ഓരോ വിമാനങ്ങളിലും ഉള്ളത് 15 മുതൽ 20 യാത്രക്കാർ; യുഎഇ താമസ വീസക്കാർക്ക് തിരിച്ചെത്താൻ അനുമതി നൽകിയ ആദ്യ ദിനത്തിൽ എത്തിയത് 200ൽ താഴെ ഇന്ത്യക്കാർ
ഏറെ പ്രതിസന്ധികൾ കടന്ന് കോറോണയെ അതിജീവിച്ച് സാധാരണ നിലയിലേക്ക് എത്തിയ യുഎഇ പ്രവാസികളെ സ്വീകരിക്കാൻ അനുമതി നൽകിയിരുന്നു. ഇതേതുടർന്ന് ഇന്ത്യയിലുള്ള യുഎഇ താമസ വീസക്കാർക്ക് തിരിച്ചെത്താൻ അനുമതി നൽകിയ ആദ്യ ദിനത്തിൽ എത്തിയത് 200ൽ താഴെ ഇന്ത്യക്കാർ മാത്രമെന്ന് സൂചന. വന്ദേഭാരത് മിഷൻ വിമാനങ്ങളിലും ചാർട്ടേഡ് വിമാനങ്ങളിലുമായാണ് അബുദാബി, ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ എത്തിയിരുന്നത്. എന്നാൽ ഓരോ വിമാനങ്ങളിലും 15 മുതൽ 20 യാത്രക്കാർ മാത്രം.
യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെയും ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെയും അനുമതി ലഭിക്കാത്തതിനാലാണ് വീസയുള്ള പലർക്കും തിരിച്ചെത്താൻ കഴിയാത്തതെന്ന് യാത്രക്കാർ വ്യക്തമാക്കുകയുണ്ടായി. കൂടാതെ അംഗീകൃത കേന്ദ്രങ്ങളിൽനിന്നല്ലാത്ത പിസിആർ ടെസ്റ്റുമായി എത്തിയവർക്കും യുഎഇയിലേക്കു വരാനായില്ല എന്നതാണ് നിലവിൽ ഉയരുന്ന പ്രെശ്നം.
അതേസമയം ട്രൂനാറ്റ് ഉൾപെടെ ഇതര കോവിഡ് പരിശോധനാ ഫലവുമായി എത്തിയവർക്കും യാത്രാനുമതി ലഭിച്ചിരുന്നില്ല. കണ്ണൂരിൽനിന്ന് ഇന്നലെ രാവിലെ 10.50ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.20ന് അബുദാബിയിലെത്തിയ വിമാനത്തിൽ 15 മുതിർന്നവരും 4 കുട്ടികളുമാണ് ഉണ്ടായിരുന്നതെന്ന് ഈ വിമാനത്തിൽ തിരിച്ചെത്തിയ സാമൂഹിക പ്രവർത്തകൻ എംഎം നാസർ കാഞ്ഞങ്ങാട് വ്യക്തമാക്കി.
ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റി (ഐസിഎ) അനുമതി കിട്ടാതെ ടിക്കറ്റെടുത്ത് അബുദാബിയിലേക്കു വരാനായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ 4 പേരെ മടക്കി അയയ്ക്കുകയുണ്ടായി. വെബ്സൈറ്റിൽ റജിസ്ട്രേഷൻ നടത്തിയപ്പോൾ കിട്ടിയ കൺഫർമേഷൻ അനുമതിയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഇവർ ടിക്കറ്റെടുത്ത് എയർപോർട്ടിലെത്തിയത് എന്നാണ് സൂചന. റജിസ്ട്രേഷൻ നടത്തിയ ഉടൻ ലഭിക്കുന്ന കൺഫർമേഷൻ യാത്രാനുമതിയല്ല എന്നതാണ് അധികൃതർ വ്യക്തമാക്കുന്നത്. അപേക്ഷ അധികൃതർ വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്താൽ 2 ദിവസത്തിനകം അംഗീകരിച്ചതായി അറിയിപ്പ് ലഭിക്കുന്നതായിരിക്കും.
https://www.facebook.com/Malayalivartha