ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് 41കാരിയെ വീട്ടുജോലിയ്ക്കായി സൗദിയിലെത്തിച്ചു; ആരോഗ്യപരമായി ബുദ്ധിമുട്ടുണ്ടെന്നറിയിച്ചിട്ടും സ്‌പോൺസറുടെ നിരന്തര മർദ്ദനവും ഉപദ്രവും; ഒടുവിൽ നാട്ടിലുള്ള മകളെത്തേടി എത്തിയത് അമ്മയുടെ മരണ വാർത്ത

സൗദിയിലേക്ക് ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്തു എത്തിച്ച ഇന്ത്യക്കാരിയുടെ മരണം കൊലപാതകമെന്ന പരാതിയുമായി മകള്‍ രംഗത്തെത്തിയിരിക്കുകയാണ്. തെലങ്കാന സ്വദേശിനിയും 41കാരിയുമായ ഷഹീന്‍ സൗദിയിൽ വച്ച് മരിച്ചതായി സ്‌പോണ്‍സര്‍ മകൾ ബസീനയെ അറിയിക്കുകയായിരുന്നു. എന്നാൽ അമ്മയുടെ മരണം സ്വാഭാവികമല്ലെന്നും അത് കൊലപാതകമാകാനാണു സാധ്യതയെന്നുമാണ് ബസീനയുടെ ആരോപണം.
ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് അമ്മയെ വിദേശത്തേക്ക് കൊണ്ടുപോയ ഏജന്റ് അവിടെയെത്തിയപ്പോള്‍ കബളിപ്പിക്കുകയായിരുന്നുവെന്നു ബസീന പറയുന്നു. ദുബായിലേക്കാണ് അമ്മയെ ആദ്യം കൊണ്ടുപോയത്. ഇതിനു ശേഷം സൗദി അറേബ്യയിലേക്ക് മാറ്റി. 2016 മുതല്‍ സൗദിയില്‍ വീട്ടുജോലിയും കുഞ്ഞുങ്ങളെ നോക്കുന്ന ജോലിയുമാണ് അമ്മ ചെയ്തിരുന്നത്. ജൂലൈയില്‍ ആരോഗ്യത്തിന് ചില ബുദ്ധിമുട്ടുകളുണ്ടായതോടെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. എന്നാല്‍ സ്‌പോണ്‍സര്‍ അമ്മയെ നിരന്തരം ഉപദ്രവിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നുവെന്നും മകൾ വെളിപ്പെടുത്തുന്നു.
ഇന്നലെ പെട്ടെന്ന് സ്‌പോണ്‍സര്‍ വിളിച്ച് ഷഹീന്‍ മരിച്ചെന്ന് മാത്രം അറിയിക്കുകയായിരുന്നു. മരണ കാരണമോ മറ്റ് വിശദാംശങ്ങളോ അറിയിച്ചിരുന്നില്ല. അമ്മയുടെ മരണം കൊലപാതകമാണെന്നതിനാല്‍ വേണ്ടത് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ആവശ്യമെന്നും ഇക്കാര്യം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍ പെടുമെന്നാണ് പ്രതീക്ഷയെന്നും ബസീന പറഞ്ഞു.
https://www.facebook.com/Malayalivartha


























