വന്ദേഭാരത് വീണ്ടും പണി തുടങ്ങി; നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളിൽ ടിക്കറ്റിന് ഈടാക്കുന്നത് തോന്നിയ നിരക്ക്
കൊറോണ വ്യാപനത്തിൽ നട്ടംതിരിഞ്ഞ പ്രവാസികൾക്ക് ആശ്വാസമായി വന്ന വന്ദേഭാരത് ഇപ്പോൾ അവസരം മുതലെടുക്കുകയാണ്. യാതൊരുകത്തോലിയുമില്ലാതെ നാട്ടിലേക്ക് വരാൻ നിൽക്കുന്ന പ്രവാസികളിൽ നിന്ന് കൂടുതൽ നിരക്ക് ഈടാക്കുന്നതായി റിപ്പോർട്ട്. വന്ദേഭാരത് മിഷൻ നാലാം ഘട്ടത്തിൽ കുവൈത്തിൽ നിന്നുള്ള സർവീസുകൾക്ക് വ്യത്യസ്ത നിരക്ക് ഈടാക്കുന്നതായി പരാതി ഉയരുകയാണ്. എന്നാൽ ആദ്യ മൂന്നു ഘട്ടങ്ങളിൽ കേരളത്തിലേക്ക് ഏകീകൃത നിരക്കായിരുന്നു ഈടാക്കിയിരുന്നത്. ടിക്കറ്റുകൾ ട്രാവൽ ഏജൻസികളിൽ ലഭ്യമായതോടെയാണ് നിരക്കുകൾ വ്യത്യാസപ്പെട്ടത് എന്നാണ് സൂചന.
അതേസമയം കുവൈത്തിൽനിന്ന് കേരളത്തിലേക്ക് 80 ദീനാർ എന്ന ഏകീകൃത നിരക്കായിരുന്നു വന്ദേഭാരത് മിഷൻ ആദ്യ മൂന്നു ഘട്ടങ്ങളിലും എയർ ഇന്ത്യ ഈടാക്കിയിരുന്നത്. നാലാം ഘട്ടത്തിൽ സ്വകാര്യ വിമാനകമ്പനികളായ ഇൻഡിഗോ, ഗോ എയർ എന്നീ കമ്പനികളാണ് സർവീസ് നടത്തിവരുന്നത്. ഇതേതുടർന്ന് ടിക്കറ്റുകൾ ട്രാവൽ ഏജൻസി വഴി ലഭ്യമാക്കുന്നുണ്ട്. എന്നാൽ സാധാരണ വാണിജ്യ സർവീസ് പോലെ വിവിധ തീയതികളിൽ വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത് എന്ന് കണ്ടെത്തുകയുണ്ടായി. ഇത്തരത്തിൽ യാത്ര ചെയ്യുന്ന സ്ഥലമനുസരിച്ചും നിരക്കിൽ മാറ്റമുണ്ടാകുന്നുണ്ട്. കൂടുതൽ ആവശ്യക്കാരുണ്ടായിരുന്ന ആദ്യ മൂന്നു ഘട്ടങ്ങളിൽ 36 വിമാനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ നാലാംഘട്ടത്തിൽ 91 വിമാനങ്ങൾ ഷെഡ്യൂൾ ഇതിനോടകം ചെയ്തിട്ടുണ്ട്.
അതേസമയം ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള വിമാനങ്ങൾ ഇന്നലെ മുതൽ എത്തിതുടങ്ങി. വന്ദേഭാരത് മിഷൻ വഴിയുള്ള വിമാനങ്ങൾക്ക് പുറമെ ചാർേട്ടഡ് വിമാനങ്ങളും യു.എ.ഇയിൽ എത്തിയിരിക്കുകയാണ്. വിദ്യാർഥികളും അമ്മമാരും ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളവരുമാണ് വിമാനത്തിൽ കൂടുതലും ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്.രാവിലെ 10.30ന് ഡെൽഹിയിൽ നിന്ന് ഷാർജയിലേക്കാണ് ആദ്യ ഇന്ത്യൻ വിമാനം എത്തിയത് തന്നെ.
https://www.facebook.com/Malayalivartha