കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകൾ പലരും അവസാനിപ്പിക്കുന്നു; തുടക്കത്തിലുണ്ടായിരുന്ന തള്ളിക്കയറ്റം കുറഞ്ഞതോടെ യാത്രക്കാർക്കായുള്ള നെട്ടോട്ടത്തിൽ, വന്ദേഭാരത് വിമാനങ്ങളിൽ ആളെ നിറയ്ക്കാനും എംബസിയും എയർലൈനും വല്ലാതെ പ്രയാസപ്പെടുന്നു
കൊറോണ വ്യാപനത്തെ തുടർന്ന് നാട്ടിൽ വരാൻ കഴിയാതെ പോയ യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകൾ പലരും അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. ഇങ്ങനെ അനുമതി ലഭിച്ച സർവീസുകളിൽ പകുതി പോലും ഉപയോഗപ്പെടുത്താതെയാണ് പലരും പിൻവാങ്ങുന്നത്. യാത്രക്കാരില്ലാത്തതാണ് പ്രധാന കാരണം. തുടക്കത്തിലുണ്ടായിരുന്ന തള്ളിക്കയറ്റം കുറഞ്ഞതോടെ യാത്രക്കാർക്കായുള്ള നെട്ടോട്ടത്തിലായിരുന്നു പല സംഘാടകരും. വന്ദേഭാരത് നാലാം ഘട്ടം തുടക്കത്തിൽ വന്ദേഭാരത് വിമാനങ്ങളിൽ ആളെ നിറയ്ക്കാനും എംബസിയും എയർലൈനും നന്നേ പ്രയാസപ്പെട്ടിരുന്നു. എംബസിയിൽ റജിസ്റ്റർ ചെയ്തവരുടെ പട്ടികയിൽനിന്ന് 1300 പേരെ വിളിച്ചാണ് ഒരു വിമാനത്തിലേക്ക് ആളെ തരപ്പെടുത്തിയതെന്നാണ് അന്ന് എയർലൈൻ ഉദ്യോഗസ്ഥർ അന്ന് വ്യക്തമാക്കിയത്.
അതേസമയം ആദ്യ ഘട്ടങ്ങളിൽ അത്യാവശ്യക്കാർക്കുപോലും ടിക്കറ്റില്ലെന്നു പറഞ്ഞിരുന്ന വന്ദേഭാരതും ചാർട്ടേഡ് സംഘാടകരും പിന്നീട് യാത്രക്കാർക്കായി വലവീശാൻ തുടങ്ങുകയായിരുന്നു. അതിന് കാരണമായി പറയപ്പെടുന്നത്, വന്ദേഭാരത് വിമാന ടിക്കറ്റ് എംബസിയുടെ നിയന്ത്രണത്തിൽനിന്ന് ഓൺലൈനിലേക്കു മാറ്റിയത് കാരണമാണ് ചാർട്ടേഡ് വിമാനങ്ങൾക്കു വീണ്ടും ആളുകുറഞ്ഞു. റജിസ്റ്റർ ചെയ്ത ആർക്കും എവിടന്നും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നു വന്നതോടെ താരതമ്യേന കുറഞ്ഞ നിരക്ക് ഈടാക്കിയിരുന്ന വന്ദേഭാരതിലേക്ക് യാത്രക്കാർ തിരിയുകയുണ്ടായി.
കൊറോണ വ്യാപനത്തിന്റെ ആദ്യ നാളുകളിൽ ചില സ്വകാര്യ എയർലൈനുകൾ ട്രാവൽ ഏജൻസികളുടെ സഹകരണത്തോടെ സർവീസ് നടത്തിയതും ചില വ്യക്തികളും സംഘടനകളും നിർധനരായ പ്രവാസികൾക്ക് സൗജന്യ സർവീസ് നടത്തിയതും സംഘടനകളുടെ ചാർട്ടേഡ് സർവീസികളിൽ ആളില്ലാതാക്കി. ഓൺലൈൻ സൗകര്യമില്ലാത്തവരും നേരത്തേ ടിക്കറ്റിനായി പണം നൽകിയ ആളുകളുമാണ് ഇപ്പോൾ ചാർട്ടേഡു വിമാനങ്ങളെ ആശ്രയിച്ചുവരുന്നത്. എന്നാൽ ഇത്തരത്തിൽ നിരവധിപേരാണ് യാത്ര റദ്ധാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha