കൊറോണ ഭീതിയിൽ അറബ് രാഷ്ട്രങ്ങൾ; കോവിഡ്-19 ബാധിതർ പതിമൂവായിരം കടന്നു, പ്രതീക്ഷയുടെ കിരണം പകർന്ന് ഇന്ത്യന്‍ റാപ്പിഡ് റെസ്‍പോണ്‍സ് സംഘം

ഗൾഫ് രാഷ്ട്രങ്ങളിൽ നിരവധി കൊറോണ കേസുകൾ റിപ്പോർട്ട് ചെയുന്ന സാഹചര്യത്തിൽ നിരവധി നിയന്ത്രണങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യതയും ഏറുകയാണ്. ലോക്ക്ഡൗൺ കാലത്ത് നമ്മുടെ പ്രവാസിയുടെ നൊമ്പരങ്ങളും ആധിയും ഉൾക്കൊണ്ടുകൊണ്ടാണ് ഇന്നത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. എങ്കിലും ഓരോ പ്രവാസികളോടും പറയുകയാണ് ഭീതി വേണ്ട ജാഗ്രത മതി. ഒപ്പം ഇന്നത്തെ ഗൾഫ് രാഷ്ട്രങ്ങളിലെ കോവിഡ്-19 സ്റ്റാറ്റസ്......
ഗൾഫിൽ ദിനംപ്രതിയുള്ള കണക്കുകൾ മുൻനിർത്തിനോക്കുമ്പോൾ ഇന്നത്തെ കണക്കനുസരിച്ച് കോവിഡ് രോഗികളുടെ എണ്ണവും കുത്തനെ ഉയർന്നു. സൗദി അറേബ്യയിൽ അഞ്ചും യു.എ.ഇയിൽ നാലും പേരും മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണം 88 ആയി ഉയരുകയുണ്ടായി. 1270 പേർക്കാണ് ഒറ്റയടിക്ക് ഇന്നു മാത്രം ഗൾഫിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം പതിമൂവായിരം കവിയുകയുണ്ടായി. അതേസമയം സൗദി അറേബ്യയിൽ 5 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 52 ആയി. 4 മരണം കൂടി റിേപ്പാർട്ട് ചെയ്തതോടെ യു.എ.ഇയിലെ കോവിഡ് മരണ സംഖ്യ ഇരുപതിലെത്തിയിരിക്കുകയാണ്. അതോടൊപ്പം തന്നെ രോഗികളുടെ എണ്ണം എല്ലാ രാജ്യങ്ങളിലും ഉയരുകയാണ്.
ലഭ്യമാകുന്ന കണക്കുകൾ അനുസരിച്ച് സൗദിയിൽ 382ഉം യു.എ.ഇയിൽ 376ഉം ഖത്തറിൽ 216ഉം കുവൈത്തിൽ 161ഉം ഒമാനിൽ 73ഉം ബഹ്റൈനിൽ 62ഉം പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇപ്പോൾ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണ നടപടികളും തുടരാൻ തന്നെയാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. തുടർന്ന് മസ്കത്തിലെ ലോക്ഡൗൺ കർശനമാണ്. ഒപ്പം സൗദിയിലും കുവൈത്തിലും കർഫ്യുവിൽ മാറ്റമില്ല. കൊറോണ വ്യാപനത്തെ തുടർന്ന് ദുബൈയിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഒരാഴ്ച പിന്നിടുകയാണ്. കുവൈത്തിനു പിന്നാലെ ബഹ്റൈനും അനധികൃത കുടിയേറ്റക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിക്കുകയുണ്ടായി.
അതേ സമയം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് വിമാന സർവീസ് ഏർപ്പെടുത്താൽ തൽക്കാലം നിർവാഹമില്ലെന്ന കേന്ദ്രനിലപാട് പ്രവാസികളിൽ നിരാശ ഉയർത്തിയിരിക്കുകയാണ്. ഇതേതുടർന്ന് അത്യാവശ്യക്കാരെ തിരികെയെത്തിക്കാൻ എമിറേറ്റ്സ് വിമാനങ്ങൾ വിട്ടുനൽകാൻ ഒരുക്കമാണെന്ന ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അഹ്മദ് അൽ ബന്നയുടെ പ്രസ്താവനയിൽ കേന്ദ്ര സർക്കാർ എന്തു നിലപാട് സ്വീകരിക്കും എന്ന് താൽപര്യപൂർവം ഉറ്റുനോക്കുകയാണ് പ്രവാസലോകം.
എന്നാൽ പ്രവാസികളിൽ പ്രത്യാശയുടെ കിരണം പടർത്തി കോവിഡ് പ്രതിരോധ നടപടിയിൽ സഹകരിക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള പതിനഞ്ചംഗ മെഡിക്കൽ സംഘം കുവൈത്തിലെത്തുകയുണ്ടായി. അതിനിടെ, യു.എ.ഇയിൽ ക്വാറൻറയിൻ നിയന്ത്രണം ലംഘിച്ച 129 പേർ പിടിയിലായിരിക്കുകയാണ്. കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ രണ്ടു ലക്ഷം ദിർഹം വരെയാണ് ക്വറൻറയിൻ നിയമലംഘകർക്ക് യു.എ.ഇ പ്രഖ്യാപിച്ച ശിക്ഷ എന്നത്.
https://www.facebook.com/Malayalivartha

























