രോഗികളിൽ റെക്കോർഡ് വർധന; എന്നിട്ടും ദുബായിൽ ഇളവുകൾ നൽകുന്നു, സംശയങ്ങൾക്ക് ഉത്തരവുമായി അധികൃതർ പറയുന്നത് ഇങ്ങനെ

ഏറിയ ദിവസങ്ങളിൽ റെക്കോർഡ് വർധനവാണ് യുഎഇയിലെ കൊറോണ വൈറസ് വ്യാപനത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നിരുന്നാൽ തന്നെയും ജാഗ്രതയോടൊപ്പം നൽകി വരുന്ന ഇളവുകൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിതിരിക്കില്ലേ എന്ന സംശയവും പലരിലും ഉണ്ടാകുന്നുണ്ട്. എന്നാൽ ആരോഗ്യരംഗത്തെ ആത്മവിശ്വാസമാണ് ചില ഇളവുകൾക്ക് പിന്നിലെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അധികൃതർ വ്യക്തമാക്കുന്നത്. ദുബായ് പൊലീസ് ഉപമേധാവി ജനറൽ ദാഹി ഖൽഫാൻ തമീം റമസാൻ പരിപാടിയിൽ ഉന്നയിച്ച ചോദ്യത്തിനു ഹെൽത്ത് അതോറ്റി തലവൻ ഹുമൈദ് അൽ ഖത്താമിയും മറ്റു ഡിപ്പാർട്ട്മെന്റ് മേധാവികളുമാണ് ഇത്തരത്തിൽ മറുപടി പറഞ്ഞത്.
അതോടൊപ്പം തന്നെ കൊറോണയെ നേരിടുന്നതിൽ രാജ്യാന്തര നിലവാരത്തിലുള്ള പ്രതിരോധ പ്രക്രിയകളാണ് രാജ്യം പിന്തുടരുന്നത് എന്നതിനാൽ കൂടുതൽ ആത്മവിശ്വാസവും വെളിവാകുന്നുണ്ട്. ഇതേതുടർന്ന് രോഗ പ്രതിരോധത്തിൽ വളർച്ച ഉണ്ടായതിനാൽ തന്നെ വ്യാപകമായ രോഗ നിർണയ പരിശോധനകളാണ് ഇപ്പോൾ നടത്തുന്നത്. ഇതു വരെ പരിശോധനകകൾ 4.30 ലക്ഷം കടന്നു കഴിഞ്ഞിരിക്കുകയാണ്. നേരത്തെ രോഗം സംശയിക്കുന്നവരിൽ മാത്രം പരിമിതമായിരുന്നു പരിശോധന നടത്തിവന്നിരുന്നത്. എന്നാൽ ഇപ്പോൾ രോഗികളെ കണ്ടെത്തി വ്യാപനം തടയുന്നതിനായി ഐസലേഷൻ ചെയ്യുകയാണ്. സമ്പർക്ക വിലക്കാണ് വൈറസ് വ്യാപനത്തിനും പ്രതിരോധത്തിനുമുള്ള പ്രധാന മാർഗം എന്നത് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഒപ്പം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കാണപ്പെടുന്നവരെയാണ് ആശുപത്രിയിലെ സൗകര്യങ്ങളിലേക്ക് മാറ്റേണ്ടത്. അത്തരം കേസുകളുടെ എണ്ണത്തിൽ കുറവുണ്ട് എന്നതും ആശ്വാസം നൽകുന്നുണ്ട്.
കണ്ടെത്തുന്നതിൽ ഒട്ടുമിക്ക പോസിറ്റീവ് കേസുകൾക്കും ഐസലേഷൻ മതിയെന്നതും ആശ്വാസകരമായ ഘടകമാണ്. ഒപ്പം യുഎഇയിലെ എല്ലാ എമിറേറ്റുകളിലും പരിശോധനാ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്കുകളുമുണ്ട്. ഈ മെഡിക്കൽ സ്ഥാപനങ്ങൾ വഴിയെല്ലാം കോവിഡ് പരിശോധനകൾ നടക്കുന്നതിനാലും രോഗികളുടെ എണ്ണം കൂടുകായും ചെയ്യും. തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ടെത്തിയാണ് പരിശോധനകൾ നടത്തിവരുന്നത്. ഇവരിലെ രോഗബാധിതരെ മുൻകൂട്ടി കണ്ടെത്തി സമ്പർക്ക വിലക്കേർപ്പെടുത്താനാണിതെന്നും ഹെൽത്ത് അതോറിറ്റി അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























