ഇന്ത്യ- യു.എ.ഇ. വിമാനസർവീസ് തീരുമാനം ഈ മാസം 20-ന്; യു.എ.ഇ.യിലേക്ക് പോകുന്നവർ 96 മണിക്കൂറിനുള്ളിൽ കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കരുതണം, 14 ദിവസം നിർബന്ധമായും ക്വാറന്റീനിൽ ഇരിക്കണം എന്നും യു.എ.ഇ
ഇന്ത്യ- യു.എ.ഇ വിമാനസർവീസ് സംബന്ധിച്ച തീരുമാനം ഈ മാസം 20-ന് നടക്കുന്ന അവലോകന യോഗത്തിന് ശേഷമുണ്ടാകുമെന്നാണ് സൂചന. ഇപ്പോൾ ഇന്ത്യയിലുള്ള യു.എ.ഇ. താമസ വിസക്കാർക്ക് യു.എ.ഇ യിലേക്ക് പോകാനായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തിവരികയാണ്. ഈ മാസം 12-ന് തുടങ്ങിയ ഈ പ്രത്യേക സർവീസുകൾ 26 വരെ തുടരുന്നതെയിരിക്കും. എന്നാൽ പല വിമാന സർവീസുകളിലും മതിയായ യാത്രക്കാരില്ലെന്നാണ് പരാതി. പ്രത്യേകിച്ചും ദക്ഷിണേന്ത്യൻ നഗരങ്ങളിൽനിന്നുള്ള സർവീസുകളാണ് ഇത്തരത്തിൽ ആളില്ലാതെ പറക്കുന്നത്. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അവലോകനം ചെയ്തശേഷമായിരിക്കും വിമാന സർവീസുകൾ കൃത്യമായി നടത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം എന്നാണ് ഇന്ത്യൻ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ഡൽഹിയിൽ പ്രഖ്യാപിച്ചത്.
അതോടൊപ്പം തന്നെ യു.എ.ഇ. ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് നാടുകളിലേക്കും സർവീസ് വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തുകയാണ് ഇത്തരം സർവീസുകൾ ആരംഭിക്കാനുള്ള പ്രാഥമിക കടമ്പ എന്നത്. യു.എ.ഇ.യിലേക്ക് പോകുന്നവർ 96 മണിക്കൂറിനുള്ളിൽ കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കരുതണമെന്നും 14 ദിവസം നിർബന്ധമായും ക്വാറന്റീനിൽ ഇരിക്കണമെന്നുമാണ് യു.എ.ഇ അധികൃതർ വ്യവസ്ഥ ചെയ്യുന്നത്.
കൊറോണ വ്യാപനം മുട്ടുമടക്കിയ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വിശേഷിച്ച് കേരളത്തിലേക്ക് യാത്രചെയ്യുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഗൾഫിൽ നിന്നെത്തുന്നവർക്ക് കേരളത്തിൽ 28 ദിവസം വരെയാണ് ഇപ്പോൾ ക്വാറന്റീൻ കാലാവധി അനുവദിച്ചിട്ടുള്ളത്. ചെറിയ അവധി കണക്കാക്കി പോയി വരാമെന്ന് കരുതിയവരെല്ലാം ഇതോടെ യാത്ര ഉപേക്ഷിക്കുകയും ചെയ്തു. ഇതുകാരണം ഇപ്പോൾ ചാർട്ടേഡ് വിമാനങ്ങളിലും മതിയായ യാത്രക്കാരില്ല എന്നത് സർവീസുകൾ വെട്ടിക്കുറയ്ക്കുകയാണ്. ഇതേതുവർന്ന വലിയ പ്രചാരണം നടത്തിയാണ് മിക്ക സംഘടനകളും ഇപ്പോൾ യാത്രക്കാരെ സംഘടിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha