മടങ്ങാൻ ടിക്കറ്റ് തുകപോലും ഇല്ല......; ഗൾഫ് നാടുകളിൽ പ്രവാസികളുടെ അവസ്ഥ പരിതാപകരം, ആശങ്കയൊഴിയാതെ കൊവിഡ് വ്യാപനം

ഗൾഫ് മേഖലയിൽ ആശങ്കയൊഴിയാതെ കൊറോണ വ്യാപനം തുടരുന്നതായി റിപ്പോർട്ട്. ആയതിനാൽ തന്നെ വളരെ ഏറെ ആശങ്കയിലാണ് പ്രവാസികൾ ഏവരും. നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം 48,954 ആയിരിക്കുകകയാണ്. 276 പേര്‍ ഇതിനോടകം തന്നെ മരിക്കുകയുണ്ടായി. എന്നാൽ പ്രതിസന്ധിഘട്ടത്തിൽ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് നോര്‍ക്ക രജിസ്ട്രേഷന്‍ നടന്നുവരുമ്പോഴും വിമാന ടിക്കറ്റിന് തുക കണ്ടെത്താനാവാതെ പ്രയാസത്തിലാണ് പല പ്രവാസികളും. ഇതേതുടർന്ന് ശമ്പളം അടിസ്ഥാനമാക്കി താഴെതട്ടിലുള്ളവരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യം പ്രവാസികള്‍ക്കിടയില്‍ ശക്തമായി ഉയരുകുകയാണ്.
അതോടപ്പം തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന മുപ്പത് ലക്ഷത്തിലേറെ മലയാളികളില്‍ അമ്പതു ശതമാനവും സാധാരണക്കാരായ തൊഴിലാളികളാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തുടർന്ന് കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിച്ചതും ലേബര്‍ക്യാമ്പുകളില്‍ തിങ്ങിക്കഴിയുന്ന ഇക്കൂട്ടർ തന്നെയാണ് എന്നതിൽ സംശയമില്ല. ആയിരം ദിര്‍ഹത്തില്‍ കുറഞ്ഞ് ജോലിചെയ്യുന്ന ഇവരില്‍ പലര്‍ക്കും കഴിഞ്ഞ ഒരുമാസമായി ശമ്പളവും ലഭ്യമായിട്ടില്ല. അതേസമയം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് നോര്‍ക്കവഴി രജിസ്ട്രേഷന്‍ വഴി പൂര്‍ത്തിയാക്കുമ്പോഴും വിമാനടിക്കറ്റിന് എങ്ങനെ തുക കണ്ടെത്തുമെന്ന വിഷമത്തിലാണ് ഇക്കൂട്ടർ കഴിഞ്ഞുപോരുന്നത്.
എന്നാൽ ഈയൊരു ഘട്ടത്തിൽ ഒരുവശത്തേക്ക് മാത്രം ഒരാള്‍ക്ക് ഏറ്റവും കുറഞ്ഞത് മുപ്പതിനായിരം രൂപ നിരക്കുവരുമെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് പകുതി തുകയെങ്കിലും നല്‍കി സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നാണ് പ്രവാസികൾ ആവശ്യം ഉന്നയിക്കുന്നത്.
ആദ്യഘട്ടത്തില്‍ നാട്ടിലേക്ക് വരുന്നവരുടെ മുന്‍ഗണനാ ക്രമം എന്നത് സന്ദര്‍ശക വിസയില്‍ ജോലിതേടി ഗള്‍ഫിലെത്തി വിസാകാലധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടമായവര്‍ എന്നിങ്ങനെയാണ് . എന്നാല്‍ ആഹാരത്തിന് പോലും സന്നദ്ധ സംഘടനകളെ ആശ്രയിക്കേണ്ടിവന്ന ഇവരില്‍ പലര്‍ക്കും ഭീമമായ ടിക്കറ്റ് നിരക്ക് കാരണം നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ വരുമെന്നതും മറ്റൊരു പ്രശ്നം തന്നെയാണ്.
ഇതേതുടർന്ന് കൊവിഡിന്‍റെ പശ്ചാതലത്തില്‍ എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും നാട്ടിലേക്ക് മടങ്ങാൻ സാധിക്കുംവിധം ടിക്കറ്റ് നിരക്ക് ഏകീകരിക്കണം നടത്തണം. വരുമാനം മാനദണ്ഡമാക്കി രണ്ടായിരം ദിര്‍ഹത്തിനു താഴെ ശമ്പളത്തില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ ടിക്കറ്റിന് ഇന്ത്യന്‍ എംബസികളുടെ വെല്‍ഫയര്‍ഫണ്ടില്‍ നിന്ന് തുക നീക്കിവെക്കണമെന്ന ആവശ്യവും പ്രവാസി സംഘടനകള്‍ക്കിടയില്‍ ശക്തമാവുന്നുണ്ട്.
https://www.facebook.com/Malayalivartha



























