തുടർച്ചയായി ഭക്ഷണം കഴിക്കാനാകാതെ രണ്ടുവർഷം പിന്നിട്ടു; മരുന്നുകൾക്കും സർജ്ജറികൾക്കും മറ്റുമായി ചിവഴിച്ചത് ലക്ഷങ്ങൾ; കോടികൾ കൊയ്യുന്ന ആശുപത്രികൾക്കും കണ്ടെത്താനായില്ല ഈ അപൂർവ്വ രോഗം; ഒടുവിൽ സംഭവിച്ചത്

രണ്ടു വർഷത്തിലേറെയായി ബിന്‍ഡു ഡ്യൂക്ക്‌ലി എന്ന അമേരിക്കന്‍ യുവതി തുടർച്ചയായി ഭക്ഷണം കഴിക്കാനാകാതെ വിഷമിക്കുന്നു. അനവധി സർജ്ജറികൾ നടത്തിയിട്ടും പരിഹാരം കണ്ടില്ല. കടുത്ത വയറു വേദനയും തൊണ്ടവേദനയും മൂലം വലയുന്ന യുവതിയ്ക്ക് ജീവന്‍ നിലനിര്‍ത്താനുള്ള ഏക ആശ്രയം കുടിവെള്ളം മാത്രമായിരുന്നു.
പേരുകേട്ട പല ആശുപത്രികളിലും എത്തി നിരവധി ചികിത്സകള്‍ ചെയ്തിട്ടും അസുഖം എന്താണെന്ന് കണ്ടെത്താന്‍ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞില്ല. ഒടുവിൽ അവസാന ശ്രമമെന്ന നിലയില്‍ റാസല്‍ഖൈമ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതാണ് ഇവര്‍.
റാസല്‍ഖൈമ ആശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ ഡോ. അനൂപ് കുമാര്‍ പാണിഗ്രഹി പറയുന്നത് ഞരമ്പുകൾ തളര്‍ന്നുപോകുന്ന ഒരു അവസ്ഥയാണ് ഇതെന്നാണ്. അകാല്‍സ്യ കാര്‍ഡിയ എന്നു വിളിയ്ക്കുന്ന ഈ അസുഖം ബാധിച്ചാല്‍ ഭക്ഷണം ചവച്ചരച്ച് ഇറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. മാത്രമല്ല ദ്രവപദാര്‍ത്ഥങ്ങള്‍ കഴിച്ചാല്‍ നെഞ്ചിനകത്ത് കെട്ടിനില്‍ക്കുകയും ചെയ്യും. നെഞ്ച് വേദന, നെഞ്ചെരിച്ചല്‍, ശക്തമായ വയറുവേദന, ഭാരം കുറയല്‍ എന്നിവയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍. ഈ രോഗം വന്നാല്‍ ദഹനവ്യവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ തന്നെ സംഭവിയ്ക്കും.
റാസല്‍ഖൈമയിലെ ആശുപത്രിയില്‍ എത്തിയതിനു ശേഷമാണ് യുവതിയുടെ ശരിയായ അസുഖം എന്തെന്ന് കണ്ടുപിടിച്ചത്. ഇതിനു മുൻപ് രോഗാവസ്ഥയില്‍ അവര്‍ സര്‍ജറികള്‍ക്കായ് ധാരാളം പണം ചെലവഴിച്ചു. എന്നാല്‍ ആരോഗ്യം നശിച്ചതല്ലാതെ വേറൊരു പ്രയോജനവും ഉണ്ടായില്ല.
ഒടുവിൽ കീഹോള്‍ ശസ്ത്രക്രിയയിലൂടെ യുവതിയുടെ അസുഖത്തിന് അറുതിയായി. അസുഖം കണ്ടുപിടിച്ച് തന്നെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് നടത്തിച്ച റാസല്‍ഖൈമയിലെ ഡോക്ടര്‍മാരോട് നന്ദി പറയുകയാണ് ബിന്‍ഡു. തനിക്ക് ഇപ്പോള്‍ എല്ലാ ഭക്ഷണവും കഴിയ്ക്കാമെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























