ഫൈസൽ ഫരീദിന് ഓടിയൊളിക്കാൻ കഴിയില്ല; തൂക്കിയെടുത്ത് ദുബായ് പോലീസ്, അതികം വൈകാതെ ദുബായിലുള്ള പ്രതി ഇന്ത്യയിലേക്ക്
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയതിനു പിന്നാലെ നിർണായക നീക്കവുമായി ദുബായ് പോലീസ്. വിവരം ആഭ്യന്തര മന്ത്രാലയത്തെയും ഇമിഗ്രേഷൻ ബ്യൂറോയെയും യുഎഇ സർക്കാരിനെയും അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ദുബായിലുള്ള പ്രതിയെ ഇന്ത്യയിലെത്തിക്കാനാണ് നടപടി. ഇതേതുടർന്ന് ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തി. ഇയാളെ ദുബായ് പൊലീസ് ചോദ്യം ചെയ്തതായും അറിയുന്നു. നാടുകടത്തലിന് യുഎഇ ഉടൻ നടപടിയെടുക്കുമെന്നാണു സൂചന.
ഫൈസലിനെതിരേ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നേരത്തേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയും യുഎഇയും തമ്മിൽ 1999 ൽ ഒപ്പുവച്ച ഉടമ്പടിയുണ്ടെങ്കിലും കാലതാമസം വരുന്നതായിരിക്കും. എന്നാൽ, നാടുകടത്താൻ ഇന്ത്യ അഭ്യർഥിച്ചാൽ യുഎഇ വേഗത്തിൽ തന്നെ നടപടിയെടുക്കാറുണ്ട്.
അതേസമയം യുഎഇ കോൺസുലേറ്റിലെ ഭരണച്ചുമതലയുണ്ടായിരുന്ന ഷാർഷ് ദ് അഫയ്ർ റാഷിദ് ഖമീസ് അലി മുസാഖിരി അൽ ഷെമെയ്‌ലി ദുബായിലേക്കു മടങ്ങിയ വാർത്തകൾ നേരിയ ആശങ്ക ഉളവാക്കുകയും ചെയ്തു. യുഎഇ എംബസിയുടെ നിർദേശപ്രകാരം തിരുവനന്തപുരത്തു നിന്നു ചൊവ്വാഴ്ച ഡൽഹിയിലെത്തിയ അദ്ദേഹം അവിടെ നിന്നാണ് ഇന്ത്യ വിട്ടത് തന്നെ. കസ്റ്റംസ് പിടികൂടിയ സ്വർണമടങ്ങിയ നയതന്ത്ര ബാഗേജ് ഷെമെയ്‌ലിയുടെ വിലാസത്തിലാണ് എത്തിയത് എന്നത് നേരത്തെ തന്നെ വാർത്ത വന്നതാണ്. എന്നാൽ നൽകിയിരുന്ന ഫോൺ നമ്പർ കോൺസുലേറ്റ് മുൻ പിആർഒയും കേസിലെ ഒന്നാം പ്രതിയുമായ പി.എസ്. സരിത്തിന്റേതുമായിരുന്നു.
https://www.facebook.com/Malayalivartha