Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊച്ചാപ്പ മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായി; കെ.ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം നടത്തും; അന്വേഷിക്കുന്നത് കേന്ദ്ര ധനകാര്യ വകുപ്പ്; വിദേശ നാണ്യ വിനിമയ ചട്ടലംഘനമുണ്ടോയെന്ന് പരിശോധിക്കും; വിദേശ ധനസഹായവുമായി ബന്ധപ്പെട്ട് ഒരു മന്ത്രിക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിക്കുന്നത് ഇത് ആദ്യം

22 AUGUST 2020 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

സ്വര്‍ണക്കടത്ത് കേസില്‍ കെ.ടി ജലീലില്‍ കൂടുതല്‍ കുടുക്കകളിലേക്ക്. കെ.ടി ജലീലില്‍ യു.എ.ഇ കോണ്‍സിലേറ്റില്‍ നിന്നും ധനസഹായം സ്വീകരിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തിന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ധനകാര്യ വകുപ്പാണ് ഇക്കാര്യം പരിശോധിക്കുക. വിദേശ ധനസഹായം കൈപറ്റുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരിമിതികളുണ്ട്. ഇതില്‍ വിദേശ നാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമുണ്ടോയെന്ന് ധനകാര്യ വകുപ്പ് പരിശോധിക്കും. സംസ്ഥാനത്തെ ഒരു മന്ത്രി നേരിട്ട് മറ്റൊരു രാജ്യത്ത് നിന്നും പണം കൈപറ്റുന്നത് നിയമ വിരുദ്ധമാണ്. ഒരു സംസ്ഥാന മന്ത്രിക്കെതിരെ ഇത്തരത്തില്‍ വിദേശ ധനസഹായം സ്വീകരിച്ചതിന് അന്വേഷണം പ്രഖ്യാപിക്കുന്നത് ഇത് ആദ്യം. സ്വപ്‌നയുമായി നടത്തിയ ഫോണ്‍ വിളികള്‍ ന്യായികരിക്കാന്‍ കെ.ടി ജലീല്‍ നിരത്തിയ വാദങ്ങള്‍ തന്നെയാണ് അദ്ദേഹത്തെ ഇപ്പോള്‍ കൂടുതല്‍ കുരുക്കില്‍പ്പെടുത്തിയത്.

സ്വപ്‌ന സുരേഷുമായി മന്ത്രി ജലീലിന്റെ ഫോണ്‍ വിളികളുടെ വിവരങ്ങളാണ് ആദ്യം പുറത്തു വരുന്നത്. യുഎഇ അധികൃതര്‍ സംഭാവന ചെയ്യുന്ന റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാല്‍ വിശദീകരണത്തിലെ പൊരുത്തക്കേടും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ നിയമലംഘനം വ്യക്തമായതും ജലീലിനു വിനയാവുകയായിരുന്നു. കോണ്‍സുല്‍ ജനറല്‍ അയച്ച സന്ദേശത്തില്‍ നിന്നു തന്നെ ജലീലിനു സ്വപ്‌നയുമായി മുന്‍പരിചയമുണ്ടെന്ന വസ്തുതയും വെളിച്ചത്തതായി. തുടര്‍ന്നാണ് യുഎഇ കോണ്‍സുലേറ്റുമായി ജലീലിന്റെ വകുപ്പിനു കീഴിലെ സിആപ്റ്റിന്റെ ബന്ധം ഗുരുതരമായ ആരോപണങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുകയായിരുന്നു.

യുഎഇയില്‍നിന്നും സിആപ്റ്റിലെത്തിയ പെട്ടികളില്‍ എന്തായിരുന്നുവെന്നതാണ് ആദ്യം ഉയര്‍ന്ന ചോദ്യം. വിതരണത്തിനെത്തിയ ഖുറാനായിരുന്നെന്നാണ് ജലീല്‍ നല്‍കിയ വിശദീകരണം. ഖുര്‍നെന്താ കൊണ്ടുവരാന്‍ പാടില്ലേ എന്നും, വിതരണം ചെയ്യാന്‍ പാടില്ലെയെന്നും, സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിക്കസേരയിലിരുന്നു മന്ത്രി ജലീല്‍ തന്നെ ചോദിക്കുകയായിരുന്നു. എന്നാല്‍ പെട്ടികള്‍ തുറക്കരുതെന്ന ആജ്ഞയും പിന്നീട് അവയില്‍ ചിലത് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ നാടായ മൂവാറ്റുപുഴയിലേക്കും കൊണ്ടോട്ടിയിലേയ്ക്കുമൊക്കെ കൊണ്ടുപോയതും ജലീലിനെതിരേ ശക്തമായ ആക്ഷേപത്തിന് വഴിയൊരുങ്ങുകയായിരുന്നു. സ്വര്‍ണക്കടത്ത് പ്രതികളുമായി ജലീലിന് അവിശുദ്ധ ബന്ധമുണ്ടെന്നു തന്നെയാണ് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തല്‍. കസ്റ്റംസിനു പിന്നാലെ എന്‍ഐഎയും മന്ത്രിയെ ചോദ്യം ചെയ്യാന്‍ നീക്കം തുടങ്ങിയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

2018 മുതല്‍ യു.എ.ഇ കോണ്‍സുലേറ്റിലേക്കെന്ന പേരില്‍ മതഗ്രന്ഥങ്ങള്‍ വന്നിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. മന്ത്രി ജലീല്‍ യു.എ.ഇ കോണ്‍സുലേറ്റ് ജനറലുമായി സംസാരിച്ചത് ചട്ടം ലംഘിച്ചാണെന്ന് അന്വേഷണ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2018 നു ശേഷം ജലീല്‍ നിരവധി തവണ സ്വകാര്യ സന്ദര്‍ശനങ്ങള്‍ യു.എ.ഇ കോണ്‍സുലേറ്റില്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറെ ഒഴിവാക്കിയാണ് ജലീല്‍ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചത്. നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ കൊണ്ടുവരരുതെന്ന നിയമം ലംഘിച്ചതിന് പുറമെ സര്‍ക്കാര്‍ വാഹനത്തില്‍ അതു വിതരണം ചെയ്തത് ഗുരുതരമായ വീഴ്ചയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിനും സ്പീക്കര്‍ക്കും പുറമേയാണ് ജലീലിലിനും സ്വര്‍ണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം ഉണ്ടാവുന്നത്. മന്ത്രിസഭയിലെ മറ്റൊരു പ്രമുഖന്റെ ബന്ധങ്ങളും അന്വേഷണ സംഘം പരിശോധിച്ചു വരുകയാണ്. അധികാര കേന്ദ്രങ്ങളിലെ പ്രമുഖര്‍ ഇനിയും വെളിച്ചത്ത് വരാനുണ്ടെന്ന കേന്ദ്ര ഏജന്‍സികള്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംസ്ഥാന സര്‍ക്കാരിനെ കുരുക്കിലേക്കാണ് കൊണ്ടുപോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ യൂണിഫോം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം  (4 minutes ago)

സംവിധായകനും മുൻഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു  (18 minutes ago)

തെലങ്കാനയിൽ മുനിസിപ്പാലിറ്റികളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു...  (38 minutes ago)

12ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണയ രീതി പരിഷ്കരിച്ചു...  (48 minutes ago)

24 മണിക്കൂർ ദേശീയ പണിമുടക്കിന് ബുധനാഴ്ച അർധരാത്രി തുടക്കമാകും...  (1 hour ago)

"രക്ഷാകവചം' പദ്ധതി .... സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക്‌ രക്ഷാകവചമൊരുക്കി സർക്കാർ.... ജോലിസ്ഥലത്തോ അല്ലാതെയോ ആകസ്‌മികമായി ജീവൻ നഷ്ടപ്പെടുന്ന തൊഴിലാളിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ  (1 hour ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി... വിധി ഈ മാസം 18 ന്  (1 hour ago)

ജാഗ്രത നിർദേശവുമായി അധികൃതർ...  (2 hours ago)

എൻ.വാസുവിന്റെ സ്വാഭാവിക ജാമ്യ ഹർജിയിൽ വിധി ഇന്ന്...  (2 hours ago)

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (9 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (9 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (9 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (9 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (9 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (9 hours ago)

Malayali Vartha Recommends