പ്രവാസികളുടെ സ്വപ്നം മാത്രമാകുന്ന അറബ് രാഷ്ട്രം; കൊറോണ പ്രതിസന്ധിക്കിടയിലും പ്രവാസികളെ ജോലിയിൽ നിന്നും ഒഴിപ്പിച്ച് അറബ് രാഷ്ട്രം

കൊറോണ വ്യാപനത്തെ തുടർന്ന് ഗൾഫ് രാഷ്ട്രങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്. ആയതിനാൽ തന്നെ കൂടുതൽ ജാഗ്രതയോടെ മുൻകരുതലുകൾ സ്വീകരിക്കാനുള്ള നീക്കത്തിലാണ് അവർ എത്തിപ്പെട്ടിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ പ്രവാസികൾക്ക് പ്രതീക്ഷകൾ നൽകുന്ന പ്രവാസലോകം ആശങ്കാകുളമായിരിക്കുകയാണ്. പ്രവാസികളെ നിർബന്ധിത അവധിയെടുക്കാനും ഒപ്പം ആവശ്യമെങ്കിൽ ജോലിയിൽ നിന്നും പിരിച്ചുവിടാനും തീരുമാനം കൈകൊണ്ടിരിക്കുകയാണ്.
ഇതേതുടർന്ന് ഒമാനിൽ പ്രവാസികൾക്ക് തിരിച്ചടിയായി സര്‍ക്കാരിന്‍റെ പുതിയ തീരുമാനം രംഗത്ത് എത്തിയിരിക്കുകയാണ്. അതായത് രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന വിദേശികൾക്ക് പകരം ഒമാൻ സ്വദേശികളെ നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തു വരുന്ന വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുവാൻ ആണ് സർക്കാർ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. തുടർന്ന് സ്വകാര്യ സ്ഥാപനങ്ങളിലും വിദേശികളോട് സേവനം നിർത്തി നാട്ടിലേക്ക് മടങ്ങുവാൻ നിർദ്ദേശം നല്‍കിയിരിക്കുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം.
എന്നാൽ ഉടൻ ഒരു സമയക്രമം തയ്യാറാക്കണമെന്ന് ഒമാൻ ധനകാര്യ മന്ത്രാലയം രാജ്യത്തെ എല്ലാ സർക്കാർ വകുപ്പുകളോടും ആവശ്യപ്പെട്ടു കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. മലയാളികളടക്കം ധരാളം ഇന്ത്യക്കാരാണ് ഒമാനിലെ സർക്കാർ, അർദ്ധ സർക്കാർ മേഖലയിൽ ഇപ്പോൾ സേവനമനുഷ്ഠിച്ചു വരുന്നത്. ആയതിനാൽ തന്നെ ഇത് കൂടുതൽ പ്രവാസികളെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
അതോടൊപ്പം തന്നെ കൊറോണ വൈറസ് വ്യാപനവും , എണ്ണ വിലയിലുണ്ടായ ഇടിവുമൂലവും കനത്ത പ്രതിസന്ധിയിലായ ഒമാനിലെ സാമ്പത്തിക രംഗം രാജ്യത്തെ സ്വകാര്യ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. തുടർന്ന് ഒമാനിലെ ഒരു പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയിലെ ടെക്നീഷ്യൻസ് , മെക്കാനിക്സ് , സെയിൽസ് എക്സിക്യൂട്ടീവ് എന്നീ തസ്കികയിൽ ജോലി ചെയ്തു വരുന്ന നാനൂറിലധികം വിദേശികളായ ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെട്ടുകഴിഞ്ഞതായുള്ള വാർത്തകൾ ഏറെ ഞെട്ടലോടെ തന്നെയാണ് ഏവരും കേട്ടത്..
എന്നാൽ തന്നെയും ഏപ്രിൽ മുപ്പതു വരെ ശമ്പളം നൽകുമെന്നും പിന്നട് വിമാന സർവീസുകൾ ആരംഭിക്കുമ്പോൾ തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങുവാനുമാണ് സ്ഥാപനങ്ങൾ ജീവനക്കാർക്ക് നിർദ്ദേശം നല്കിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുകയാണ്. രാജ്യത്ത് മുൻനിരയിൽ നിൽക്കുന്ന മറ്റു സ്വകാര്യ കമ്പനികളിലും ധാരാളം വിദേശികൾക്കും ഇതിനകം തൊഴിൽ നഷ്ടപ്പെട്ട് കഴിഞ്ഞതായാണ് റിപ്പോർട്ട്.
ഇത്തരം സഹസാഹര്യം നിലനിൽക്കെ ഇനിയുള്ള മാസങ്ങളിൽ ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുന്ന പ്രവാസികൾക്ക് തങ്ങളുടെ തൊഴിൽ മേഖലയിൽ കനത്ത പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നുമാണ് വിലയിരുത്തപ്പെടുന്നത് തന്നെ.
https://www.facebook.com/Malayalivartha



























