സൗദി അറേബ്യയിൽ കൊറോണ ബാധിതർ ഒരുലക്ഷം കടന്നു; സഹായഹസ്തവുമായി ചൈന, സൗദിയിൽ രോഗം സ്ഥിരീകരിക്കുന്ന പ്രവാസികളുടെ എണ്ണവും കൂടുകയാണ്

ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരുന്ന സഹാഹചര്യത്തിൽ സൗദി അറേബ്യയിൽ മാത്രം രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നതായി റിപ്പോർട്ട്. ഞായറാഴ്ച മാത്രം 3045 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നതെന്ന് സൗദി ആരോഗ്യമന്ത്രാലയം റിപ്പോർട്ട് പുറത്ത് വിട്ടത്. ഇതേതുടർന്ന് നിലവിൽ രോഗബാധിതരുടെ എണ്ണം 101,914 ആയാണ് ഉയർന്നിരിക്കുന്നത്.
എന്നാൽ തന്നെയും സൗദിയിൽ രോഗം സ്ഥിരീകരിക്കുന്ന പ്രവാസികളുടെ എണ്ണവും കൊറോണ ബാധിച്ച് മരിക്കുന്ന പ്രവാസികളുടെ എണ്ണവും വളരെയധികമാണ്. ഇതിനോടകം തന്നെ നിരവധി മലയാളികൾക്ക് കൊവിഡ്-19 മൂലം ഇവിടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സൗദിയിൽ സഹായഹസ്തവുമായി ചൈനീസ് മെഡിക്കൽ സംഘം എത്തിയിട്ടുണ്ട്. എന്തെന്നാൽ നേരത്തെ ഫ്രെബ്രുവരിയിൽ ചൈനയിൽ കൊവിഡ്-19 പടർന്ന് പിടിച്ചപ്പോൾ ചൈനയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത രാജ്യമായിരുന്നു സൗദി. എന്നാലിതാ ചൈനയിലെ കൊവിഡ് വ്യാപനം കുറയുകയും സൗദിയിൽ രോഗബാധ കൂടുകയും ചെയ്തപ്പോൾ ചൈന തിരിച്ചും സഹായവുമായി എത്തുകയായിരുന്നു. ഏപ്രിൽ 15ന് എട്ട് മെഡിക്കൽ വിദഗ്ധരടുങ്ങുന്ന ചൈനീസ് സംഘം സൗദി സന്ദർശിക്കുകയും കൊവിഡ് വിരുദ്ധപോരാട്ടത്തിൽ കൈകോർത്തുകൊണ്ട് ഒരുമിച്ച് നിൽക്കുകയാണ്.
അതോടൊപ്പം തന്നെ സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. വായ്പൂര് പുത്തൻ പറമ്പിൽ അഹമ്മദ് സാലിയുടെ മകൻ താജുദ്ദീൻ ആണ് മരിച്ചത് . പ്രായം 50. അമീർ സുൽത്താനിലെ സ്റ്റാർ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 25 വർഷക്കാലമായി സൗദിയിലായിരുന്നു ജോലി ചെയ്തുവന്നിരുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഴിഞ്ഞ ഒന്നരയാഴ്ചയായി ജിദ്ദയിലെ ജർമ്മൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
https://www.facebook.com/Malayalivartha
























