ദുബായിൽ ഒരുങ്ങുന്നത് ലക്ഷക്കണക്കിന് തൊഴിലവസരം; ജനജീവിതം സാധാരണ നിലയിലേക്ക്, പ്രവാസികളെ നെഞ്ചോട് ചേർത്ത ഏക രാജ്യം വിജയത്തിലേക്ക്
കരുതലും കരുണയുമുള്ള അധികാരികൾ അതുതന്നെയാണ് ബുർജ് ഖലീഫ പോലെ ലോകമെമ്പാടും യുഎഇയുടെ പേര് മുഴങ്ങിയത്. കാലാകാലങ്ങളായി കാത്തുവരുന്ന പലതും അവർ കൈവിടില്ല. കൊറോണ വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽപോലും പ്രവാസികളെ നെഞ്ചോട് ചേർത്ത ഏക രാജ്യം. പതറാതെ മുന്നോട്ട് തന്നെ നടന്നു. ഇന്നിതാ ലോകം ഉറ്റുനോക്കുന്നു, അവർ വിജയത്തിലേക്ക്....കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ശേഷം കൂടുതല്‍ പബ്ലിക് പാര്‍ക്കുകളും ബീച്ചുകളും തുറക്കാനൊരുങ്ങിയാതായി യുഎഇ. അബുദാബി മീഡിയ ഓഫീസ് വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
അതോടൊപ്പം തന്നെ രാജ്യതലസ്ഥാനമായ അബുദാബിയിലും അല്‍ ഐന്‍, അല്‍ ദഫ്ര മേഖലകളിലും കൂടുതല്‍ പബ്ലിക് പാര്‍ക്കുകളും ബീച്ചുകളും തുറക്കുമെന്ന് അബുദാബി ഗതാഗത വിഭാഗം അറിയിച്ചതായി പ്രസ്താവനയില്‍ പറയുന്നു. പരമാവധി 40 ശതമാനം ആളുകള്‍ക്കാണ് പ്രവേശനമുണ്ടാകുന്നത്. ഇതിന് മുന്നോടിയായി അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയുണ്ടായി.
എന്നാൽ ഒരു സംഘത്തില്‍ നാലുപേര്‍ വരെ അനുവദനീയമാണ്. പ്രവേശനകവാടത്തില്‍ ശരീരോഷ്മാവ് പരിശോധിച്ച ശേഷമാവും ഇവരെ കടത്തി വിടുന്നത്. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. 30 ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച് ഭക്ഷ്യ വിതരണശാലകള്‍ക്കും പ്രവര്‍ത്തിക്കാം. ഒരു മേശയില്‍ നാലുപേര്‍ക്ക് വരെ ഇരിക്കാം. കുറഞ്ഞത് രണ്ടര മീറ്ററെങ്കിലും അകലം പാലിച്ച് വേണം മേശകള്‍ ക്രമീകരിക്കാന്‍. ഇതിനോട് ചേര്‍ന്നുള്ള കളിസ്ഥലങ്ങള്‍ തുറക്കരുത്, പാര്‍ക്കിങ് സൗകര്യം 50 ശതമാനമായി പരിമിതപ്പെടുത്തണം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് കൂടുതല്‍ പാര്‍ക്കുകളും ബീച്ചുകളും തുറക്കുന്നതിന്റെ ഭാഗമായി അധികൃതര്‍ മുന്നോട്ട് വയ്ക്കുന്നത്.
https://www.facebook.com/Malayalivartha