സൗദിയിൽ ആറ് മാസത്തിനിടെ ജോലി നഷ്ടപ്പെട്ട വിദേശികളുടെ എണ്ണം അഞ്ചു ലക്ഷത്തിലധികം; കൂടുതല്‍ മേഖലകളിലേയ്ക്ക് സ്വദേശിവത്ക്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി മന്ത്രാലയം

സൗദിയിൽ ആറ് മാസത്തിനിടെ ജോലി നഷ്ടപ്പെട്ട വിദേശികളുടെ എണ്ണം അഞ്ചു ലക്ഷത്തിലധികമാണെന്ന് റിപ്പോർട്ടുകൾ. അതേസമയം സൗദിയിൽ കൂടുതല്‍ മേഖലകളിലേയ്ക്ക് സ്വദേശിവത്ക്കരണം നടപ്പിലാക്കാനൊരുങ്ങിയിരിക്കുകയാണ് സൗദി മന്ത്രാലയം.
അതേസമയം രാജ്യത്ത് സ്വദേശിവത്ക്കരണം ശക്തമാക്കിയെങ്കിലും ഈ വര്‍ഷം ആദ്യ മൂന്നു മാസത്തില്‍ മാത്രം മൂന്നര ലക്ഷം പേര്‍ക്ക് പുതിയ തൊഴില്‍ വിസകളാണ് വിദേശികള്‍ക്ക് പുതുതായി അനുവദിച്ചത്.
ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷ്വറന്‍സ് പുറത്ത് വിട്ടതാണ് പുതിയ റിപ്പോര്‍ട്ട്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി മൂന്ന് ലക്ഷത്തിലേറെ വിദേശികള്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. ഈ വര്‍ഷം ആദ്യ പകുതിയില്‍ അഞ്ച് ലക്ഷത്തിലേറെ പേര്‍ക്കാണ് (5,12,000) ജോലി നഷ്ടപ്പെട്ടത്.
https://www.facebook.com/Malayalivartha



























