തൊണ്ണൂറുകളിൽ ഇന്ത്യയിലേയ്ക്കുള്ള സ്വർണക്കടത്തിന്റെ പറുദീസയായിരുന്നു ദുബായ്; ഒട്ടേറെ പേർ കോടീശ്വരന്മാരായപ്പോൾ, കാരിയറായി ജോലി ചെയ്തിരുന്നവർ കുടുക്കിലുമായി, സ്വർണക്കടത്ത് തുടർച്ചയായി പിടികൂടപ്പെടുകയും വൻ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുകയും പലരും അഴികളെണ്ണുകയും ചെയ്തു
തിരുവനന്തപുരത്ത് നടന്ന വൻ സ്വർണ്ണവേട്ട മുൻനിർത്തി വിവാദങ്ങൾ കൊടുമ്പിരികൊള്ളുകയാണ്. 100 കോടിയുടെ സ്വർണം കടത്തിയ ശേഷമാണ് പിടിക്കപ്പെടുന്നത് പോലും. ഇത്തരം ഒരു സാഹചര്യത്തിൽ ദുബായ് വാർത്തകളിൽ ഇടം നേടുകയാണ്. 1990കളിൽ ഇന്ത്യയിലേയ്ക്കുള്ള സ്വർണക്കടത്തിന്റെ പറുദീസയായിരുന്നു ദുബായ് എന്നത് അറിയാക്കഥയല്ല. അക്കാലത്ത് മലയാളി സംഘങ്ങൾ പതിവായി കേരളത്തിലേയ്ക്ക് സ്വർണം കടത്തുകയും അപൂർവമായി പിടികൂടുകയും ചെയ്തിരുന്നു.
എന്നാൽ, പിന്നീട് സ്വർണക്കടത്ത് തുടർച്ചയായി പിടികൂടപ്പെടുകയും വൻ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുകയും പലരും അഴികളെണ്ണുകയും ചെയ്തതോടെ പലരും ഇൗ രംഗത്ത് നിന്ന് ഉൾവലിയുകയും ചെയ്തു. അങ്ങനെ സ്വർണകള്ളക്കടത്തിലൂടെ ഒട്ടേറെ പേർ കോടീശ്വരന്മാരായപ്പോൾ, കാരിയറായി ജോലി ചെയ്തിരുന്നവർ കുടുക്കിലുമായിതീർന്നു .അതേസമയം ഇന്ത്യയിലേക്കുള്ള സ്വര്‍ണം കള്ളക്കടത്ത് നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമിന്റെ ഉറ്റ അനുയായി ആണെന്നും ആരോപണം ഏറ്റവും കൂടുതൽ ഉയർന്നിരുന്നു. ദാവൂദ് ഇബ്രാഹിമിന് ദുബായ് കേന്ദ്രീകരിച്ച് വൻ പ്രവർത്തന ശൃംഖലയുണ്ടായിരുന്നു എന്നത് വലിയ വാർത്തയായി മാറിയിരുന്നു. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ റിപ്പോര്‍ട്ടും ഇതു സംബന്ധിച്ച് പുറത്തുവന്നതാണ്.
എന്നാൽ ആദ്യകാലത്ത് പുരുഷന്മാർ മാത്രമായിരുന്നു സ്വർണക്കടത്തിനായി മുന്നിട്ടിറങ്ങിയത്. ഇതേതുടർന്ന് സ്ത്രീകളും രംഗത്തുവന്നു. അങ്ങനെ 1990കളിൽ സ്ഥിരമായി ദുബായിൽ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വർണം കടത്തുകയും അപൂർവമായി പിടിക്കപ്പെടുകയും ചെയ്തു. വിവിധ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു കടത്തുകളെല്ലാം തന്നെ നടന്നുവന്നത്. ഇതും പിന്നീട് കണ്ടെത്തിയിരുന്നു. അങ്ങനെ ദുബായില്‍ ബിസിനസ് നടത്തുന്ന ഇന്ത്യന്‍ സ്ത്രീകളെ ഉപയോഗിച്ചാണു പ്രധാനമായും സ്വര്‍ണം കടത്തുന്നതെന്ന റിപോർടുകളും പിന്നീട് പുറത്തുവന്നു. സ്വര്‍ണക്കടത്തിനിടെ അടുത്തകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ കഴക്കൂട്ടം സ്വദേശിനി സെറീന ഷാജി ദുബായിലും അബുദാബിയിലും ബ്യൂട്ടി പാര്‍ലര്‍ ബിസിനസ് നടത്തിവരികയായിരുന്നു.
https://www.facebook.com/Malayalivartha