യുഎഇ കോൺസുലേറ്റ് സ്വർണതട്ടിപ്പിൽ കൂടുതൽ മലയാളികൾ; സ്വപ്നയ്ക്കും സരത്തിനും പിന്നാലെ ആരെല്ലാം, ഇവരെ പിടികൂടി നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയതായി ഉദ്യോഗസ്ഥർ
യുഎഇ കോൺസുലേറ്റ് സ്വർണതട്ടിപ്പിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടതായി റിപ്പോർട്ട്. യുഎഇയിലെ ചില മലയാളികൾ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതായി കസ്റ്റംസ് അറിയിക്കുകയുണ്ടായി. നയതന്ത്ര ബാഗിൽ സ്വർണം വയ്ക്കുന്നത് ഈ സംഘമാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഇവരെ പിടികൂടി നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയതായും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിക്കുകയുണ്ടായി. കഴിഞ്ഞ മാസം 30നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിൽ 15 കോടിയുടെ സ്വർണം ഉദ്യോഗസ്ഥർ കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് അന്വേഷണം നടന്നുവരുന്നത്. ഇതേതുടർന്ന് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരയായ സ്വപ്ന സുരേഷിനെക്കുറിച്ചുളള വിവരങ്ങൾ കസ്റ്റംസ് ഇന്ന് പുറത്തുവിട്ടിരുന്നു.
അതേസമയം യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന ഇവർ ഇപ്പോൾ ഇപ്പോൾ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജരായിട്ടാണ് പ്രവർത്തിച്ചുപോരുന്നത്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്ന ഒളിവിലാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിക്കുകയുണ്ടായി. സ്വപ്നയ്ക്കായി തെരച്ചിൽ തുടരുകയാണ്.
എന്നാൽ ഇതിനോടകം തന്നെ കള്ളക്കടത്തിൽ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുന്നതായിരിക്കും. കോൺസുലേറ്റ് പിആർഒയുടെ വ്യാജ തിരിച്ചറിയൽ കാർഡ് സരിത് തട്ടിപ്പിനായി ഉപയോഗിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ എന്നത്. കോൺസുലറ്റിൽ നിന്ന് പുറത്തായ ശേഷം സരിത് വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയത്. ഇതേതുടർന്ന് കേസിൽ കസ്റ്റംസ് അന്വേഷണം ഉന്നതതലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് രാവിലെ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha