ലൈഫ് മിഷനില്‍ സന്തോഷ് ഈപ്പന്‍ നല്‍കിയ കമ്മീഷന്‍ കൈക്കൂലി; അഴിമതി തന്നെ എന്ന് സി.ബി.ഐ കോടതിയില്‍; വിജിലന്‍സ് അന്വേഷണത്തിലെ ഫയലുകള്‍ കോടതി പരിശോധിക്കണമെന്ന് സി.ബി.ഐ ആവശ്യം; സി.ബി.ഐ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈകോടതി വീണ്ടും തള്ളി
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ വിവാദമായ ഭവനനിര്‍മാണപദ്ധതിയുടെ നിര്‍മാണക്കരാര്‍ ലഭിച്ച യൂണിടാക് ബില്‍ഡേഴ്‌സിന്റെ എംഡി സന്തോഷ് ഈപ്പന്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് വിശദീകരണമാണായിയാണ് സി.ബി.ഐ നിലപാട് വ്യക്തമാക്കിയത്. സന്തോഷ് ഈപ്പന്‍ നല്‍കിയെന്നു പറയുന്ന കമ്മീഷന്‍ കൈക്കൂലിയാണ്. ഐ ഫോണ്‍ നല്‍കിയതും കൈക്കൂലിയില്‍പ്പെടും. എന്നാല്‍ ഇത് അന്വേഷിക്കേണ്ടത് സി.ബി.ഐ ആണോ എന്ന ചോദ്യവും കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായി. ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ടെന്നും അന്വേഷണത്തിലെ ഫയലുകള്‍ കോടതി അടിയന്തരമായി വിളിച്ചു വരുത്തി പരിശോധന നടത്തണമെന്നും കോടതിയോട് സി.ബി.ഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ഫയലുകള്‍ വിളിച്ചു വരുത്തുന്നില്ലെന്ന് സി.ബി.ഐ അറിയിച്ചു. വിദേശ എജന്‍സികളില്‍ നിന്നും പണം സ്വീകരിച്ച എഫ്‌സിആര്‍.എ ചട്ടത്തില്‍ വരുമോ എന്നും സി.ബി.ഐയോട് കോടതി തിരക്കി. അതെ സമയം തന്നെ കേസ് അന്വേഷണം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന സന്തോഷ് ഇപ്പന്റെ ആവശ്യം കോടതി തള്ളി. കേസില്‍ സര്‍ക്കാരിന്റെ വാദം കേള്‍ക്കാല്‍ ഹൈക്കോടതി കേസ് വിണ്ടും വ്യാഴാച്ച പരിഗണിക്കും. ഇതോടെ ഐ ഫോണ്‍ വിവാദം അടുത്ത അവസാനിക്കില്ല എന്ന കാര്യവും വ്യക്തമാകുന്നുണ്ട്.
അതെ സമയം ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ വിവാദമായ ഭവനനിര്‍മാണപദ്ധതിയുടെ നിര്‍മാണക്കരാര്‍ ലഭിച്ച യൂണിടാക് ബില്‍ഡേഴ്‌സിന്റെ എംഡി സന്തോഷ് ഈപ്പനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ നിര്‍ദേശപ്രകാരം, യുഎഇ കോണ്‍സുലേറ്റിന്റെ പരിപാടിയ്ക്കിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കാന്‍ ഐഫോണ്‍ വാങ്ങി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. ഇത് പിന്‍വലിച്ച് മാപ്പ് പറയണമെന്നും, അതല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്നുമാണ് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസില്‍ പറയുന്നത്. സന്തോഷ് ഈപ്പന്‍ ഇത്തരത്തില്‍ ഹര്‍ജിയില്‍ എഴുതിയതിന് പിന്നില്‍ സിപിഎം ആണെന്നും ചെന്നിത്തല ആരോപിക്കുന്നു.
ഐഫോണ്‍ ആര്‍ക്കാണ് നല്‍കിയതെന്ന് കണ്ടെത്തുന്നത് വരെ പോരാടുമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണ്. രണ്ടാഴ്ചയ്ക്കകം ഈ പരാമര്‍ശം പിന്‍വലിച്ച് സന്തോഷ് ഈപ്പന്‍ മാപ്പ് പറയണം. മൂന്ന് പ്രമുഖ മാധ്യമങ്ങളിലൂടെയെങ്കിലും ഈ മാപ്പപേക്ഷ സംപ്രേഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യണം. അതല്ലെങ്കില്‍ നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു. ഹൈക്കോടതിയില്‍ സന്തോഷ് ഈപ്പന്‍ നല്‍കിയിരിക്കുന്ന ഹര്‍ജി തിരുത്തി പുതിയ സത്യവാങ്മൂലം നല്‍കണം. പ്രതിപക്ഷനേതാവിനെതിരെ ഉന്നയിച്ച ആരോപണം തെറ്റെന്ന് ബോധ്യപ്പെട്ടെന്ന് അതില്‍ എഴുതണം. മുന്‍ അഡ്വക്കറ്റ് ജനറലായിരുന്ന അഡ്വ. ടി ആസഫലി വഴിയാണ് ഈ വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ചെന്നിത്തല തുറന്നടിക്കുന്നു. സിപിഎമ്മിനെ പ്രീതിപ്പെടുത്തി, സിബിഐ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പന്‍ ശ്രമിക്കുന്നത്. സന്തോഷ് ഈപ്പന്റെ ആരോപണങ്ങള്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഏറ്റുപിടിച്ചത് അതിന്റെ തെളിവാണ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അതില്‍ നമ്പറിടുന്നതിന് മുമ്പേ, അതിലെ ഉള്ളടക്കം സിപിഎം കേന്ദ്രങ്ങള്‍ വഴിയാണ് പുറത്തുവന്നത്. സിപിഎം സംസ്ഥാനസെക്രട്ടറി ഇതേ കാര്യം ഫേസ്ബുക്ക് പോസ്റ്റില്‍ ഉന്നയിക്കുകയും ചെയ്തു. ഇത് സിപിഎമ്മും സന്തോഷ് ഈപ്പനും തമ്മിലുള്ള ഒത്തുകളി തെളിയിക്കുന്നതാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
https://www.facebook.com/Malayalivartha