ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ്; ജൂണ്‍ ഒമ്പത് മുതല്‍ 12 വിമാനങ്ങള്‍ ൾഫിൽ നിന്ന് കേരളത്തിലേക്ക് പറക്കും

ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് ജൂണ്‍ ഒമ്പത് മുതല്‍ പ്രതിദിനം 12 വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. ഇതിലൂടെ 420 ചാര്‍ട്ടേഡ് വിമാനങ്ങളും പ്രവാസികളെയും വഹിച്ച് നാട്ടിലെത്തുകയും ചെയ്യും. ഇതിനോടകം തന്നെ കൂടുതല്‍ പേരെ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നതിന് ചീഫ് സെക്രട്ടറി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
ഇതേതുടർന്ന് സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലുമായി സൌദി അറേബ്യയില്‍ നിന്ന് നാല് വിമാനങ്ങള്‍ സർവീസ് നടത്തുകയും ചെയ്യും. യു.എ.ഇയില്‍ നിന്ന് നാല്. ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ വിമാനങ്ങളും നാട്ടിലേക്ക് സർവീസ് നടത്തുകയും ചെയ്യും. പന്ത്രണ്ട് വിമാനങ്ങളും വന്ദേഭാരത് പദ്ധതിപ്രകാരമാണ് സർവീസ് നടത്തുക. ഇത് കൂടാതെയാണ് വിവിധ സന്നദ്ധ സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്ത 420 വിമാനങ്ങള്‍ കൂടി ജൂണ്‍ 9 മുതല്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് പറക്കുക എന്നത് . ഇതേതുടർന്ന് ചാര്‍ട്ടേഡ് വിമാനങ്ങളുടെ എണ്ണം 600 ആയി ഉയര്‍ത്തിയേക്കുന്നതായിരിക്കും.
എന്നാൽ ആകെ 1 ലക്ഷത്തി 72000 പ്രവാസികളെയാണ് ജൂണില്‍ നാട്ടിലെത്തിക്കുക. ക്വാറന്റീന്‍, ചികിത്സാ സൌകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശ, ആരോഗ്യ, ദുരന്തനിവാരണ വകുപ്പുകളോട് ചീഫ് സെക്രട്ടറി നിര്‍ദേശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























