മൂന്ന് ദിവസത്തിൽ ഒരിക്കൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്ന് ദുബായ്; പാലിക്കാത്തവർക്ക് പിഴ കോടികൾ വരെ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ദുബായിലെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനൊരുങ്ങി അധികൃതർ. അതോടൊപ്പം തന്നെ ഇനി അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങാനുള്ള അനുമതി മൂന്നു ദിവസത്തിൽ ഒരിക്കൽ മാത്രമേ ലഭിക്കൂവെന്നാണ് അധികൃതർ വ്യക്തമാകുന്നത്. എന്നാൽ ഒരു എമിറേറ്റിൽ നിന്ന് മറ്റൊരു എമിറേറ്റിലേക്കുള്ള യാത്രയും അധികൃതർ വിലക്കി. പ്രത്യേകിച്ച് പ്രവാസികളായ തൊഴിലാളികൾക്ക് യാത്ര അനുവദിക്കുന്നതല്ല.
എന്നാൽത്തന്നെയും ഭക്ഷണമോ മരുന്നോ വാങ്ങാനോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ പുറത്തിറങ്ങണമെങ്കിൽ ദുബായിലെ താമസക്കാർ വെബ്സൈറ്റ് വഴി അപേക്ഷിക്കണം എന്നതാണ് നിലവിൽ പുറത്തിറക്കിയ നിയമം എന്നത്. ഇത്തരം നിയമമാണ് മൂന്നു ദിവസത്തിൽ ഒരിക്കലായി ചുരുക്കിയതായുള്ള അധികൃതരുടെ ഉത്തരവ് പുറത്ത് വന്നത്.
എന്നാൽത്തന്നെയും പുറത്ത് പോകുന്നതിന് അനുവാദം നൽകുന്നത് മുൻനിർത്തിയുള്ള വിവരങ്ങൾ ദുബായ് പൊലീസിന്റെ വെബ്സൈറ്റിലാണ് കൂടുതൽ ഉള്ളത്. വ്യക്തമാക്കുന്നത് പ്രകാരം ഒരു വ്യക്തിക്ക് മൂന്നു ദിവസത്തിൽ ഒരിക്കൽ മാത്രമേ പുറത്തുപോകാൻ അനുവാദം ലഭിക്കുകയുള്ളു എന്നതാണ്. അതോടൊപ്പം തന്നെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിന് അഞ്ചു ദിവസത്തിൽ ഒരിക്കലാണ് അനുമതി നൽകിയിരിക്കുന്നത്.
കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ വീടുകളിൽ തന്നെ ഇരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് ദുബായ് പൊലീസ് യാത്രയ്ക്ക് പെർമിറ്റ് ഏർപ്പെടുത്തിയിരിക്കുന്നത്. പേര്, എമിറേറ്റ്സ് ഐഡി, ആവശ്യം, വിലാസം, പൗരത്വം എന്നിവ ഇതിൽ നൽകണം. കോറോണയെ പൂർണമായും നേരിടുന്നതിന് ശക്തമായ നടപടികളാണ് യുഎഇ സ്വീകരിച്ചുവരുന്നത്. ദുബായ് പൊലീസിന്റെ https://dxbpermit.gov.ae/home ഈ വെബ്സൈറ്റ് സന്ദർശിച്ചാൽ ആവശ്യമായ അനുമതി പത്രം ലഭിക്കുകായും ഒപ്പം നിർദ്ദേശങ്ങൾ അറിയാൻ സാധിക്കുന്നതായിരിക്കും.
https://www.facebook.com/Malayalivartha

























