കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ മധ്യവയസ്‌ക; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം ആ കറുത്ത കോട്ടുക്കാരനെ കണ്ട് നടുങ്ങി; കൊല്ലാനിടെയായായ കാരണം ഗർഭിണിയായ ഭാര്യ; തുണ്ടം തുണ്ടമായി വെട്ടിയത് ആ കാരണത്താൽ
അമ്മായിഅമ്മയെ ക്രൂരമായി കഴുത്തറുത്തു കൊലപ്പെടുത്തി മരുമകന്‍. മുംബൈയിലെ തലോജ സെക്ടര്‍ 11ലാണ് സംഭവം. 45 കാരിയായ രേഖ ശര്‍മ്മയാണ് മരുമകന്റെ ക്രൂരകൃത്യത്തിന് ഇരയായത്. ഇവരെ സെക്ടര്‍ 11 ലെ രണ്ടാം നിലയിലെ തലോജ അപ്പാര്‍ട്ട്‌മെന്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തി . സംഭവത്തില്‍ പ്രഫുല്‍ സിയാലി എന്ന 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗര്‍ഭിണിയായ ഭാര്യ പതിവായി അമ്മയെ സന്ദര്‍ശിച്ചതില്‍ കുപിതനായിട്ടായിരുന്നു കൊലപാതകം.
രണ്ട് വര്‍ഷം മുമ്പായിരുന്നു രേഖ ശര്‍മയുടെ ഇളയ മകളെ ഇലക്‌ട്രിക്കല്‍ ടെക്‌നീഷ്യനായ സിയാലി വിവാഹം കഴിച്ചത്. ഇവര്‍ തലോജ ഫേസ് -2 ലാണ് താമസിച്ചിരുന്നു . ഗര്‍ഭിണി ആയ ഭാര്യ ഇടയ്ക്കിടെ അമ്മയെ കാണുന്നതിനായി വീട്ടിലേക്കു പോകുന്നത് ഇയാളെ കോപിപ്പിച്ചു . പലതവണ ഇത് വിലക്കി. എന്നാൽ ഭാര്യ അനുസരിച്ചില്ല. പിന്നീട് അമ്മായിയമ്മയെ കൊല്ലാൻ പ്രഫുല്‍ പദ്ധതിയിടുകയായിരുന്നു. . പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, ഭര്‍ത്താവ് രാവിലെ ജോലിക്ക് പോയതിനു തൊട്ടുപിന്നാലെ സിയാലി രേഖ ശര്‍മയുടെ വീട്ടിലെത്തി . കെട്ടിടത്തിന്റെ സിസിടിവി ക്യാമറകളില്‍ പിടിക്കപ്പെടാതിരിക്കാന്‍ ഒരു റെയിന്‍ കോട്ട് ധരിച്ച് മുഖം മൂടിയാണ് ഇയാള്‍ വന്നത്.
കൊലപാതകം നടന്ന സമയത്ത് കെട്ടിടം സന്ദര്‍ശിച്ച ആളുകളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു . അതിൽ , മഴ ഇല്ലാതിരുന്നിട്ടും റെയിന്‍ കോട്ട് ധരിച്ച ആളെ കാണുകയായിരുന്നു. കുടുംബാംഗങ്ങളുമായുള്ള പ്രാഥമിക അന്വേഷണത്തിനും കോള്‍ വിശദാംശ രേഖകള്‍ പരിശോധിച്ചതിന് ശേഷം കൊലപാതകത്തില്‍ സിയാലിയുടെ പങ്ക് പോലീസ് സംശയിക്കുകയായിരുന്നു . റെയിന്‍ കോട്ട് ധരിച്ചയാളാണ് സിയാലിയെന്ന് പോലീസ് സ്ഥിരീകരിച്ചതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുന്നു . കൊലയ്ക്കു ഉപയോഗിച്ച ആയുധം കണ്ടെത്താനുണ്ട് . സിയാലിയുടെ ഭാര്യ ഞായറാഴ്ച അമ്മയുടെ വീട്ടില്‍ ചെലവഴിക്കാറുണ്ടായിരുന്നു, ഇത് അദ്ദേഹത്തെ കൂടുതല്‍ പ്രകോപിപ്പിച്ചു . ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 പ്രകാരമാണ് സിയാലിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നത്. ഇയാളെ ബുധനാഴ്ച മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha