സ്വർണക്കടത്ത് നിലയ്ക്കണമെങ്കിൽ ഇത് ചെയ്യേണ്ടി വരും; വെളിപ്പെടുത്തലുമായി ജ്വല്ലറി രംഗത്ത് 40 വർഷത്തിലേറെ പരിചയസമ്പത്തുള്ള രാമചന്ദ്രൻ
സ്വർണക്കടത്ത് നിലയ്ക്കണമെങ്കിൽ രാജ്യാന്തര നിലവാരത്തിൽ സ്വർണവില കണക്കാക്കുന്ന സംവിധാനം വരേണ്ടി വരുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ ഇത്തരത്തിൽ ഇന്ത്യയിലേക്കുള്ള സ്വർണക്കള്ളക്കടത്ത് ഒരുകാലത്തും പൂർണമായി നിലച്ചിരുന്നില്ലെന്നും അദ്ദേഹം പറയുകയാണ്. സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിൽ നിന്ന് 1970 കളിലാണ് ഇന്ത്യയിലേക്ക് സ്വർണക്കള്ളക്കടത്ത് വ്യാപകമായത് തന്നെ. സ്വർണ്ണക്കടത്ത് പിന്നീട് ഹാജി മസ്താന്റെ നേതൃത്വത്തിൽ മുംബൈ കേന്ദ്രീകരിച്ചും സംഘം സജീവമായി മാറുകയായിരുന്നു. പിന്നീട് മലയാളികൾ ഈ രംഗത്തേക്ക് വന്നുവെന്നും അദ്ദേഹം പറയുകയാണ്. അതേസമയം കേരളത്തിലേയ്ക്ക് ഡിപ്ലോമാറ്റിക് ബഗേജിൽ കോടികളുടെ സ്വർണം കടത്തിയതിന് പിന്നിൽ രാഷ്ട്രീയക്കാർക്ക് ബന്ധമുണ്ടോ എന്ന് പറയാൻ താൻ ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിൽ മൂല്യവർധിത നികുതി അതായത് വാറ്റ് മാത്രമേ നിലവിൽ ഈടാക്കുന്നുള്ളൂ എന്നതാണ്. എന്നാൽ തനിതങ്കത്തിന് അതായത് സ്വർണക്കട്ടിക്ക് ഇതും ബാധകമല്ല എന്നതാണ്. എന്നാൽ സ്വർണാഭരണങ്ങൾക്ക് മാത്രമേ വാറ്റ് നൽകേണ്ടതുള്ളൂ. ഇന്ത്യയിലാണെങ്കിൽ 12% ഇറക്കുമതി ഡ്യൂട്ടി നൽകണം. ഒരു കിലോ സ്വർണം യുഎഇയിൽ നിന്ന് വാങ്ങിക്കുമ്പോൾ നിലവിലെ വിലനിലവാരമനുസരിച്ച് ഏതാണ്ട് 43 ലക്ഷം രൂപയാണ് വില നൽകേണ്ടത് തന്നെ.
അതോടൊപ്പം തന്നെ ഇത് ഇന്ത്യയിലെത്തിച്ചാൽ 49 ലക്ഷത്തോളം രൂപ കിട്ടുന്നതാണ്. ഈ സമയം കസ്റ്റംസിനെ വെട്ടിച്ചുകൊണ്ടുപോയാൽ, അതായത് കള്ളക്കടത്ത് നടത്തിയാൽ ഏഴ് ലക്ഷം രൂപ വരെ ലാഭം കിട്ടുന്നതാണ്. യുഎഇയിൽ നിന്ന് സ്വർണം അയക്കുന്നവരും അവിടെ സ്വീകരിക്കുന്നവരും വാങ്ങിക്കുന്നവരുമെല്ലാം കള്ളക്കടത്തിന്റെ ഭാഗമാണ് എന്നതാണ്. ഇതേത്തുടർന്നുള്ള ലാഭമാണ് ഇത്തരത്തിൽ നയിക്കുന്നത്.
https://www.facebook.com/Malayalivartha