360 പ്രവാസികൾ ഇന്ന് നാട്ടിലേക്ക്; ഒമാനിൽ നിന്ന് ചാർട്ടേർഡ് വിമാനം ഒരുക്കി പ്രവാസികൾക്ക് ആശ്വാസമായി മലയാളി പ്രവാസി സംഘടനകൾ
ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിക്കുന്ന ഭീതിമൂലം നാട്ടിലേക്ക് എത്തിച്ചേരാൻ കാത്തിരുന്നവർക്ക് ആശ്വാസമായി ഒമാനിൽ നിന്ന് മലയാളി പ്രവാസി സംഘടനകളുടെ ചാർേട്ടഡ് വിമാന സർവിസുകൾ ഇന്ന് മുതൽ. പ്രവാസി സംഘടനകളായ കെ.എം.സി.സിയുടെയും െഎ.സി.എഫിെൻറയും ചാർേട്ടഡ് വിമാനങ്ങളാണ് ആദ്യം പുറപ്പെടുക എന്നാണ് ലഭ്യമാകുന്ന വിവരം. ഇതേതുടർന്ന് രണ്ട് വിമാനങ്ങളിലുമായി 360 പേരാണ് ഇന്ന് നാടണയുക. മസ്കത്ത് കെ.എം.സി.സി കേന്ദ്രകമ്മിറ്റിയുടെ വിമാനം രാവിലെ എട്ടുമണിക്ക് കോഴിക്കോടിന് പുറപ്പെടുന്നതായിരിക്കും.
അതോടൊപ്പം തന്നെ സലാം എയറിെൻറ ഒ.വി 1481ാം നമ്പർ വിമാനത്തിൽ 180 പേരാണ് നാട്ടിലെത്തുക. ഇന്ന് ഉച്ചക്ക് ഒരുമണിക്ക് വിമാനം േകാഴിക്കോട് എത്തുകയും ചെയ്യും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വന്ദേ ഭാരത് മിഷെൻറ തുല്യമായ ടിക്കറ്റ് നിരക്കാണ് ഉള്ളതെന്ന് മസ്കത്ത് കെ.എം.സി.സി ഭാരവാഹികൾ അറിയിക്കുകയുണ്ടായി. മുൻ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദിെൻറ മകനും മസ്കത്ത് കെ.എം.സി.സി പ്രസിഡൻറുമായ റയീസ് അഹ്മദിെൻറയും സെക്രട്ടറി റഹീം വറ്റല്ലൂരിെൻറയും നേതൃത്വത്തിൽ നടന്ന ഇടപെടലിലൂടെയാണ് ചാർട്ടേഡ് വിമാനം പ്രവാസികൾക്കായി യാഥാർഥ്യമായത്.
എന്നാൽ യാത്രികർക്ക് മുപ്പതു കിലോ ലഗേജിന് പുറമെ ഏഴു കിലോ ഹാൻഡ് ബാഗേജും കൊണ്ടുപോകാവുന്നതാണ്. 61രോഗികൾ, 17 കുട്ടികൾ, 24 ഗർഭിണികൾ, വിസ കാലാവധി കഴിഞ്ഞ 24 പേർ, ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടിൽ എത്തേണ്ടവർ, തൊഴിൽ നഷ്ടമായവർ, ടിക്കറ്റ് ചാർജ് വഹിക്കാൻ കഴിയാത്തവർ എന്നിവർ അടങ്ങിയതാണ് മുൻഗണനയിലുള്ള യാത്രക്കാർ. ഇതിനായി ടിക്കറ്റ് തുക സമർപ്പിച്ചവരും യാത്രാ അനുമതി ലഭിച്ചവരും പുലർച്ചെ നാലുമണിക്ക് തന്നെ ബന്ധപ്പെട്ട രേഖകളോടെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തണമെന്ന് മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷററും കോവിഡ് കർമസമിതി ചീഫ് കോഒാഡിനേറ്ററുമായ ആയ കെ. യൂസുഫ് സലീം അറിയിക്കുകയുണ്ടായി.
ഐ. സി.എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ചാര്‍ട്ടേഡ് വിമാനവും കോഴിക്കോടിനാണ് എത്തിച്ചേരുന്നത്. രാവിലെ 10.30നാണ് വിമാനം പുറപ്പെടുകയെന്ന് ജനറല്‍ സെക്രട്ടറി മുഹമ്മദ് റാസിഖ് അറിയികുകയുണ്ടായത്. 11 ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ള 42 പേർ, സന്ദര്‍ശന വിസയില്‍ എത്തി ഒമാനില്‍ കുടുങ്ങിയ 50 പേര്, ജോലി നഷ്ടപ്പെട്ട 48 പ്രവാസികള്‍ എന്നിവരുള്‍പ്പെടെ 180 യാത്രക്കാരാണ് ഉണ്ടാവുക എന്നതാണ്. എന്നാൽ യാത്രക്കാരില്‍15 ശതമാനത്തോളം സൗജന്യ ടിക്കറ്റിലാണ് നാടണയുന്നത്. 50 ശതമാനം യാത്രക്കാര്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ നിരക്കിളവും നല്‍കിയിട്ടുണ്ടെന്ന് െഎ.സി.എഫ് നാഷനല്‍ കമ്മിറ്റി അറിയിക്കുകയുണ്ടായി. ബാക്കിയുള്ളവര്‍ സാധാരണ നിരക്കിലും യാത്ര ചെയ്യുന്നതായിരിക്കും.
https://www.facebook.com/Malayalivartha