15 ശതമാനം ഇന്ത്യക്കാര്‍ക്ക് മാത്രം കുവൈറ്റിൽ തുടരാം; നിലവില്‍ രാജ്യത്ത് തുടരുന്ന വിദേശികളില്‍ ഏകദേശം പതിനഞ്ചു ലക്ഷത്തോളം പേരെ ഒഴിവാക്കാൻ പദ്ധതി
കൊറോണ വ്യാപനത്തെ തുടർന്ന് ഉയർന്ന പ്രതിസന്ധിയിൽ നിരവധി പ്രവാസികൾക്കാണ് ദുരിതത്തിന്റെ കയ്പുനീർ കുടിക്കേണ്ടി വന്നത്. ഇതേതുടർന്ന് നിരവധി മാറ്റങ്ങളാണ് പല ഗൾഫ് രാഷ്ട്രങ്ങയിലുമായി നിലവിൽ നടപ്പിലാക്കി വരുന്നത്. അത്തരത്തിൽ സ്വദേശി - വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥക്ക് പരിഹാരമായി വിദേശ രാജ്യക്കാര്‍ക്ക് ക്വാട്ടാ സമ്പ്രദായം നടപ്പില്‍ വരുത്താനുള്ള കരട് ബില്ലിന് പാര്‍ലമെന്ററി ഉന്നത സമിതിയുടെ അംഗീകാരം കിട്ടിയതായി റിപ്പോർട്ട്. ഇതനുസരിച്ചു നിലവിലെ വിദേശ ജനസംഖ്യയില്‍ നിര്‍ണ്ണായകമായ കുറവുണ്ടാകുന്നതായിരിക്കുന്നതാണ്. നിലവില്‍ രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനവും വിദേശികളാണ് എന്നതാണ് പ്രത്യേകത. 30 ലക്ഷത്തിലേറെ വിദേശികളും 14.5 ലക്ഷത്തോളം വരുന്ന സദേശികളുമാണ് ഇതിൽ ഉൾപ്പെടുന്നത്. സ്വദേശി ജനസംഖ്യക്ക് സമാനമായി വിദേശ ജനസംഖ്യയും പരിമിതിപ്പെടുത്തുന്നതിനാണു സമിതിയുടെ നിലവിലെ തീരുമാനം എന്നത്.
അതേസമയം നിലവില്‍ രാജ്യത്ത് തുടരുന്ന വിദേശികളില്‍ ഏകദേശം പതിനഞ്ചു ലക്ഷത്തോളം പേരെ ഒഴിവാക്കുന്നതിനാണ് പദ്ധതി. വിദേശ ജനസംഖ്യയില്‍ മുന്‍പന്തിയിലുള്ള സമൂഹങ്ങള്‍ക്കായി നിശ്ചിത ക്വാട്ട സമ്പ്രദായം നടപ്പിലാക്കുന്നതോടെ കുവൈത്ത് ജനസംഖ്യയുടെ 15 ശതമാനം ഇന്ത്യക്കാര്‍ക്ക് രാജ്യത്തു തുടരാന്‍ അനുവദിക്കുന്നതായിരിക്കും. ഈജിപ്ത്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യക്കാര്‍ക്ക് കുവൈത്ത് ജനസംഖ്യയുടെ 10 ശതമാനത്തിന് മാത്രമേ തുടരാന്‍ അനുവധിക്കുകയുള്ളൂ.
എന്നാൽ നേപ്പാള്‍, പാകിസ്ഥാന്‍, വിയറ്റ്‌നാം, എന്നീ രാജ്യക്കാര്‍ക്ക് മൂന്നു ശതമാനവുമാണ്. ഭരണ ഘടന വ്യവസ്ഥകളനുസരിച്ചു നിര്‍ദേശങ്ങള്‍ സൂക്ഷ പരിശോധന നടത്തിയതായും കരട് ബില്‍ പടലമെന്റില്‍ അവതരിപ്പിച്ചു പാസ്സാക്കി നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനുമാണ് സമിതി നിലവിൽ ആലോചിക്കുന്നത്. കൂടാതെ സര്‍ക്കാര്‍ ജോലിയിലും സര്‍ക്കാര്‍ കരാര്‍ ജോലിയിലും സ്വദേശികളെ മാത്രം നിയമിക്കുക, കരാര്‍ ജോലിക്കാരെ കാലാവധി കഴിയുന്നതോടെ മടക്കി അയക്കുക, അവിദഗ്ദ തൊഴിലാളികളെ ഒഴിവാക്കി ബിരുദധാരികളെ മാത്രം പരിഗണിക്കുക, തുടങ്ങിയ കടുത്ത നിര്‍ദേശങ്ങളും പാര്‍ലമെന്റ് സമിതിയുടെ പരിഗണനയിലുണ്ട്.
https://www.facebook.com/Malayalivartha