ഗൾഫ് രാഷ്ട്രങ്ങളിൽ ദിനംപ്രതി ഉയരുന്ന കണക്കുകൾ; കണ്ണീരോടെ പ്രവാസികൾ, ഇതുവരെ നഷ്ടമായത് 305 പ്രവാസി മലയാളികളെ
ഗള്‍ഫില്‍ ചൊവ്വാഴ്ച കൊവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ മരിച്ചതായി റിപ്പോർട്ട്. കൊല്ലം ചാത്തന്നൂര്‍ സ്വദേശി കുന്നുവിള തോമസ് ജോണ്‍ ആണ് ജിദ്ദയില്‍ മരിച്ചത്. മൂന്ന് ആഴ്ചയായി ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍ ചികിത്സയിലായിൽ കഴിയുകയായിരുന്നു. അതേസമയം തൃശൂര്‍ വടക്കേക്കാട് സ്വദേശി വെട്ടിയാട്ടില്‍ വീട്ടില്‍ 65 വയസ്സുള്ള പ്രേമരാജന്‍ സൗദി ജുബൈലിലാണ് മരിച്ചത്. മലപ്പുറം കോട്ടപ്പടി സ്വദേശി നജീബ് മച്ചിങ്ങല്‍ റിയാദില്‍ മരിച്ചതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 305 ആയി ഉയരുകയുണ്ടായി.
അതേസമയം കോവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന സൗദി അറേബ്യയിൽ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 20 ലക്ഷം കടന്നു. 2,018,657 സ്രവസാമ്പിളുകൾ പി.സി.ആർ ടെസ്റ്റിന് വിധേയമാക്കി. ഇതിൽ 2,171,08 പേരിൽ രോഗം സ്ഥിരീകരിച്ചു. അതിൽ 1,54,839 പേർക്ക് രോഗം ഭേദമായിരിക്കുന്നു. എന്നാൽ 2017 ആളുകൾ മരണത്തിന് കീഴടങ്ങി. ബാക്കി 60,252 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തന്നെ തുടരുകയാണ്. ഇതിൽ 2,268 പേർ ഗുരുതരാവസ്ഥയിലാണ്.
എന്നാൽ രാജ്യത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തിപകർന്ന് നെഗറ്റീവ് കേസുകളുടെ എണ്ണത്തിൽ ഈ ദിവസങ്ങളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. തുടർന്ന് ചൊവ്വാഴ്ച 5,205 പേരാണ് സുഖം പ്രാപിച്ചത്. 3,392 പേരിൽ പുതുതായി രോഗം സ്ഥിരീകരിക്കുകയുണ്ടായി. കഴിഞ്ഞ 48 മണിക്കൂറിനിടയിൽ 49 പേർ മരിക്കുകയുണ്ടായി. തിങ്കളാഴ്ച റിയാദ് 35, ജിദ്ദ 5, മദീന 1, ഹുഫൂഫ് 2, ത്വാഇഫ് 1, ഖത്വീഫ് 1, ഖമീസ് മുശൈത് 1, വാദി ദവാസിർ 1, അൽഅയൂൺ 1, അറാർ 1 എന്നിവിടങ്ങളിലാണ് മരണം ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തത്.
https://www.facebook.com/Malayalivartha