൂര്‍ നീണ്ട സാഹസികയാത്ര കഴിഞ്ഞ് ജീപ്പില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുന്നില്‍ പര്‍ണശാല പോലെ ഒരു വീട്.

എന്തുകൊണ്ട് ഓണം കേറാമൂലയില്‍ ഇത്രയും ബുദ്ധിമുട്ടിയൊരു വീടുവെച്ചുവെന്നതിന്റെ ഉത്തരം ചെറിയൊരു സെന്‍ പൂന്തോട്ടവും പിന്നിട്ട് വീടിന്റെ പൂമുഖത്തെത്തുന്നതുവരെയുള്ള ഒരോ കാലടിയും മനസിലാക്കിതന്നു. റോഡും സൗകര്യങ്ങളും നമ്മുടെ റിയല്‍ എസ്‌റ്റേറ്റ് വിപണിയുടെ മൂല്യം നിശ്ചയിക്കുമ്പോള്‍ റോഡിനും വൈദ്യുതിയ്ക്കും സാധ്യതപോലും ഇല്ലാത്തൊരു സ്ഥലം തിരഞ്ഞെടുത്ത് വീട് വെച്ച വിശ്വാനാഥ കിടാവ് പൂമുഖത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

നിറയെ മരങ്ങള്‍. കാറ്റുനിറഞ്ഞ മുറ്റത്ത് നിന്ന് പൂമുഖത്തേക്ക് കയറിയെങ്കിലും മുറ്റത്താണോ പൂമുഖത്താണോ നില്‍ക്കുന്നതെന്ന് സംശയം.പ്രകൃതിയെ വീട്ടിലേക്കാണോ വീടിനെ പ്രകൃതിയിലേക്കാണോ രജ്ഞിത്തിലെ ആര്‍ക്കിടെക്റ്റ് കുടിയിരുത്തിയതെന്നറിയില്ല.



ഡ്രോണ്‍ ക്യാമറയെ ചെമ്പ്രയുടെ താഴ്‌വരയിലേക്ക് പറത്തിയാണ് ഷൂട്ട് അവസാനിച്ചത്. ചെമ്പ്രയില്‍ വീശിയടിക്കുന്ന കാറ്റ്,വീടിനു ചുറ്റും സോളാര്‍ വേലി. മഴക്കാലമായാല്‍ രാജേട്ടനും ഈ വീട്ടിലേക്ക് എത്താന്‍ കഴിയില്ല. അപ്പോള്‍ ഒരാഴ്ച്ചയ്ക്ക് വേണ്ട സാധനങ്ങള്‍ നേരത്തെ ശേഖരിച്ചുവച്ചാണ് ഈ പ്രതിസന്ധിയെ ഇവര്‍ മറികടക്കാറുള്ളത്.

വിശ്വനാഥ കിടാവും ഭാര്യ രാധികയും ജന്മം കൊണ്ട് കോഴിക്കോട്ടുകാരാണ്. ജീവിതം യൂറോപ്യന്‍ രാജ്യങ്ങളിലും. അവിടെ വിവിധ കമ്പനികളില്‍ ആര്‍ക്കിടെക്റ്റായ കിടാവും സഹധര്‍മ്മിണിയും വിശ്രമ ജീവിതം കേരളത്തിലെ ഏതെങ്കിലും ശാന്തസുന്ദരമായ സ്ഥലത്താകണമെന്ന് തീരുമാനിക്കുകയായിരുന്നു. ആ അന്വേഷണമാണ് മേപ്പാടിയിലെ ഏലിമ്പലേരി എസ്‌റ്റേറ്റില്‍ അവസാനിച്ചത്. ബുദ്ധമത വിശ്വാസികളാണ് കിടാവും ഭാര്യയും. അതുകൊണ്ട് തന്നെ ആശ്രമം പോലൊരു വീട് ഇരുവരും നിര്‍മിച്ചതില്‍ അത്ഭുതപ്പെടാനില്ല.

വീട് കാട്ടിലാണെങ്കിലും ഫോണിന് ഫുള്‍ റേഞ്ച്, വൈദ്യുതി ഇല്ലെങ്കിലും ഇന്റര്‍നെറ്റടക്കമുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. സൗരോര്‍ജമാണ് വീട്ടില്‍ ഉപയോഗിക്കുന്ന പ്രധാന ഇന്ധനം. രജ്ഞിത്ത് വീടിനുള്ളിലേക്ക് പ്രകൃതിയെ എത്തിച്ചതിനാല്‍ ഫാനും ലൈറ്റും ഒന്നും വേണ്ട. വീടിന്റെ നിര്‍മാതാവ് രഞ്ജിത്താണെങ്കിലും സാധനങ്ങള്‍ ഇവിടെയത്തിച്ച രാജേട്ടനുംപ്രദേശിക കോണ്ട്രാക്ടര്‍ക്കും അദ്ദേഹം എല്ലാ ക്രെഡിറ്റും നല്‍കുന്നു. ആര്‍ക്കിടെക്റ്റിന്റെ ഭാവനയ്ക്കും വിശ്വനാഥ കിടാവിന്റെ താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് വീടിന്റെ പണി പൂര്‍ത്തിയാക്കിയത് സ്ഥലത്തെ കോണ്ട്രാക്ടര്‍ റഫീഖാണ്.



പൂമുഖത്ത് നിന്നും നോക്കിയാല്‍ മഴക്കാലത്ത് ഏഴോളം വെള്ളച്ചാട്ടങ്ങള്‍ കാണാം. കോടമഞ്ഞ് വന്ന് മലനിരകളില്‍ ഒളിച്ചു കളിക്കുന്നത് കാണാം. ബെഡ് റൂമില്‍ ഇരുന്നാല്‍ പോക്കുവെയില്‍ ചെമ്പ്രയെ ചുവപ്പിക്കുന്നത് കാണാം. അങ്ങനെ ഈ സ്വര്‍ഗത്തിലെ വിസ്മയങ്ങള്‍ നിരവധിയാണ്. ഒപ്പം ഒരു മരം പോലും മുറിക്കാതെ ചെമ്പ്രയുടെ മടിത്തട്ടില്‍ ഒരു വീട് പണിത ആര്‍ടെക്റ്റിന്റെ വൈഭവവും അത്ഭുതപ്പെടുത്തുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (3 minutes ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (13 minutes ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (26 minutes ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (37 minutes ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (1 hour ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (1 hour ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (1 hour ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (2 hours ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 hours ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (2 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (3 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (3 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (3 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (3 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (3 hours ago)

Malayali Vartha Recommends