പ്രവാസലോകത്ത് വീണ്ടും ആഹ്ലാദം; പിറന്ന മണ്ണിലേക്ക് പറക്കാനൊരുങ്ങി ചാർട്ടേർഡ് വിമാനങ്ങൾ, കേന്ദ്രത്തിന്റെ പച്ചക്കൊടി

വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലേക്ക് എത്തിക്കുന്ന പദ്ധതി നടക്കുന്ന സാഹചര്യത്തിൽ ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി നൽകി കേന്ദ്രം. വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികൾക്ക് നാട്ടിലേക്ക് വരാൻ കൂടിയാണ് ചാ൪ട്ടേഡ് വിമാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഇതോടൊപ്പം തന്നെ ക്വാറന്റൈൻ സൗകര്യം അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്രം സംസ്ഥാനങ്ങളോട് വിശദീകരണം ആരാഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച പുതിയ എസ്ഒപിയും കേന്ദ്രം ഉടൻ തന്നെ പുറത്തിറക്കുന്നതായിരിക്കും. ഒപ്പം അതിനിടെ ആഭ്യന്തര വിമാന ടിക്കറ്റിന് വൻ തുക നിശ്ചയിച്ച് കേന്ദ്രം പുതിയ നിരക്ക് പുറത്തിറക്കിയിരിക്കുകയാണ്.
അതേസമയം വിമാനത്തിന്റെ ചിലവ് തൊഴിലാളികളോ അവരുടെ സ്ഥാപനങ്ങളോ വഹിക്കണം എന്നതാണ് നിബന്ധന. ഇതേതുടർന്ന് നാട്ടിലെത്തുന്നവർ 14 ദിവസ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയണമെന്നും ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവിൽ വ്യക്തമായി പറയുന്നു. ഈ ചെലവും തൊഴിലാളികൾ വഹിക്കണമെന്നാണ് കേന്ദ്രം പുറത്തിറക്കിയ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആയതിനാൽ തന്നെ ഈ നിബന്ധനകൾ പാലിച്ചുകൊണ്ടു തന്നെ നാട്ടിലേക്ക് വരാൻ തയ്യാറായി നിരവധി തൊഴിലാളികൾ ഇതിനകം കേന്ദ്രത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ ക്വാറന്റൈൻ സൗകര്യം ഉണ്ടെന്ന് സംസ്ഥാനങ്ങളുടെ ഉറപ്പ് കൂടി കിട്ടിയാലുടൻ കേന്ദ്രം ചാ൪ട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകുന്നതായിരിക്കും.
അതിനിടെ ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് കൂടിയ തുക നിശ്ചയിച്ച് കേന്ദ്രം പുതിയ നിരക്ക് തയ്യാറാക്കിയിരിക്കുകയാണ്. സഞ്ചരിക്കുന്ന ദൂരമനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ചാണ് നിരക്ക് തയ്യാറാക്കിയിരിക്കുന്നത്. തുടർന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുറഞ്ഞ നിരക്ക് 6,500ഉം പരമാവധി 18,600 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
40% ടിക്കറ്റിന് 50% വരെ നിരക്കാണ് ഈടാക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ക്വാറന്റൈൻ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും സത്യവാങ്മൂലം, മാസ്ക്, സാനിറ്റൈസർ എന്നിവ യാത്രക്കാ൪ കരുതണമെന്നും ഡിജിസിഎ പുറത്തിറക്കിയ മാ൪ഗനി൪ദേശത്തിൽ ഉൾപ്പെടുത്തിയിട്ടും ഉണ്ട്. അനുമതി ലഭ്യമായതിനാൽ തന്നെ തിങ്കളാഴ്ച 150 വിമാനങ്ങൾ സ൪വീസ് നടത്തുമെന്ന് സ്വകാര്യ വിമാന കമ്പനിയായ സ്പൈസ് ജെറ്റ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























