പ്രവാസികൾ നാളെ മുതല്‍ നാട്ടിലേക്ക്; കേന്ദ്രത്തിന്റെ പട്ടികയിൽ 13 നഗരങ്ങൾ, ഗള്‍ഫ് രാഷ്ട്രങ്ങളിലെ ആറു രാജ്യങ്ങളിലേക്ക് ആദ്യ ആഴ്ച സര്‍വ്വീസുകൾ ലഭ്യമാക്കി

അങ്ങനെ ഏറെനാളായുള്ള പ്രവാസികളുടെ കണ്ണുനീർ മായാൻ ഇനി മണിക്കൂറുകൾ മാത്രം. പ്രവാസികൾ നാട്ടിലേക്ക് എത്തുമ്പോൾ വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. വിദേശത്തുനിന്നുള്ള പ്രവാസികളുടെ മടക്കം നാളെ മുതൽ തുടങ്ങാൻ പോകുന്നതായുള്ള വാർത്തകൾക്ക് പിന്നാലെ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയതായി സർക്കാർ വ്യക്തമാക്കി. ഇതേതുടർന്ന് രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ പ്രവാസികളെ തിരികെയെത്തിക്കുന്നത്. ഗള്‍ഫിലെ ആറു രാജ്യങ്ങളിലേക്ക് ആദ്യ ആഴ്ച സര്‍വ്വീസുകൾ ലഭ്യമാക്കിയിട്ടുണ്ട്. അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ഏഴും ആറും സര്‍വ്വീസുകളാണ് നടത്തുക എന്നാണ് ലഭ്യമാകുന്ന വിവരം. ബംഗ്ലാദേശ്, ഫിലിപ്പിയന്‍സ് , മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെയും മടക്കി എത്തിക്കും.
അതോടൊപ്പം തന്നെ എയർ ഇന്ത്യ എക്സ്പ്രെസ്സിനാണ് കേരളത്തിലേക്കുള്ള സർവ്വീസിന്‍റെ ചുമതല നൽകിയിട്ടുള്ളത്. നാട്ടിലേക്കുള്ള മടക്കത്തിന് തയാറെടുക്കുന്ന പ്രവാസികള്‍ എംബസികളുമായി സമ്പര്‍ക്കത്തിലിരിക്കണമെന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിക്കുകയുണ്ടായി. അങ്ങനെ അതിനിടെ രാജ്യത്തെ കൊവിഡ് കണക്കുകള്‍ ഇന്നു മുതല്‍ രാവിലെ മാത്രമേ പുറത്തു വിടൂ എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ രാവിലെയും വൈകിട്ടും കണക്കുകള്‍ പുറത്തുവിട്ടിരുന്നു. രാജ്യത്തെ സ്ഥിതി വിലയിരുത്താനിന്ന് കേന്ദ്ര മന്ത്രിസഭാ യോഗവും ദില്ലിയില്‍ ചേര്‍ന്നേക്കും.
പ്രവാസികൾ വിമാനത്തിലേക്ക് എത്തുമ്പോൾ തന്നെ പൂർണമായ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. ഇതിനായി കൂടുതൽ നിയന്ത്രണങ്ങളും ഉൾപ്പെടുത്തുകയുണ്ടായി. കൈകള്‍ ഉള്‍പ്പെടെ ശുചിയാക്കിയശേഷം മാത്രമേ ഇവരെ എയറോ ബ്രിഡ്‍ജില്‍ നിന്ന് ടെര്‍മിനലിലേക്ക് കടത്തിവിടുകയുള്ളൂ. തുടർന്ന് ബാഗേജും അണുവിമുക്തമാക്കിയ ശേഷം നേരെ ഹെല്‍ത്ത് കൗണ്ടറിലേക്ക്. തുടർന്ന് തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് താപനില പരിശോധിക്കും. എന്നാൽ ചൂട് കൂടുതലോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ആംബുലൻസില്‍ ആശുപത്രിയില്‍ എത്തിക്കുന്നതായിരിക്കും. മറ്റുള്ളവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യും. ഇതിനായി കൊച്ചി ഗ്രാമപഞ്ചായത്ത് പരിധിയില്‍ 2200 വീടുകളും മുനിസിപ്പാലിറ്റി പരിധിയില്‍ 2000 വീടുകളും കണ്ടെത്തിയിട്ടുണ്ട്. വന്നെത്തുന്നവരെ വിമാനത്താവളത്തില്‍ നിന്ന് ഡബിള്‍ ചേംബര്‍ ടാക്സി കാറുകളിലാകും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുക.
അതോടൊപ്പം തന്നെ ഒരു വിമാനത്തിലെ മുഴുവൻ യാത്രക്കാരും പോയ ശേഷം വിമാനത്താവളം പൂര്‍ണ്ണമായും അണുവിമുക്തമാക്കും. ഇതിനോടകം തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിമാനത്താവള ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനവും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മാലിദ്വീപില്‍ നിന്ന് കപ്പലില്‍ കൊച്ചിയിലെത്തുന്നവരെയും സമാന രീതിയില്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യും.
https://www.facebook.com/Malayalivartha
























