ആത്മ നിർഭർ ഇന്ത്യ പദ്ധതി വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍...
50 ദിവസം രാജ്യത്തെ സമ്പദ് വ്യവസ്ഥ സമ്പൂര്‍ണ നിശ്ചലാവസ്ഥയില്‍ ആയതിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത് . പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് പാക്കേജ് തയ്യാറാക്കിയത്. ഇതിലെ ആത്മ നിർഭർ ഇന്ത്യ പദ്ധതി എന്ന പരാമർശത്തെ കുറിച്ച് നിര്‍മലാ സീതാരാമന്‍ വിശദീകരിച്ചത് ഇങ്ങനെയാണ്
സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ അഭിയാന്‍ പ്രഖ്യാപിച്ചത് . 'സ്വയം ആശ്രിതം' എന്നാണു മലയാളത്തില്‍ ആത്മനിര്‍ഭര്‍ എന്നതിന്റെ അര്‍ഥമെന്നും നിര്‍മല പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ വിശദാംശങ്ങൾ വിവരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി
സ്വയംപര്യാപ്തമായ ഇന്ത്യ എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെട്ട രാജ്യമെന്ന അർഥമില്ല.
സമ്പദ്ഘടനയിൽ വരുത്തിയ മാറ്റങ്ങൾ പാവങ്ങളുടെ ജീവിതം മാറ്റിമറിച്ചു. സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ശക്തമായ തുടർച്ചയുണ്ടാകും. എല്ലാ തലത്തിലുമുള്ളവരുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ടാണ് പാക്കേജ്.
രാജ്യത്തെ അഭിസംബോധന ചെയ്യവേ ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ ധനമന്ത്രിയും കോവിഡ് മൂലമുണ്ടായ സാമ്പത്തിക തകർച്ചയെ കുറിച്ച് പഠിക്കാനും പരിഹാരം നൽകാനുമള്ള ടാസ്ക് ഫോഴ്സിനെ നയിക്കുകയും ചെയ്യുന്ന നിർമല സീതാരാമൻ ബുധനാഴ്ച അറിയിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 10% വരുന്നതാകും പാക്കേജെന്ന് പ്രധാനമന്ത്രി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ചെറുകിട, ഇടത്തരം, നാമമാത്ര സംരംഭങ്ങൾക്കും കാർഷിക മേഖലയ്ക്കും പ്രവാസികൾക്കുമുൾപ്പെടെ ഗുണകരമാകുന്ന പാക്കേജാകും വരുന്നതെന്ന സൂചന പ്രധാനമന്ത്രി നൽകിയിരുന്നു. ഒരു സ്വയംപര്യാപ്ത ഇന്ത്യയെ വാർത്തെടുക്കാനായി വിവിധ തട്ടിലുള്ളവരുടെ മുന്നേറ്റത്തിന് ഊന്നൽ നൽകുന്നതെല്ലാം പാക്കേജിൽ ഉണ്ടെന്നും പ്രധാനമന്ത്രി സൂചന നൽകിയിരുന്നു.
സൂപ്പര്‍ വളര്‍ച്ചയും ഇന്ത്യയുടെ സ്വാശ്രയത്വവും ഉറപ്പാക്കുന്ന പാക്കേജ് ആത്മ നിര്‍ഭര്‍ അഭിയാന്‍ എന്ന് പാക്കേജ് അറിയപ്പെടും എന്നാണു മോദി പറഞ്ഞത് ..രാജ്യത്തെ സമ്പദ് വ്യവസ്ഥ മോശം സാഹചര്യത്തിലൂടെ നീങ്ങുന്ന ഘട്ടത്തിലാണ് കൊവിഡ് മഹാമാരിയും ഉടലെടുത്തത്. ലോക്ഡൗണ്‍ പ്രഖ്യാപച്ചതോടെ സമ്പദ് രംഗം ഏതാണ്ട് പൂര്‍ണമായി നിശ്ചലമായി. കൂലിവേല മുതല്‍ വന്‍കിട വ്യവസായ ശാലകളില്‍ വരെ തൊഴില്‍ ഇല്ലാതായി.
കുടിയേറ്റ തൊഴിലാളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടു. പലരും വീടുകളിലേക്ക് രക്ഷതേടി പലായനം ചെയ്തു. 50 ദിവസം രാജ്യത്തെ സമ്പദ് വ്യവസ്ഥ സമ്പൂര്‍ണ നിശ്ചലാവസ്ഥയില്‍ ആയതിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്
https://www.facebook.com/Malayalivartha