സ്വർണക്കടത്ത് കേസ്; ദുബായ് രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസിലെ ഉദ്യോഗസ്ഥരിലേക്ക്

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജില്‍ അല്ലെന്ന് യു.എ.ഇയുടെ വിലയിരുത്തല്‍. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായി എത്തിയ കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതില്‍ യു.എ.ഇക്ക് അതൃപ്തിയുണ്ട്. ഈ വിഷയത്തിലെ അതൃപ്തി യു.എ.ഇ. ഇന്ത്യയെ അറിയിച്ചതായുള്ള സൂചനയും ലഭിച്ചതായിരുന്നു. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ദുബായ് രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസിലെ ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ തേടേണ്ടതുണ്ടെന്ന് കസ്റ്റംസ്. ഇതിനായി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു.
അതേസമയം യു.എ.ഇ.യിലെ വിമാനത്താവളങ്ങളിൽ സ്വർണമടങ്ങിയ നയതന്ത്ര ബാഗ് കൈകാര്യംചെയ്ത ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ കിട്ടേണ്ടത് അനിവാര്യമാണെന്നാണ് കസ്റ്റംസിന്റെ നിഗമനം എന്നത്. ഇതിലൂടെ അകത്തുനിന്നുള്ളവരുടെ പങ്ക് ഉറപ്പാണെന്നും ഇത് വെളിച്ചത്തു കൊണ്ടുവരണമെന്നും കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു. അതോടൊപ്പം തന്നെ രാജ്യത്തേക്ക് കള്ളക്കടത്ത് സാധനം എത്തിയാൽ വിമാനക്കമ്പനി ജീവനക്കാരെ ചോദ്യംചെയ്യാൻ കസ്റ്റംസിന് അധികാരമുണ്ട്. ഉദ്യോഗസ്ഥരോടു വിശദീകരണം ചോദിക്കാനും മറുപടി ഉണ്ടായില്ലെങ്കിൽ വിമാനക്കമ്പനി അധികൃതർക്കു നോട്ടീസ് നൽകാനുമാണ് തീരുമാനം എന്നത്.
ഇതേതുടർന്ന് സ്വർണമടങ്ങിയ ബാഗ് ആരു കൊണ്ടുവന്നു, ആര് ഏറ്റുവാങ്ങി എന്നറിയാൻ ദുബായ് വിമാനത്താവളത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും ആവശ്യപ്പെടുന്നതായിരിക്കും. നയതന്ത്ര സ്റ്റിക്കർ പതിച്ച ബാഗ് ഒരാൾക്ക് ഏതെങ്കിലും വിമാനത്താവളത്തിൽനിന്ന് ഏതെങ്കിലും രാജ്യത്തേക്ക് എളുപ്പത്തിൽ കയറ്റിയയക്കാനാവില്ലെന്നാണ് കസ്റ്റംസ് പറയുന്നത്. അതോടൊപ്പം നടപടികളുമായി മുന്നോട്ടുപോകാൻ കസ്റ്റംസിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെ വിമാനക്കമ്പനിയിൽനിന്ന് പ്രതികരണം ഉണ്ടായിട്ടില്ലെന്നാണ് സൂചന. 2000-ൽ കിർഗിസ്താൻ എയർലൈൻസിനെതിരേ ഇത്തരത്തിൽ നടപടി ഉണ്ടായിരുന്നു. കള്ളക്കടത്ത് മാഫിയയെ സഹായിച്ചതിനെ തുടർന്നായിരുന്നു വിമാനക്കമ്പനിക്ക് വൻപിഴ ചുമത്തി വിലക്കും ഏർപ്പെടുത്തിയത്.
സ്വര്‍ണക്കടത്ത് കേസില്‍ ദുബൈയില്‍ കഴിയുന്ന പ്രധാന പ്രതിയും തൃശൂര്‍ കയ്പമംഗലം സ്വദേശിയുമായ ഫൈസല്‍ ഫരീദിനെ യു.എ.ഇ ഇന്ത്യക്ക് കൈമാറും. നേരത്തേ ഇയാളെ വിട്ടുകിട്ടണമെന്ന് ഇന്ത്യ യു.എ.ഇയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്ന് കൈമാറും എന്നതിനെക്കുറിച്ച് വ്യക്തമല്ല. കഴിഞ്ഞദിവസം ഫൈസല്‍ ഫരീദിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്‍.ഐ.എയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണിത്. നോട്ടീസ് വിമാനത്താവളങ്ങള്‍ അടക്കം ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചിരുന്നു.
https://www.facebook.com/Malayalivartha






















